Followers

Monday, December 9, 2013

ചൈന പഠിക്കുന്നത് ഇന്ത്യ പഠിക്കേണ്ടത്

എം. എം. അക്ബര്‍

സ്നേഹസംവാദം മാസിക ഡിസംബർ ലക്കം പത്രാധിപകുറിപ്പ്

MM-Akbar
ഇരുപത്തിയെട്ട് ടെലിവിഷന്‍ ചാനലുകളും ഇരുപത്തിയാറ് വര്‍ത്തമാന പത്രങ്ങളുമുള്ള മാധ്യമസമ്പന്നമായ ഭാഷയാണ് മലയാളം. നാലുകോടിയോളം മാത്രം വരുന്ന മലയാളികളെ ലോകത്തെങ്ങും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് കൃത്യമായി തെര്യപ്പെടുത്താന്‍ വേണ്ടി മാത്രമായുള്ളതാണ് ഇവയില്‍ ആറ് മുഴുസമയ വാര്‍ത്താചാനലുകള്‍. വാര്‍ത്തകളെ അപഗ്രഥിച്ചും സംഭവങ്ങളെ വ്യാഖ്യാനിച്ചും ബുദ്ധിജീവികളുടെയും സാംസ്‌കാരിക നായകരുടെയും വീക്ഷണ വൈവിധ്യങ്ങളെ മാറ്റുരച്ചും മലയാളികള്‍ക്ക് ‘ലോകബോധമുണ്ടാക്കുവാന്‍’ വേണ്ടിയുള്ള ഇവയുടെ മത്സരങ്ങള്‍ക്ക് ഹോമിക്കുവാന്‍ വിലപ്പെട്ട സ്വന്തം സമയം പതിച്ചു നല്‍കുന്നവര്‍ അറിയുന്നില്ല; തങ്ങള്‍ വളരെ സമര്‍ഥമായി മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെടുകയാണെന്ന്. മലബാറിലെ മങ്കമാരിലാര്‍ക്കെങ്കിലും പതിനെട്ട് വയസ്സിനുമുമ്പ് വിവാഹിതരാകണമെന്ന് ആഗ്രഹം തോന്നിയാല്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി മാത്രം ദിവസങ്ങള്‍ നീക്കിവെക്കുന്ന പത്രപ്രവര്‍ത്തന നൈതികതയുടെ വെള്ളരിപ്രാവുകള്‍ ചിലപ്പോള്‍ തങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്ന സാമ്രാജ്യത്വത്തമ്പുരാക്കന്‍മാര്‍ക്ക് ഇഷ്ടമില്ലാത്ത ചില വിലയുള്ള വര്‍ത്തമാനങ്ങള്‍ അതിസമര്‍ഥമായി മൂടിവെക്കാറുണ്ട്. മതസംഘടനകളുടെ ഓഫീസുകളില്‍ നിരങ്ങി അവരെ തമ്മില്‍ തല്ലിക്കുവാനായി വേണ്ടി മാത്രം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ തൂലിക ചലിപ്പിക്കുന്നവര്‍ പോലും പൊതുവായ ഈ മാധ്യമനിലപാടിനെ ചോദ്യം ചെയ്യാറില്ല. അങ്ങനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടായിരുന്നുവെങ്കില്‍ ഇക്കഴിഞ്ഞ നവംബര്‍ ഒമ്പതുമുതല്‍ പന്ത്രണ്ട് വരെയുള്ള  ദിവസങ്ങളില്‍ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി പ്ലീനത്തിന്റെ സുപ്രധാനമായ ഒരു തീരുമാനത്തെക്കുറിച്ച ചര്‍ച്ചകള്‍ നടത്താന്‍ ഏതെങ്കിലുമൊരു മാധ്യമം സന്നദ്ധമാകുമായിരുന്നു. മൂന്നാം ലോക രാജ്യങ്ങളുടെ പ്രധാനപ്പെട്ട വിഭവമായ മാനവവിഭവശേഷിയെ വെട്ടിക്കുറച്ചുകൊണ്ട് അവയെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനായി സാമ്രാജ്യത്വം സൃഷ്ടിച്ച ജനസംഖ്യാഭീതിയുടെ പ്രധാനപ്പെട്ട ഇരകളിലൊന്നായിരുന്ന ചൈന, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി തങ്ങള്‍ പിന്തുടര്‍ന്നുപോന്ന ജനസംഖ്യാ നിലപാടുകള്‍ തെറ്റായിരുന്നുവെന്ന തിരിച്ചറിവിന്റെ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണ് ബെയ്ജിംഗിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വച്ച് അതീവ രഹസ്യമായി നടന്ന പ്ലീനത്തിന്റെ തീരുമാനങ്ങള്‍ എന്ന വസ്തുത തുറന്നുപറയാന്‍ നമ്മുടെ മാധ്യമങ്ങള്‍ ഭയപ്പെടുന്നതെന്തിനാണ്? അമേരിക്കയെ പിന്തള്ളി, രണ്ടായിരത്തി ഇരുപതോടെ ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയാകുവാന്‍ തങ്ങള്‍ക്ക് കഴിയണമെങ്കില്‍ തങ്ങള്‍ തുടര്‍ന്നുപോന്ന ജനസംഖ്യാനയം തിരുത്തേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെയും പ്രധാനമന്ത്രി ലി  കെചിയാങ്ങിന്റെയും നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ചൈനാ ഭരണാധികാരികളുടെ കുമ്പസാര നടപടികള്‍ ഇന്ത്യയ്ക്കും പാഠമായിത്തീര്‍ന്നാല്‍ അത് ഏഷ്യയുടെ ഉദയത്തിന് കാരണമാകുമെന്ന് ഭയക്കുന്നവരുടെ തന്ത്രങ്ങള്‍ക്കനുസരിച്ച് ചലിക്കുന്നവരായിത്തീരാന്‍ നമ്മുടെ മാധ്യമത്തമ്പുരാക്കന്‍മാരെ പ്രേരിപ്പിക്കുന്നതെന്താണ്? കോഴിക്കോട്ടെ ഏതെങ്കിലുമൊരു പെണ്‍കുട്ടി വിവാഹിതയാകുമ്പോള്‍ അവള്‍ക്ക് പതിനേഴേമുക്കാല്‍ വയസ്സേ പ്രായമായിരുന്നുള്ളൂവെന്ന് സ്ഥാപിക്കാന്‍ കാണിക്കുന്ന ശുഷ്‌കാന്തിയുടെ നൂറിലൊന്നെങ്കിലും കാണിച്ച് നമ്മുടെ നാടിനെ മുന്നിലെത്തിക്കാന്‍ പോന്ന നടപടികള്‍ക്ക് ഭരണാധികാരികളെ പ്രേരിപ്പിക്കാനുതകുന്ന, ഒരു കുഞ്ഞേ പാടുള്ളുവെന്ന കഴിഞ്ഞ മുപ്പത്തിനാലു വര്‍ഷമായി തുടര്‍ന്നുപോരുന്ന നയം തിരുത്താന്‍ ചൈനയെ പ്രേരിപ്പിച്ച കാര്യങ്ങളെക്കുറിച്ച ഒരു ചെറിയ ചര്‍ച്ചയെങ്കിലും നടത്താന്‍ മാധ്യമ പ്രവര്‍ത്തനരംഗത്ത് പാരമ്പര്യമുള്ളവരും നവാഗതരുമെല്ലാം ഒരേപോലെ മടിച്ചുനില്‍ക്കുന്നതെന്തുകൊണ്ടാണ്?

1949 ഒക്‌റ്റോബര്‍ ഒന്നിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ മാവോസേതൂങ്ങ് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന നിലവില്‍ വന്നതായി പ്രഖ്യാപിച്ചതുമുതല്‍ ആരംഭിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവാണ് യഥാര്‍ഥത്തില്‍ ബീജിങ്ങിലെ കമ്മ്യൂണിസ്റ്റ് പ്ലീനത്തില്‍ നടന്ന, ‘ഒരു കുഞ്ഞ് പോളിസി’ (ഛിലരവശഹറ ുീഹശര്യ) എടുത്തുകളയാന്‍ വേണ്ടിയുള്ള തീരുമാനം. കമ്മ്യൂണിസ്റ്റ് ചൈനയുടെ പിതാവായ മാവോ സെതുങ്ങ് ജനസംഖ്യാ നിയന്ത്രണ പദ്ധതികള്‍ക്കെതിരായിരുന്നു. ജനസംഖ്യാ വര്‍ധനവ് നാടിന് നന്മ മാത്രമേ വരുത്തൂവെന്നും രാഷ്ട്രത്തിന്റെ ശാക്തീകരണത്തിന് മാനവവിഭവശേഷിയുടെ വര്‍ധനവ് അനിവാര്യമാണെന്നും കരുതിയ(1) അദ്ദേഹത്തിന്റെ ഭരണകാലത്ത്, ചൈനയുടെ ജനസംഖ്യ ഇരട്ടിയോളം വര്‍ധിച്ചു. 1949ല്‍ മാവോ ഭരണമേല്‍ക്കുമ്പോള്‍ അമ്പത്തിനാലുകോടി ചൈനക്കാരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 1976ല്‍ അദ്ദേഹം മരണപ്പെടുമ്പോള്‍ അത് തൊണ്ണൂറ്റിനാലു കോടിയായി ഉയര്‍ന്നു.(2) മാവോക്കുശേഷം സ്ഥിതിഗതികള്‍ മാറി. മൂന്നാം ലോകത്തിന്റെ ദുരിതങ്ങള്‍ക്കെല്ലാം കാരണം അവിടുത്തെ ജനസംഖ്യയാണെന്ന മുതലാളിത്ത പ്രചരണത്തില്‍, അതിന്റെ ദ്രംഷ്ടകളെക്കുറിച്ച് മനസ്സിലാക്കാതെ, ഹുആ ഗുവോഫെങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് ഭരണാധികാരികള്‍ വീണുപോയി. അങ്ങനെയാണ് ആദ്യം രണ്ടു മക്കളേ പാടുള്ളൂവെന്ന നയവും പിന്നീട് ഒരൊറ്റ കുട്ടിയെ ആകാവൂയെന്ന നയവും സ്വീകരിക്കപ്പെട്ടത്. 1970 ലെ കണക്കുകള്‍ പ്രകാരം ഒരു ശരാശരി ചൈനീസ് മാതാവിന് ആറു മക്കളാണുള്ളതെങ്കില്‍ 1980 ആയപ്പോഴേക്ക് അത് മൂന്നും(3) 2010 ആയപ്പോള്‍ അത് ഒന്നരയുമായി തീര്‍ന്നു.(4) ഇന്നത്തെ ചൈനയിലെ തൊഴിലാളികളില്‍ ബഹുഭൂരിഭാഗവും ജനസംഖ്യാ നിയന്ത്രണമില്ലാതിരുന്ന മാവോകാലത്ത് ജനിച്ചവരാണ്. ലോകത്തിന്റെ സാമ്പത്തിക നെറുകയിലേക്ക് കയറാനുള്ള ചൈനയുടെ കുതിപ്പിന് ഊര്‍ജം പകരുന്നത് ഈ ജനസംഖ്യയാണ്. ഉയര്‍ന്ന ജനസംഖ്യയുള്ള ചൈനയിലെ മാനവവിഭവശേഷിയെ ക്രിയാത്മകമായി ആസൂത്രണം ചെയ്യുവാന്‍ പദ്ധതികളാവിഷ്‌കരിക്കുകയും സ്വകാര്യസമ്പത്തിനോടുള്ള കമ്മ്യൂണിസത്തിന്റെ കുടിപ്പകയെ സൈദ്ധാന്തിക ചര്‍ച്ചകളില്‍ മാത്രം അഭിരമിക്കാന്‍ വിട്ട് നാടിന്റെ പുരോഗതിയെ ബാധിക്കുന്ന പ്രായോഗികഭൂമികകളുടെ നാലയലത്തുപോലും അതിനെ നിര്‍ത്താതിരിക്കുകയും ചെയ്യുവാന്‍ മാവോയുടെ പിന്‍ഗാമികള്‍ക്കു കഴിഞ്ഞതുകൊണ്ടാണ് ചൈന പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രമായിത്തീര്‍ന്നത്.

മാനവവിഭവശേഷിയാണ് യഥാര്‍ഥത്തിലുള്ള രാഷ്ട്രസമ്പത്ത് എന്ന് തിരിച്ചറിയാന്‍ കഴിയാതിരുന്ന പിന്‍ഗാമികള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കണമെന്നതാണ് മാവോയുടെ ചൈനയുടെ മുമ്പിലുള്ള പ്രധാനപ്പെട്ട പ്രതിസന്ധി. ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ രണ്ടായിരത്തി ഇരുപതില്‍ ലോക സമ്പദ്ഘടനയുടെ നെറുകയില്‍ ഇരിക്കുവാന്‍ ചൈനക്ക് ഭാഗ്യം ലഭിച്ചാല്‍ തന്നെയും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അവിടെനിന്ന് വീഴേണ്ട ഗതികേടിലാണ് തങ്ങളുടെ രാജ്യം എത്തിച്ചേരുകയെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് മാനവവിരുദ്ധവും ക്രൂരവുമായ ‘ഒരൊറ്റ കുട്ടി നയം’ പിന്‍വലിക്കുവാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പ്ലീനം തീരുമാനിച്ചിരിക്കുന്നത്.

ജനസംഖ്യാ വര്‍ധനവാണ് മൂന്നാം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് വരുത്തിതീര്‍ക്കുന്ന ഐക്യരാഷ്ട്ര സഭാ സംഘടനകളുടെ പ്രചരണത്തില്‍ വശംവദമായി ‘ഒറ്റ കുട്ടി’ നയത്തിലേക്ക് നാടിനെ കൊണ്ടുപോകാനുള്ള ചര്‍ച്ചകള്‍ 1977മുതല്‍ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും രാഷ്ട്രവ്യാപകമായി ചൈനയില്‍ ഈ നയം നടപ്പാക്കാനാരംഭിച്ചത് 1979 ലായിരുന്നു.(5) അന്നുമുതല്‍ തന്നെ രാജ്യത്തിന്റെ വികസനത്തിനും ഭാസുരമായ ഭാവിക്കും വേണ്ടിയെന്ന ലേബലോടെ ഈ നിയമം പൗരന്‍മാരുടെ മേല്‍ ശക്തമായി അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു. രണ്ടു ലക്ഷം ചൈനീസ് യുവാന്‍ (ഏകദേശം 20 ലക്ഷം ഇന്ത്യന്‍ രൂപ) വാര്‍ഷിക വരുമാനമുള്ള ഒരാള്‍ക്ക് രണ്ടാമത് ഒരു കുഞ്ഞുണ്ടാവുകയാണെങ്കില്‍ 4,80,000 ചൈനീസ് യുവാന്‍ വരെ (48 ലക്ഷം രൂപ) പിഴയടക്കേണ്ടി വരുമെന്ന വിധത്തിലുള്ള ഈ നിയമം(6) അനുസരിക്കുകയല്ലാതെ നിവൃത്തിയില്ലാത്ത സ്ഥിതി സൃഷ്ടിക്കുകയാണ് ചൈനീസ് ഭരണകൂടം ചെയ്തത്. ആരെങ്കിലും രണ്ടാമത് ഗര്‍ഭിണിയായാല്‍ അവരുടെ ഗര്‍ഭം അലസിപ്പിക്കാനായി ജനസംഖ്യാ നിയന്ത്രണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്ന അവസ്ഥയുണ്ടായി. ഓരോ മണിക്കൂറിലും ആയിരത്തി അഞ്ഞൂറ് ഗര്‍ഭസ്ഥ ശിശുക്കള്‍ ഒറ്റ കുഞ്ഞ് നയത്തിന്റെ ഫലമായി കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഈ നിയമം നടപ്പിലാക്കാനാരംഭിച്ച ശേഷം 33.6 കോടി ഗര്‍ഭഛിദ്രങ്ങളും 19.6 കോടി വന്ധ്യംകരണങ്ങളും നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.(7) 1979നും 2011നുമിടയ്ക്ക് നാല്‍പത് കോടി ജനനങ്ങള്‍ തടയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ചൈനീസ് അധികാരികള്‍ പറയുമ്പോള്‍(8) അവിടെ നടക്കുന്ന ക്രൂരമായ ഗര്‍ഭഛിദ്രങ്ങളുടെയും നിര്‍ബന്ധിത വന്ധ്യംകരണങ്ങളുടെയും ഭീകരമായ ചിത്രം ലോകത്തിന് ലഭിക്കുന്നുണ്ട്. ഡെങ്ങ് ജിയ്വാന്‍, ഫെങ്ങ് ജിയാന്‍മെയ് ദമ്പതികള്‍ക്ക് പിഴ അടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ ഫെങ്ങിന്റെ ഗര്‍ഭാശയത്തില്‍ വളരുന്ന ഏഴുമാസം പ്രായമായ രണ്ടാമത്തെ കുഞ്ഞിനെ കൊല്ലുവാന്‍ നിര്‍ബന്ധിച്ച ചൈനീസ് ജനസംഖ്യാ ഉദ്യോഗസ്ഥരുടെ നടപടി കഴിഞ്ഞവര്‍ഷം ജൂണ്‍ മാസത്തിലാണ് ചൈനീസ് മാധ്യമങ്ങളുടെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് നിമിത്തമായത്.(9) ആറുമാസത്തില്‍ കൂടുതല്‍ പ്രായമായ ഗര്‍ഭസ്ഥശിശുക്കളെ കൊല്ലാന്‍ പാടില്ലെന്ന ചൈനീസ് നിയമം പോലും ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതോടൊപ്പം തന്നെ ‘ഒരു കുഞ്ഞ് നയം’ എത്രത്തോളം ക്രൂരവും നികൃഷ്ടവുമാണെന്നുകൂടി ഇത് മനസ്സിലാക്കിത്തരുന്നുണ്ട്.

നാടിന്റെ നന്മയ്ക്ക് എന്ന മുതലാളിത്ത മസ്തിഷ്‌കപ്രക്ഷാളനത്തില്‍ കുരുങ്ങി സ്വന്തം മാനവവിഭവശേഷിയെ തകര്‍ക്കാന്‍ പദ്ധതികളുണ്ടാക്കുകവഴി ചൈന എത്തിച്ചേര്‍ന്ന ഭീമാകാരമായ സാമൂഹിക പ്രതിസന്ധികളുടെ ആഴമെത്രയാണെന്ന് അറിയുമ്പോഴാണ് ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ നമ്മുടെ നാടും നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത് നാശത്തിലേക്കാണെന്ന വസ്തുത ബോധ്യപ്പെടുക. ഒറ്റ കുഞ്ഞ് നയത്തിലൂടെ ചൈന വയസ്സന്‍മാരുടെ നാടായിത്തീര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനം ഈ നയത്തിനെതിരെ ഉന്നയിച്ചിരിക്കുന്ന പ്രധാനപ്പെട്ട ആക്ഷേപം. ഒറ്റ കുഞ്ഞ് നയം രൂപീകരിക്കുന്ന കാലത്ത് ചൈനീസ് പൗരന്റെ ശരാശരി പ്രായം 22.4 വയസ്സായിരുന്നുവെങ്കില്‍ ഇന്ന് അത് 34.5 വയസ്സാണ്. 2050 ആകുമ്പോഴേക്ക് ഇത് 53.4 വയസ്സായിത്തീരുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ശരാശരി ചൈനക്കാരന് വയസ്സ് കൂടിക്കൊണ്ടിരിക്കുന്നുവെന്നതിനര്‍ഥം അധ്വാനിക്കാനാവുന്ന യുവാക്കളുടെ എണ്ണം കുറയന്നുവെന്നും വൃദ്ധന്‍മാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നുമാണ്. 1980ലെ കണക്കുകള്‍ പ്രകാരം 65 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ ചൈനീസ് ജനസംഖ്യയുടെ 5.2 ശതമാനമായിരുന്നെങ്കില്‍ 2000ല്‍ ഏഴു ശതമാനവും 2011ല്‍ 9.1 ശതമാനവുമായിത്തീര്‍ന്നിട്ടുണ്ട്. അതേസമയം 1980ല്‍ ചൈനീസ് ജനസംഖ്യയുടെ 35.5 ശതമാനം പതിനാല് വയസ്സിന് താഴെയുള്ളവരായിരുന്നുവെങ്കില്‍ 2000ല്‍ ഇത് 22.9 ശതമാനമായും 2011ല്‍  16.5 ശതമാനമായും കുറയുകയാണ് ചെയ്തിട്ടുള്ളത്. ചൈനീസ് ജനസംഖ്യയുടെ 17.4 ശതമാനം 2030ലും 29.3 ശതമാനം 2050ലും വൃദ്ധന്‍മാരായിരിക്കുമെന്നും എന്നാല്‍ 2030ല്‍ 10.8 ശതമാനം മാത്രവും 2050ല്‍ 9.1 ശതമാനം മാത്രവുമായിരിക്കും കുട്ടികളുടെ എണ്ണമെന്നുമുള്ള ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ ചൈനീസ് അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിന് നിമിത്തമായിയെന്നാണ് പുതിയ തീരുമാനങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദശാബ്ദങ്ങള്‍ക്കിടയില്‍ ചൈനയിലെ അധ്വാനിക്കുന്നവരുടെ ശതമാനത്തിലുണ്ടായ കുറവ് ഞെട്ടിപ്പിക്കുന്നതാണ്. 15 വയസ്സിനും 64 വയസ്സിനുമിടയിലുള്ളവരെ അധ്വാനിക്കുന്നവരായി കണ്ടുകൊണ്ടുള്ള ചൈനീസ് സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 1982ല്‍ നിന്ന് 2011ലെത്തുമ്പോള്‍ ഈ വിഭാഗം 62.6 ശതമാനത്തില്‍നിന്ന് 34.4 ശതമാനമായി താഴുകയാണ് ചെയ്തിരിക്കുന്നത്. അധ്വാനിക്കുന്നവരെ ആശ്രയിച്ചുനില്‍ക്കുന്ന വൃദ്ധന്‍മാരുടെ അനുപാതം 1980ല്‍ 8.7ഉം 2010ല്‍ 11.3ഉം ആണെങ്കില്‍ 2030 ല്‍ അത് 39.2 ശതമാനവും 2050ല്‍ അത് 47.6 ശതമാനവുമായിത്തീരുമെന്ന കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഒമ്പത് ജോലിക്കാര്‍ ഒരു ഉദ്യോഗമൊഴിഞ്ഞയാളെ സംരക്ഷിക്കുന്ന രീതിയിലുള്ള ഇന്നത്തെ ചൈനീസ് പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് ഒരാള്‍ ഒരാളെ സംരക്ഷിക്കേണ്ടി വരുന്ന സ്ഥിതിയിലേക്ക് മാറാന്‍ നാലുപതിറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ മതിയെന്ന സ്ഥിതി എന്തുമാത്രം ഭീഷണമല്ല! ഒരു നാട്ടിലെ പകുതിയിലധികം പേരും അറുപത്തിയഞ്ച് കഴിഞ്ഞ വൃദ്ധന്‍മാരായിത്തീരുന്ന സ്ഥിതിയാണ് ഒറ്റ കുഞ്ഞ് നയം വഴി ചൈനയിലുണ്ടാകാന്‍ പോകുന്നതെന്ന് തിരിച്ചറിഞ്ഞ് പരിഹാരമന്വേഷിക്കുന്ന ചൈനീസ് ഭരണാധികാരികളുടെ നെട്ടോട്ടത്തില്‍ നിന്ന് പാഠമുള്‍െകാള്ളുവാന്‍ പാശ്ചാത്യന്‍ പഠനങ്ങളില്‍നിന്ന് ഊര്‍ജമുള്‍െകാണ്ട് ‘നാം ഒന്ന് നമുക്കൊന്ന്’ എന്ന് പാടിപ്പഠിക്കാന്‍ ഇന്ത്യന്‍ പൗരന്‍മാരെ പരിശീലിപ്പിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ സന്നദ്ധമാകേണ്ടതാണ്.

വൃദ്ധന്‍മാരുടെ നാടായിത്തീരുന്ന ചൈനയുടെ സാമ്പത്തികരംഗവും സാമൂഹ്യരംഗവുമെല്ലാം പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഓരോ ചൈനീസ് പൗരനും തന്നെ ആശ്രയിക്കുന്ന ആറ് വൃദ്ധന്‍മാരുണ്ടാകുന്ന സ്ഥിതിയാണ് ഒറ്റ കുഞ്ഞ് നയം മൂലം സംജാതമായിരിക്കുന്നത്. തന്റെ മാതാപിതാക്കളും അവരുടെ മാതാപിതാക്കളും ഒരാളുടെ സംരക്ഷണത്തില്‍വരുന്ന സ്ഥിതിവിശേഷം എന്തുമാത്രം പ്രയാസകരമായിരിക്കും. ശരാശരി ചൈനീസ് ഗൃഹത്തില്‍ പന്ത്രണ്ട് വൃദ്ധന്‍മാരും രണ്ട് യുവാക്കളും ഒരേയൊരു കുഞ്ഞുമുണ്ടാകുന്ന സ്ഥിതി! മുത്തച്ഛന്‍മാരും മുത്തശ്ശിമാരുമെല്ലാം മരണപ്പെട്ടവരാണെങ്കില്‍പോലും ഒരു വീട്ടില്‍ നാലു വൃദ്ധന്‍മാരും രണ്ട് യുവാക്കളും ഒരേയൊരു കുഞ്ഞുമാണുണ്ടാവുക. വൃദ്ധന്‍മാര്‍ക്ക് വേണ്ട പരിചരണവും കാരുണ്യവും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇതുമൂലം സംജാതമാകുന്നത്. വൃദ്ധന്‍മാര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുകയും സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്ന ഔദ്യോഗിക വിശദീകരണം പൂര്‍ണമായും സത്യസന്ധമാണെങ്കില്‍ പോലും അവര്‍ക്ക് മക്കളും പേരമക്കളും നല്‍കേണ്ട കാരുണ്യവും പരിഗണനയും നല്‍കാന്‍ പെന്‍ഷന്‍ പദ്ധതികളെകൊണ്ട് കഴിയുകയില്ലെന്നുറപ്പാണ്. വൃദ്ധന്‍മാര്‍ വര്‍ധിക്കുകയും അവരെ വേണ്ടരീതിയില്‍ പരിചരിക്കുവാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നതിനേക്കാള്‍ വലിയ എന്ത് പ്രതിസന്ധിയാണ് ഒരു രാജ്യത്തിന് നേരിടാനുള്ളത്!

ഒറ്റ കുഞ്ഞ് നയം മൂലം ചൈന നേരിടുന്ന ധാര്‍മിക പ്രതിസന്ധികളില്‍ പ്രയാസപ്പെട്ടതാണ് കുറഞ്ഞുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം. ഒരേ ഒരു കുട്ടിയേ പാടുള്ളൂവെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാവുന്ന കുഞ്ഞ് ആണ്‍കുട്ടി തന്നെയായിരിക്കണമെന്ന് ഭൂരിപക്ഷം ചൈനീസ് ദമ്പതികളും തീരുമാനിക്കുകയും പിറക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ഗര്‍ഭാശയത്തില്‍വെച്ച് തന്നെ നശിപ്പിക്കുകയും ആണ്‍ ഭ്രൂണമുണ്ടാകുന്നതുവരെ ഈ നശിപ്പിക്കല്‍ പ്രവണത തുടരുകയും ചെയ്യുന്നതിനാല്‍ പുരുഷ-സ്ത്രീ അനുപാതത്തില്‍ വലിയ അന്തരമാണ് അവിടെ നിലനില്‍ക്കുന്നത്. ചൈനയില്‍ ആയിരം പെണ്‍കുട്ടികള്‍ പിറക്കുമ്പോള്‍ 1120 ആണ്‍കുട്ടികള്‍ പിറക്കുന്നുണ്ടെന്നാണ് സി. ഐ. എയുടെ ദി വേള്‍ഡ് ഫാക്ട് ബുക്ക് പറയുന്നത്.(11) 2020 ആവുമ്പോഴേക്ക് വിവാഹപ്രായമെത്തിയ പുരുഷന്‍മാരുടെ എണ്ണം സ്ത്രീകളുടേതിനേക്കാള്‍ മൂന്നുകോടിയിലധികമായിരിക്കുമെന്നാണ് കണക്ക്.(12) എല്ലാ പുരുഷന്‍മാര്‍ക്കും ഇണകളെ കിട്ടാനാവാത്ത അവസ്ഥയാണ് ഇതുമൂലമുണ്ടാവുകയെന്നും അത് സൃഷ്ടിക്കുന്ന ധാര്‍മിക പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കാനാവുമെന്ന് ചൈനീസ് അധികാരികള്‍ക്ക് യാതൊരു എത്തും പിടിയുമില്ലെന്നും സി. എന്‍. എന്‍ ലേഖകനായ റോബ് ബ്യൂക്‌സ് വെളിപ്പെടുത്തുന്നുണ്ട്.(13)

ജനസംഖ്യാ വര്‍ധനവാണ് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് വരുത്തിതീര്‍ത്തുകൊണ്ട് റോബര്‍ട്ട് മാല്‍ത്തൂസ് എന്ന കത്തോലിക്കാ പാതിരി എഴുതിയ ‘ജനസംഖ്യയുടെ തത്ത്വത്തെക്കുറിച്ച ഒരു ഉപന്യാസം’(14) എന്ന കൃതി പുറത്തിറങ്ങിയതുമുതലാണ് ജനസംഖ്യാ സ്‌ഫോടനത്തെക്കുറിച്ച അടിസ്ഥാനരഹിതമായ ഭീതി പരക്കുവാന്‍ തുടങ്ങിയത്. ജനപ്പെരുപ്പം നിയന്ത്രിച്ചില്ലെങ്കില്‍ പട്ടിണിയും ദാരിദ്ര്യവും ക്ഷാമവും രോഗങ്ങളും അകാലമരണവുമെല്ലാം സംഭവിക്കുമെന്ന്  സ്ഥാപിച്ചുകൊണ്ട് എഴുതപ്പെട്ട പ്രസ്തുത കൃതിയിലെ വാദമുഖങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നതിന് അതിനുശേഷമുള്ള മനുഷ്യചരിത്രം തന്നെ സാക്ഷിയാണ്. മാല്‍ത്തൂസ് പുസ്തകമെഴുതിയപ്പോഴുള്ള ജനസംഖ്യയായ തൊണ്ണൂറുകോടിയില്‍നിന്ന് ഇന്നത്തെ ജനസംഖ്യയായ എഴുനൂറ് കോടിയിലേക്ക് മാനവരാശി നടന്നുപോയ രണ്ടു നൂറ്റാണ്ടുകളില്‍ ഭൂമിയില്‍ ക്ഷേമമാണോ അതല്ല ക്ഷാമമാണോ ഉണ്ടായതെന്ന ചോദ്യത്തിനുള്ള സത്യസന്ധമായ ഉത്തരം ക്ഷേമമാണെന്നു തന്നെയാണെന്ന വസ്തുത നിഷേധിക്കുവാന്‍ ആര്‍ക്കും കഴിയില്ല. മാല്‍ത്തൂസിയന്‍ വാദങ്ങളെ പുനരുദ്ധരിച്ചുകൊണ്ട് 1968ല്‍ പോള്‍ എര്‍ലിച്ച് എഴുതിയ ജനസംഖ്യാ ബോംബ് എന്ന കൃതിയില്‍ ജനസംഖ്യാ സ്‌ഫോടനത്താല്‍ 1985  ആവുമ്പോഴേക്കും ലോകത്താകെ ഭക്ഷ്യക്ഷാമമുണ്ടാകുമെന്നും സമുദ്രങ്ങള്‍ ഇല്ലാതാകുമെന്നും പാശ്ചാത്യ നാടുകളില്‍ പലതും മരുഭൂമിയായിത്തീരുമെന്നും ശരാശരി ആയുര്‍ദൈര്‍ഘ്യം 42 വയസ്സായി കുറയുമെന്നുമെല്ലാം പ്രവചിച്ചുവെങ്കിലും(15) അതൊന്നുംതന്നെ സംഭവിച്ചില്ല. മാല്‍ത്തൂസ് എഴുതുന്ന കാലത്തെ ജനസംഖ്യയുടെ ഏഴിരട്ടിയും എല്‍റിച്ചിന്റെ കൃതി പുറത്തിറങ്ങുന്ന കാലത്തെ ജനസംഖ്യയുടെ രണ്ട് ഇരട്ടിയുമാണ് ഇന്നത്തെ ജനസംഖ്യ. ആളുകളുടെ എണ്ണം കൂടിയതിനാല്‍ ഏതു തരത്തിലുള്ള ക്ഷാമവും പ്രശ്‌നങ്ങളുമാണ് മാനവരാശി നേരിടുന്നതെന്ന് ഇക്കാലങ്ങളിലെ മനുഷ്യക്ഷേമാവസ്ഥകളെ താരതമ്യം ചെയ്തുകൊണ്ട് സമര്‍ഥിക്കുവാന്‍ ജനപ്പെരുപ്പ ഭീതിയുടെ ഇന്നത്തെ വക്താക്കള്‍ സന്നദ്ധമാകുമോ?

എണ്ണവര്‍ധനവിനോടൊപ്പം കുറേ ഉപഭോക്താക്കള്‍ മാത്രമല്ല സൃഷ്ടിക്കപ്പെടുന്നതെന്നും മനുഷ്യന്‍ സൃഷ്ടിക്കുന്ന വൈജ്ഞാനിക മുന്നേറ്റങ്ങളും സാങ്കേതിക വിപ്ലവങ്ങളുമെല്ലാം ഭൂമിയെ കൂടുതല്‍ ഉല്‍പാദനക്ഷമവും ക്ഷേമപ്രദവുമാക്കിത്തീര്‍ക്കുന്നുണ്ടെന്നുമുള്ള വസ്തുതകള്‍ വിസ്മരിക്കുകയോ തമസ്‌കരിക്കുകയോ ചെയ്തുകൊണ്ടാണ് ജനസംഖ്യാഭീതിയുടെ വക്താക്കള്‍ കണക്കുകള്‍ നിരത്താറുള്ളത്. ജനസംഖ്യാ വര്‍ധനവിന്റെ ഗ്രാഫിന് സമാന്തരമായിട്ടല്ല പ്രത്യുത വര്‍ധമാനയായിട്ടാണ് ഭൂമിയിലെ ഉല്‍പാദനത്തിന്റെയും ക്ഷേമപദ്ധതികളുടെയും ഗ്രാഫ് മുന്നോട്ടുപോകുന്നതെന്ന വസ്തുത അവര്‍ കാണാന്‍ കൂട്ടാക്കാറില്ല. 1950ല്‍ ലോകത്തെ ജനസംഖ്യ 252 കോടിയായിരുന്നപ്പോള്‍ ഭൂമിയിലെ മൊത്തം ഭക്ഷ്യധാന്യ ഉല്‍പാദനം 62.4 കോടി ടണ്‍ ആയിരുന്നുവെങ്കില്‍ 1990ല്‍ 520 കോടിയായി ജനസംഖ്യ വര്‍ധിച്ചപ്പോള്‍ ഭക്ഷ്യധാന്യ ഉല്‍പാദനം 180 കോടിയായിത്തീരുകയാണുണ്ടായതെന്ന് ഐക്യരാഷ്ട്രസഭയുടെ തന്നെ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.(16) നാല്‍പത് വര്‍ഷങ്ങള്‍ കൊണ്ട് ജനസംഖ്യ ഇരട്ടിയായപ്പോള്‍ ഭക്ഷ്യധാന്യ ഉല്‍പാദനം മൂന്നിരട്ടിയായിത്തീര്‍ന്നുവെന്നര്‍ഥം. ആളോഹരി ഭക്ഷ്യധാന്യ ഉല്‍പാദനം ഒന്നര ഇരട്ടിയാവുകയാണ് ജനസംഖ്യ ഇരട്ടിയായപ്പോള്‍ സംഭവിച്ചതെന്ന വസ്തുത ജനസംഖ്യാ വിസ്‌ഫോടനത്തിലൂടെ ഉണ്ടാവുമെന്ന് ഭയപ്പെടുത്തുന്ന ക്ഷാമം ഒരു കെട്ടുകഥ മാത്രമാണെന്നാണ് വ്യക്തമാക്കുന്നത്.

ജനസംഖ്യാഭീതി സൃഷ്ടിക്കുന്നവരുടെ, ആള്‍പെരുപ്പം പൗരന്‍മാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന  വാദവും അടിസ്ഥാനരഹിതമാണെന്ന വസ്തുത ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 1901ല്‍ ഇന്ത്യയിലെ ജനസംഖ്യ 23.8 കോടിയായിരുന്ന സമയത്ത് ഇന്ത്യക്കാരന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 24 വയസ്സായിരുന്നുവെങ്കില്‍ 2004ല്‍ ജനസംഖ്യ 102 കോടിയായപ്പോള്‍ ഇത് 62 വയസ്സായിത്തീര്‍ന്നുവെന്ന കണക്കുകള്‍ ജനസംഖ്യാ വര്‍ധനവ് അനാരോഗ്യമല്ല, ആരോഗ്യമാണ് പ്രദാനം ചെയ്യുന്നതെന്ന് തെര്യപ്പെടുത്തുന്നു.(17) ജനസംഖ്യാ വര്‍ധനവിനനുസരിച്ച് ജനങ്ങളുടെ ജീവിത നിലവാരം കൂടുകയും ആരോഗ്യം വര്‍ധിക്കുകയും യുവാക്കളുടെയും കുട്ടികളുടെയും മരണനിരക്ക് കുറയുകയും ചെയ്തുവെന്ന വസ്തുത ആള്‍പെരുപ്പം നാശമല്ല, അനുഗ്രഹമാണെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്.

ജനസംഖ്യാ വര്‍ധനവുമൂലം ജനസാന്ദ്രത വര്‍ധിക്കുകയും ഓരോരുത്തരുടെയും പ്രതിശീര്‍ഷവരുമാനം കുറയുന്നതിന് അത് നിമിത്തമാവുകയും അതുമൂലം ക്ഷാമവും വറുതിയുമുണ്ടാവുകയും ചെയ്യുമെന്നുമുള്ള വാദങ്ങളും കഴമ്പില്ലാത്തതാണെന്നു തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2002ലെ ശരാശരി പ്രതിശീര്‍ഷ വരുമാനം 7140 ഡോളറായിരുന്നുവെന്നാണ് കണക്ക്. ജനസാന്ദ്രത ഒമ്പത് മാത്രമുള്ള നാടുകളായ കോംഗോയില്‍ 570 ഡോളറും മാലിയില്‍ 780 ഡോളറും നൈജറില്‍ 740 ഡോളറുമാണ് പ്രതിശീര്‍ഷ വരുമാനം. എന്നാല്‍ ജനസാന്ദ്രത 6815 ആയ സിംഗപ്പൂരില്‍ പ്രതിശീര്‍ഷ വരുമാനം 24910 ഡോളറാണുതാനും.(18) ജനപ്പെരുപ്പം ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുകയും നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിന് നിമിത്തമാവുകയുമാണ് ചെയ്യുകയെന്ന വസ്തുത പ്രതിശീര്‍ഷ ഭൂമിയുടെ ലഭ്യതയ്ക്കനുസരിച്ച് വരുമാനം എത്രത്തോളം വ്യത്യാസപ്പെടുമെന്ന് പരിശോധിച്ചാല്‍ വ്യക്തമാവും. 2002 ലെ കണക്കുകള്‍ പ്രകാരം ഒരു ചതുരശ്രകിലോമീറ്ററില്‍ 25806 പേര്‍ ജീവിക്കുന്ന മകാഉവില്‍ ഒരാള്‍ക്ക് ശരാശരി ഒരുസെന്റ് ഭൂമി മാത്രം ലഭിക്കുമ്പോള്‍ അവിടുത്തെ ചതുരശ്ര കിലോമീറ്ററില്‍നിന്നുള്ള ശരാശരി വരുമാനം നാല്‍പത്തിയേഴ് കോടിയോളം ഡോളറാണ്. ജനസാന്ദ്രത 319 ആയ ഇന്ത്യയില്‍ ഇത് എണ്‍പത്തിനാലായിരത്തോളം ഡോളറും ജനസാന്ദ്രത എട്ട് ആയ റഷ്യയില്‍ ഇത് അറുപത്തിയേഴായിരിത്തോളം ഡോളറും ജനസാന്ദ്രത രണ്ടായ മംഗോളിയയില്‍ ഇത് രണ്ടായിരത്തി എഴുന്നൂറോളം ഡോളറുമാണെന്ന(19) വസ്തുത ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ജനപ്പെരുപ്പം എന്തുമാത്രം ഉല്‍പാദനക്ഷമമാണെന്ന് മനസ്സിലാവുക.

ഭൂമിയെയും മനുഷ്യനെയും സൃഷ്ടിക്കുകയും മറ്റു ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായ അസ്തിത്വം നല്‍കി മനുഷ്യരെ അനുഗ്രഹിക്കുകയും ചെയ്ത അല്ലാഹു ജീവജാലങ്ങളുടെയെല്ലാം ഉപജീവനത്തിന്റെ ബാധ്യത സ്വയം ഏറ്റെടുക്കുകയും അത് ക്വുര്‍ആനിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്: ”ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്.”(ക്വുര്‍ആന്‍ 11: 6). പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് തന്നെ അവന്റെ സൃഷ്ടികളുടെ ഉപജീവനത്തിന്റെ ബാധ്യത ഏറ്റെടുത്തുകഴിഞ്ഞ സ്ഥിതിക്ക് ദാരിദ്ര്യത്തെ ഭയപ്പെട്ടുകൊണ്ട് നീചവൃത്തികള്‍ ചെയ്യാന്‍ മനുഷ്യരൊന്നും ധൃഷ്ടരാവരുതെന്നും അങ്ങനെ ചെയ്യുവാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത് അവരുടെ ശത്രുവായ പിശാചാണെന്നും ക്വുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു: ”പിശാച് ദാരിദ്ര്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ, അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും ( എല്ലാം )അറിയുന്നവനുമാകുന്നു.”(2: 268). ദാരിദ്ര്യഭയത്താല്‍ മക്കളെ കൊന്നുകളയുന്നത് മഹാപാതകമാണെന്ന് പഠിപ്പിക്കുമ്പോള്‍ തന്നെ അല്ലാഹുവാണ് എല്ലാവര്‍ക്കും ഉപജീവനം നല്‍കുന്നതെന്ന വസ്തുത ഊന്നിപ്പറയുകയും അവനില്‍ പ്രതീക്ഷയര്‍പ്പുക്കാവന്‍ മനുഷ്യരെ പ്രചോദിപ്പിക്കുകയും കൂടി ചെയ്യുന്നുണ്ട് ക്വുര്‍ആന്‍: ”ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.”(17:31).

സ്രഷ്ടാവിന്റെ വാഗ്ദാനം പൊള്ളയാണെന്ന് കരുതുകയും തങ്ങളുടെ കണക്കുകളാണ് ശരിയെന്ന് ശഠിക്കുകയും ചെയ്തവരുടെ വെപ്രാളമാണ് ബീജിംഗില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തില്‍ ലോകം കണ്ടത്. ഇന്നലെകളില്‍ ഗണിച്ചുണ്ടാക്കിയ സ്വന്തം കണക്കുകളെല്ലാം തെറ്റാണെന്ന് ബോധ്യപ്പെട്ട ഭൗതികപ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ പുതിയ കണക്കുകള്‍ സൃഷ്ടിക്കുവാനുള്ള തത്രപ്പാടിലാണ്. മാനവവിഭവശേഷിയാണ് യഥാര്‍ഥത്തില്‍ രാഷ്ട്രസമ്പത്ത് എന്ന് തിരിച്ചറിയുകയും പ്രസ്തുത സമ്പത്തിനെ ആസൂത്രിതമായി ഉപയോഗിക്കുവാന്‍ കഴിയുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഏതൊരു രാഷ്ട്രസംവിധാനത്തിനാണെങ്കിലും അവയുടെ പൗരന്‍മാര്‍ക്ക് സംതൃപ്തമായ ജീവിതം പ്രദാനം ചെയ്യാന്‍ കഴിയുക. നാടിന്റെ നന്മക്കായി ജനസംഖ്യ കുറയ്ക്കുവാന്‍ നിയമങ്ങളുണ്ടാക്കിയവര്‍ എത്ര വലിയ ദുരിതങ്ങളാണ് ചൈനീത് ജനതക്ക് സമ്മാനിച്ചതെന്ന് ചൈനീസ് എഴുത്തുകാരനായ മാ ജിയാനിന്റെ ഇരുണ്ട പാത എന്ന നോവല്‍(20) വരച്ചുകാണിക്കുന്നുണ്ട്. ഔദ്യോഗികമായ അനുമതി ലഭിക്കാതെ രണ്ടാമതും  ഗര്‍ഭിണിയായ മീലിയെന്ന ചൈനീസ് യുവതിക്കും  ഭര്‍ത്താവായ കോംഗ്‌സിക്കും സര്‍ക്കാരില്‍നിന്നും അധികാരികളില്‍നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളുടെയും ദുരിതങ്ങളുടെയും ചിത്രീകരണമാണ് നോവലിലുള്ളത്. ഇത്തരം പീഡനങ്ങളിലൂടെ ചൈനാ രാജ്യം സ്വര്‍ഗതുല്യമാകുമെന്ന് കരുതിയവരാണ് തങ്ങളുടെ പാത തെറ്റായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുകയും കുമ്പസരിക്കുകയും ചെയ്യുന്നതെന്ന വസ്തുത എല്ലാവരെയും ചിന്തിപ്പിക്കേണ്ടതാണ്. ജനസംഖ്യാ നിയന്ത്രണത്തിനായി തങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ സ്വന്തം നാടിന്റെ നാശത്തിനാണ് നിമിത്തമായിരിക്കുന്നതെന്ന് തിരിച്ചറിയുകയും സംസ്‌കരണ നടപടികള്‍ ആരംഭിക്കുകയും ചെയ്യുമ്പോഴും അധികാരികളുടെ ക്രൂരതകളുടെ ബലിയാടുകള്‍ നേരിട്ട പീഡനങ്ങള്‍ക്ക് എന്ത് പരിഹാരമെന്ന ചോദ്യം അവശേഷിക്കുകയാണ്. ദൈവിക വെളിപാടിന്റെ വെളിച്ചത്തിലല്ലാതെ നന്മതിന്മകള്‍ നിശ്ചയിച്ചാല്‍ അവ ആത്യന്തികമായി ദുരിതങ്ങള്‍ മാത്രമേ സംഭാവന ചെയ്യൂവെന്ന വസ്തുതയ്ക്കുള്ള നിരവധി ഉദാഹരണങ്ങളിലൊന്നായി ഒറ്റ കുഞ്ഞ് നയം നടപ്പാക്കാനായി ചൈന സ്വീകരിച്ച നടപടികള്‍ ചരിത്രത്തില്‍ ഇടം നേടും. നന്മയാണെന്ന് വ്യക്തിയോ സമൂഹമോ കരുതുന്ന കാര്യങ്ങള്‍ക്ക് ദൈവിക വെളിപാടിന്റെ പിന്‍ബലമില്ലെങ്കില്‍ അത് ആത്യന്തികമായി തിന്മയായിത്തീരുമെന്നതിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിലെ പ്രസ്തുത നയത്തെക്കുറിച്ച വിശകലനങ്ങളും തെളിവായിത്തീരും, തീര്‍ച്ച.

മൂന്നാം ലോക രാജ്യങ്ങളുടെ പ്രധാനപ്പെട്ട സമ്പത്ത് മാനവവിഭവശേഷിയാണെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് ജനസംഖ്യാ നിയന്ത്രണത്തിന് ആ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്ന തന്ത്രങ്ങള്‍ക്ക് സാമ്രാജ്യത്വം രൂപകല്‍പന ചെയ്യുന്നതെന്ന വസ്തുത ചൈനീസ് നേതൃത്വത്തിന് ഇനിയും മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. മാനവവിഭവശേഷിയുടെ കാര്യത്തില്‍ ചൈനയുടെ തൊട്ടുപിന്നിലായി ഇന്ത്യയുണ്ട് എന്നതുകൊണ്ടുതന്നെയാവണം ഇന്‍ഡ്യയില്‍ ശക്തമായ ജനസംഖ്യാഭീതി സൃഷ്ടിക്കുവാന്‍ സാമ്രാജ്യത്വ മെഗാഫോണുകളായി മാധ്യമങ്ങളും മുതലാളിത്തത്തിന്റെ ഫണ്ടുകൊണ്ടുജീവിക്കുന്ന എന്‍. ജി. ഒകളും കിണഞ്ഞുശ്രമിക്കുന്നത്. ചൈന പഠിച്ചുകൊണ്ടിരിക്കുന്ന പാഠം ഇന്‍ഡ്യക്കാര്‍ പഠിക്കരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാകണം മാധ്യമങ്ങളൊന്നും തന്നെ അക്കാര്യം ചര്‍ച്ചയ്ക്കുപോലും എടുക്കാതിരിക്കുന്നത്. മാനവവിഭവശേഷിയുടെ വളര്‍ച്ചയ്ക്ക് തടയിടുന്ന തരത്തിലുള്ള ജനപ്പെരുപ്പഭീതിയുടെ പ്രചരണം അവസാനിപ്പിക്കുകയും മാനവവിഭവശേഷിയെ ക്രിയാത്മകവും സൃഷ്ടിപരവുമായി ആസൂത്രണം ചെയ്യാന്‍ വൈദഗ്ധ്യം ഉപയോഗിക്കുകയും ചെയ്യാന്‍ ഇന്‍ഡ്യയുടെ രാഷ്ട്രീയനേതൃത്വം സന്നദ്ധമായാല്‍ ലോകസാമ്പത്തിക ഭൂപടത്തിന്റെ നെറുകയിലെവിടെയെങ്കിലും ത്രിവര്‍ണപതാക ഉയര്‍ന്നുപാറുന്നത് കാണാന്‍ ഭാരതീയര്‍ക്കെല്ലാം ഭാഗ്യമുണ്ടാകും. അതല്ല, ‘നാം രണ്ട് നമുക്കൊന്ന്’ പ്രചരണവും കുടുംബാസൂത്രണമെന്ന പേരിലുള്ള വന്ധ്യംകരണ നടപടികളുമായി മുന്നോട്ടുപോയി സാമ്രാജ്യത്വത്തെ സംപ്രീതമാക്കുവാന്‍ തന്നെയാണ് നമ്മുടെ പുറപ്പാടെങ്കില്‍ അനതിവിദൂരമല്ലാത്ത ഭാവിയില്‍ നമ്മുടെ ഇന്ത്യയും പെണ്ണുങ്ങളെ കിട്ടാനില്ലാത്ത, കുട്ടികളെ കാണാന്‍ കൊതിക്കുന്ന വൃദ്ധന്‍മാരാല്‍ പൊറുതിമുട്ടുന്ന, ഒരു നാടായിരിക്കും. നമ്മുടെ നാട് വാര്‍ധക്യത്തിലേക്കല്ല, യുവത്വത്തിലേക്കാണ് വളരേണ്ടതെന്ന് തീരുമാനിക്കുവാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുവാന്‍ രാഷ്ട്രീയ നേതൃത്വം സന്നദ്ധമാവുമെങ്കില്‍ ലോക സാമ്പത്തിക ഭൂപടത്തിന്റെ നെറുകയിലേക്ക് ഇന്ത്യ കുതിക്കുക തന്നെ ചെയ്യും. അല്ലാഹു അനുഗ്രഹിക്കട്ടെ. (ആമീന്‍).

Saturday, December 7, 2013

ഇ എ ജബ്ബാറിന്റെ അതിമനോഹര ഖുർആൻ 'ഗവേഷണവ്യാഖ്യാനം'

എഫ് ബി Freethinkers-സ്വതന്ത്രചിന്തകര്‍ ഗ്രൂപ്പിൽ ഇ എ ജബ്ബാര് ഇട്ട ഒരു പോസ്റ്റ്‌
E A Jabbar

കുര്‍ ആനിലെ പൊളിഞ്ഞു പോയ പ്രവചനം
---------------------------------------------------------------------
قُلْ يٰأَيُّهَا ٱلْكَافِرُونَ

لاَ أَعْبُدُ مَا تَعْبُدُونَ

وَلاَ أَنتُمْ عَابِدُونَ مَآ أَعْبُدُ

وَلاَ أَنَآ عَابِدٌ مَّا عَبَدتُّمْ

وَلاَ أَنتُمْ عَابِدُونَ مَآ أَعْبُدُ

لَكُمْ دِينُكُمْ وَلِيَ دِينِ

( നബിയേ, ) പറയുക: അവിശ്വാസികളേ,

നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.

ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.
------------------------------------------------------------------------------
“ ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല“ .

എന്ന പ്രവചനമാണു പൊളിഞ്ഞത്. ഈ സൂക്തങ്ങള്‍ കുറൈഷികളായ മുശ്രികുകളെ പൊതുവില്‍ സംബോധന ചെയ്തുകൊണ്ടു പറഞ്ഞതായിരുന്നു. അവര്‍ക്കെല്ലാം മക്കവിജയത്തിനു ശേഷം മുഹമ്മദ് ആരാധിച്ചതിനെ തന്നെ ആരാധിക്കേണ്ടി വന്നു


  قُلْ يٰأَيُّهَا ٱلْكَافِرُونَ
എന്ന അറബി വചനത്തിനു (നബിയെ) പറയുക; ഖുറൈഷികളെ എന്ന് ഗവേഷണാത്മക വ്യാഖ്യാനം നല്കിയ ജബ്ബാർ സാർ അതിമഹാ നായ ഗവേഷകനും വ്യാഖ്യാതാവും  തന്നെ.
ഇ എ ജബ്ബാർ എഴുതിയതിലെ വിവരക്കേട് കൂടി ഇവിടെ പരിശോദിക്കാം. കാഫിറൂൻ എന്ന സംബോദനയിൽ ഖുറൈശികളായ അവിശ്വാസികൾ ഉൾപ്പെടുന്നത് പോലെ ഇ എ ജബ്ബാറിനെ പോലെയുള്ള അവിശ്വാസികളും ഉൾപ്പെടും., ഖുറൈശികൾ അല്ലാഹുവിലും പ്രവാചകൻ മുഹമ്മദ്‌(സ)യിലും വിശ്വസിച്ചാൽ അവർ ഖുറൈശികൾ ആണെന്നാലും അവിശ്വാസി എന്നതിൽ  നിന്നും പുറത്തുകടന്നു., മാഷ്‌ വിശ്വാസം സ്വീകരിച്ചാൽ അവിശ്വാസി എന്ന ഗണത്തിൽ നിന്നും പുറത്തുകടന്നു വിശ്വാസി ആകുന്നത് പോലെ., ഏത് സമയത്ത് അവിശ്വാസത്തിൽ നിന്ന് വിശ്വാസം സ്വീകരിക്കുന്നുവോ അയാൾ ഖുറൈഷി ആയാലും യുക്തിവാദി ആയാലും അല്ല ഇ എ ജബ്ബാർ തന്നെ ആയാലും അയാൾ വിശ്വാസി ആയി., അതോടെ അയാളും മുസ്ലിമും ഒരേ ആരാധ്യനെ തന്നെയാകും ആരാധിക്കുക. എന്നാൽ വിശാസത്തിൽ നിന്ന് പുറത്തു കടന്ന വ്യക്തി മുസ്ലിം കുടുംബത്തിൽ ജനിച്ചവനായാലും ഇസ്ലാമിക പന്ധിതനായാലും അയാൾ  ആ നിമിഷം അവിശ്വാസിയുമായി. ജന്മം കൊണ്ടല്ല വിശ്വാസവും കർമ്മവും കൊണ്ടാണ് ഒരാൾ വിശ്വാസിയും അവിശ്വാസിയുമാകുന്നത്.
 അദ്ദേഹത്തിൻറെ ഈ കഠിന പ്രയത്നത്തിന് അർഹിക്കുന്ന അംഗീകാരം നൽകി ആദരിക്കക
 ഇത് ഇ എ ജബ്ബാറിന്റെ തന്നെ മറ്റൊരു പോസ്റ്റ്‌
E A Jabbar നാളെ വണ്ടൂരില്‍ വരാന്‍പറ്റുന്നവരൊക്കെ വരണേ ! കുര്‍ ആനും രാമായണവും പൊളിച്ചടുക്കപ്പെടുന്നു !"
ഇങ്ങനെ തന്നെയാവും നാളെ വണ്ടൂരിൽ  കുര്‍ ആനും രാമായണവും അദ്ദേഹം പൊളിക്കുക
ഈ പോസ്റ്റ്‌ ചെയ്തതിനു ശേഷം കിട്ടിയ ഒരു പത്രവാർത്ത് കൂടെ വിഷയവുമായി ബന്ധപ്പെട്ടതാകയാൽ ഇവിടെ പകർത്തട്ടെ 
ജബ്ബാർ സാറിന്റെ ഗവേഷണവ്യാഖ്യാനം ഏറെ ആദരവോടെയും ബഹുമാനത്തോടെയും ഉൾകൊണ്ട്കൊണ്ട് ഇന്നലെ 'ബാലരമ' 'ജങ്ക്ൾടൈംസ്" പത്രത്തിൽ വായിച്ച ഒരു കണ്ടു പിടുത്തത്തിൻറെ വാർത്തകൂടെ ചേർത്ത് വായിക്കട്ടെ.,  'ജങ്ക്ൾടൈംസ്' വാർത്തയിൽ കാട്ടിലെ മഹാകവി കഴുതചാര് (മുഴുവൻ പേര് ഒർമയിലില്ല. ബാലരമ സഹോദരപുത്രി സഹപാടിക്ക് പഠിക്കാൻ കൊടുത്തു) ഭൂമിയുടെ മധ്യം കണ്ടു പിടിച്ചതും മാഷുടെ ഖുർആൻ ഗവേഷണവും തീച്ചയായും സാമ്യമുണ്ട്.
വാർത്തയിലേക്ക് "മഹാകവി കഴുതച്ചാര് കാട്ടിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ തീവണ്ടിയിൽ നിന്ന് മധ്യപ്രദേശ് ഒന്നൊരു ഫലകം കണ്ടു., അതിൽനിന്നു മഹാകവിക്ക്‌ മനസ്സിലായത് 'മധ്യ' എന്നാൽ 'നടുഭാഗം', 'സെൻറർ', 'നടുമധ്യം', 'ഒത്തനടു' എന്നൊക്കെയാണെന്നും 'പ്രദേശ്‌' എന്നാൽ 'പ്രദേശം' 'സ്ഥലം' 'ഭൂമി' എന്നൊക്കെയാണ് അർത്തമെന്നും മഹാകവി ഗവേഷണാത്മകമായും ശാസ്ത്രീയമായും കണ്ടു പിടിച്ചു. ഇത് കണ്ടു പിടിച്ച മഹാകവി മധ്യ പ്രദേശിലൂടെ ഭൂമധ്യരേഖ കടന്നു പോകാത്തതിൽ തന്റെ അസഹിഷ്ണുതയും വിദ്വാശവും, അമർഷവും, പ്രതിഷേധവും രേഖപ്പെടുത്തുകയും എത്രയും പെട്ടെന്ന് മധ്യപ്രദേശിലൂടെ ഭൂമധ്യരേഖ വരുന്ന രീതിയിൽ   അക്ഷാംശരേഖ മാറ്റിവരക്കൻ ഉത്തരവാദപ്പെട്ട  വകുപ്പിനോടും ഉദ്വാഗസ്തരോടും കൽപ്പിക്കുകയും ആജ്ഞാപ്പിക്കുകയും  ചെയ്തു....  ഇത്തരം മഹതതായ കണ്ടുപിടുത്തമാണ്  ജബ്ബാർ മാഷും തന്റെ ഗവേഷണാത്മക ഖുർആൻ വ്യാഖ്യാനത്തിലൂടെ കണ്ടെത്തി ഖുർആൻ പൊളിച്ചെടുത്തത് എന്നതിൽ  നിന്ന് അദ്ദേഹത്തിൻറെ ഖുർആൻ പാണ്ധിത്യവും ഗവേഷണ,വ്യാഖ്യാനത്വരയും  സുതരാം വ്യക്തമാവുന്നു.
 
 വാൽകഷ്ണം; യുക്തിവാദിക്ക് സത്യസന്ധതയും മാന്യതയും സംസ്കാരവും ഹറാം

Tuesday, December 3, 2013

മുസ്ലിംകളുടെ സഹിഷ്ണുതക്ക് ഈ ഏ ജബ്ബാറിന്റെ സാക്ഷ്യപത്രം., അദ്ദേഹത്തിന്റെയും യുക്തിവാദികളുടെയും അസഹിഷ്ണുതക്കും

'ഖുർആനിന്റെ അമാനുഷികത ചോദ്യം ചെയ്യുന്നു' എന്ന തലക്കെട്ടിൽ തിരൂർ ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ യുക്തിവാദിസംഘം നടത്തിയ മുഖാമുഖം പരിപാടിയെ വിലയിരുത്തി  ആ പരിപാടിയിൽ പ്രസംഗിച്ച യുക്തിവാദി സംഘം മലപ്പുറം ജില്ലാ അധ്യക്ഷ്യൻ ഇ എ ജബ്ബാർ fb freethinkers ഗ്രൂപിൽ നിരവധി പോസ്റ്റുകൾ ചെയ്തുകൊണ്ടിരിന്നതിൽ രണ്ടു പോസ്റ്റുകളും മുമ്പ്, 2012 ജൂണ്‍ പതിനേഴിന് തിരൂരിൽ (കോരങ്ങത് ഇ എം എസ് സാംസ്കാരിക നിലയം) വച്ച് തന്നെ നടന്ന പരിപാടിയും താരതമ്യം ചെയ്യുന്നു.

ഒരു പോസ്റ്റിൽ വേദിയിൽ അദ്ദേഹം പ്രസംഗിക്കുന്നതിന്റെയും സദസ്സിന്റെയും ഫോട്ടോയോട്‌ കൂടെ ഇങ്ങനെ എഴുതിയിരിക്കുന്നു.


ധാരാളം ആളുകള്‍ വന്നു. വിശ്വാസികളും ഉണ്ടായിരുന്നു. 3 മണിക്കൂറോളം സമയം കടുത്ത കുര്‍ആന്‍ വിമര്‍ശനം വളരെ സഹിഷ്ണുതയോടെ അവര്‍ കേട്ടിരുന്നു. എല്ലാവര്‍ക്കും നന്ദി !!"

ജബ്ബാറിന്റെയും  അയ്യൂബ് മൌലവിയുടെയും 'കടുത്ത ഖുർആൻ വിമർശനം' ഖുർആൻ ദൈവികമെന്ന് വിശ്വാസിക്കുന്ന സമൂഹം മാന്യമായും സഹിഷ്ണുതയോടെയും കേട്ടിരുന്നു എന്ന യുക്തിവാദി നേതാവിന്റെ സാക്ഷ്യപത്രം തീർച്ചയായും മുഖവിലക്കെടുത്തെ പറ്റൂ....

അദ്ദേഹത്തിന്റെ മറ്റൊരു പോസ്റ്റിന്റെ തുടക്കം ഇങ്ങനെ വായിക്കാം "E A Jabbar
എന്തുകൊണ്ടാണ് ജബ്ബാര്‍ എന്ന പേരു മാറ്റാത്തത് ?
---------------------------------------------------------------
തിരൂരിലെ അവതരണത്തിനു ശേഷം മറുപടി പറയാന്‍ കിട്ടിയ ഇമ്മിണി ബല്യ ചോദ്യം ഇതായിരുന്നു !"

ഈ ഒരു വാചകം മതി ജബ്ബാറിന്റെ യുക്തിവാദ അസഹിഷ്ണുതക്കും സംസ്കാരത്തിനും തെളിവ്.,  ആരോ സദസ്സില നിന്ന് മാഷോട് താങ്കൾ എന്ത് കൊണ്ട് ദൈവത്തിന്റെ തന്നേം നാമം സ്വന്തം പേരായി ഉപയോഗിക്കുന്നു എന്ന ചോദ്യത്തോട് പ്രതികരിച്ചത് "ഇമ്മിണി ബല്യ"പുച്ച ഭാഷ ഉപയോഗിച്ച് കൊണ്ടാനെന്നതും അദ്ദേഹത്തിന്റെ സദസ്സിലെ വിശ്വാസികളുടെ സംയമനവും താരതമ്യം ചെയ്‌താൽ മത ഇരു വിഭാഗത്തിന്റെയും സംസ്കാരവും സഹിഷ്ണുതയും ബോധ്യപ്പെടുവാൻ.

ഏതാനും ദിവസം മുമ്പ് ഇതേ ഗ്രൂപിലെ മറ്റൊരു യുക്തിവാദി റെജി ജോണ്‍ ഇട്ട ഒരു പോസ്ടുകൂടെ ജബ്ബാറിന്റെ ഈൗൗ പോസ്തിനോദ് ചേർക്കുക., 'ഒരു കോയയായി ജനിപ്പിക്കാഞ്ഞതിനു നമ്മളെല്ലാം അല്ലാഹുവിനോട് നന്ദിയുള്ളവർ ആയിരിക്കണ്ടേ? എന്തെല്ലാം പൊല്ലാപ്പുകളാണ്.......ഫേസ്ബുക്കിൽ കയറിയാൽ പരിഹാസവും പുസ്ച്ചവും......അള്ളാ നീ തുണച്ചു."  ഈ പോസ്റ്റ്‌ ചെയ്ത യുക്തിവാദിയുടെ സഹിഷ്ണുതയും സംസ്കാരവും ഇതിലും വ്യക്തമാവുന്നു.

ഇനി യുക്തിവാദികൾ വിമർശനങ്ങളെ എങ്ങനെ കാണുന്നു നേരിടുന്നു എന്നതിന് ഇതേ തിരൂരിൽ നടന്ന പരിപാടിയിൽ അരങ്ങേറിയ യുക്തിവാദി നാടകങ്ങൾ  കൂടി വായിക്കുക. (സഞ്ചാരി എന്ന ബ്ലോഗിൽ നിന്ന് പകർത്തിയത്)


"ഇന്നലെ തിരൂര്‍ ഇ എം എസ് സാംസ്കാരിക സമുച്ചയം ഹാളില്‍ വച്ച്   നടന്ന പരിപാടിയുടെ ഒരു ഫോട്ടോ എഫ്ബി ഫ്രീ തിന്കെഴ്സ് ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.

ആ പരിപാടി ഇന്നലെ വൈകു 5 മണിമുതല്‍ രാത്രി 9. 45 വരെ നടന്നു ഒരു മണിക്കൂറിലേറെ നീണ്ട വിഷയാവതരണത്തിനു   ശേഷം QA സെഷന്‍ ആരംഭിച്ചു.

ആദ്യം തന്നെ തിരൂരിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖ യുക്തിവാദി പ്രവര്‍ത്തകനും നിച് സദസ്സുകളിലെ സ്ഥിരം ചോദ്യ കര്‍ത്താവുമായ വ്യക്തി മൈക്ക് പോയിന്റില്‍ വന്നു ആഷയരഹിത സംസാരം നടത്തി.  പക്ഷെ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് പ്രത്യേകം ചോദ്യമൊന്നും  ഉണ്ടായില്ല. അദ്ദേഹം പത്തു പതിനഞ്ചു മിനിട്ട് പ്രസംഗിച്ചു വേദിയൊഴിഞ്ഞു. ശേഷം മഗ്രിബ് നമസ്കാരത്തിന് വേണ്ടി പിരിഞ്ഞു 7.15 നു വീണ്ടും ആരംഭിച്ചു ശേഷവും തിരൂരിലെ യുക്തിവാദി  പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും വേദിയില്‍ നിന്നുള്ള പ്രതികരണവും നടന്നു കൊണ്ടിരുന്നു.

അവസാനം മുസ്‌ലിം പക്ഷത്തു നിന്ന് ഒരു അലി ചോദ്യം ചോദിച്ചു ആ ചോദ്യത്തിനുള്ള മറുപടിയോടെ അദ്ധ്യക്ഷന്റെ അനുവാദത്തോടെ പരിപാടി അവസാനിക്കുകയും ചെയ്തു.

തുടര്‍ന്ന് സദസ്സിലുണ്ടായിരുന്ന യുക്തിവാദി പ്രവര്‍ത്തകര്‍ ഹാളിലും പുറത്തു കംബൌണ്ടിലും റോഡിലും ഹാലിളകി വിഭ്രാന്തിക്കടിമപ്പെട്ടു ബഹളം വച്ച് കൊണ്ടിരുന്നു.

ഇതിനു മുമ്പ് മെയ്‌ 7 നു നടന്ന പരിപാടിയിലും ഇതേ പോലെ ചില യുക്തിവാദി നാടകങ്ങള്‍ അരങ്ങേറിയിരുന്നു. അന്ന് പരിപാടി കഴിഞ്ഞയുടനെ ഒരു യുക്തിവാദി നേതാവ് വേദിയില്‍ കയറി   പ്രസംഗികനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് വേദിയില്‍ നിന്ന് ഹാളിലേക്കിറങ്ങിയ   പ്രസംഗികനെ വട്ടം കൂടി തടഞ്ഞു വച്ച് ആക്രോശിക്കുകയും ചെയ്തു കൊണ്ട് ഏകദേശം അര  മണിക്കൂര്‍ തടഞ്ഞു വച്ചിരുന്നു.
അന്ന് തിരൂരിലെ ഉത്തരവാദപ്പെട്ട യുക്തിവാദി നേതാവും (യുക്തിവാദി യൂത്ത് വിങ്ങ് സംസ്ഥാന സെക്രടറി സുബൈദ) ഇക്കൂട്ടതിലുണ്ടായിരുന്നു.

ഏതാനും വര്‍ഷം മുമ്പ് ഫറോകിലും യുക്തിവാദികള്‍ ഇത്തരം ഒരു   നാടകം നടത്തിയത്  ഓര്‍മ്മ വരുന്നു. അന്ന് ഒരു യുക്തിവാദി സദസ്സില്‍ നിന്ന് ചോദ്യം ഉന്നയിച്ചു മറുപടി പറഞ്ഞു തുടങ്ങിയ മുറക്ക് സദസ്സില്‍ നിന്നിറങ്ങി പോകാനുള്ള ശ്രമം പരിപാടിയിലെ നിബന്ധനക്ക്‌ വിരുദ്ധമായ്ത് കാരണം സൂചിപ്പിച്ചതിനു തെറിവിളിയുമായി ആക്രോശിച്ചു ബഹളം വെക്കുകയും പ്രവര്‍ത്തകരുടെ ആത്മ സംയമനം കാരണം അനിഷ്ട സംഭവങ്ങള്‍ ഒഴിവാകുകയും ചെയ്തെങ്കിലും KYS കോഴിക്കോട് പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തി കുത്തിപ്പൊക്കാന്‍ ശ്രമിച്ചത് മറന്നു കാണാന്‍ സാധ്യതയില്ല.

ഇവിടെ നിരന്തരം നിച്ച് പരിപാടികള്‍ അലങ്കൊലപ്പെടുത്താനും സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള ശ്രമം വ്യക്തമായ തിരക്കഥയുടെ ആവിഷ്കാരമല്ലാതെ മറ്റെന്താണ്?. ഈ നാടകം തിരിച്ചറിയാന്‍ ഏറെ ബുദ്ധിയൊന്നും ആവശ്യമില്ല.

ഇന്നലത്തെ പരിപാടിയില്‍ അരങ്ങേറിയ മറ്റു രണ്ടു രംഗങ്ങള്‍ അതിലേറെ ഗൌരവതരവും തമാശയുമാണ്.
ഒന്ന് സ്ഥലത്തെ പ്രധാന യുക്തിവാദി പരിപാടിക്കിടയില്‍ സദസ്സിന്റെ സാമാന്യ മര്യാദകള്‍ പോലും കാറ്റില്‍ പറത്തി സദസ്സില്‍ അവരുടെ നോട്ടിസ് വിതരണം ചെയ്യുന്നുണ്ടായിരുന്നു. (സമുച്ചയത്തിന്റെ മതില്‍ കെട്ടിന് പുറത്തു
വച്ച് വിതരണം ചെയ്യാന്‍ ഒരാള്‍ നിര്‍ദ്ദേശിക്കേണ്ടി വന്നു അയാള്‍ അത് അവസാനിപ്പിക്കാന്‍.) അത് അയാള്‍ ഉള്‍കൊള്ളുന്ന ആദര്‍ശത്തിന്റെ സംസ്കാരം. (ഇദ്ദേഹം KYS സംസ്ഥാന അധ്യക്ഷൻ യു. കലാനാഥനുമൊരുമിച്ച് വേദി പങ്കിടുന്ന ഫോട്ടോ ചേർക്കുന്നു. സുബൈദ)

മറ്റൊന്ന് സദസ്സില്‍ വച്ച് ഒരു യുക്തിവാദി നേതാവ് സദസ്സിലുണ്ടായിരുന്നവരോടെല്ലാം  ഉച്ചത്തില്‍ പറയുന്നുണ്ടായിരുന്നു ഇക്കഴിഞ്ഞ എട്ടിന് യുക്തിവാദികള്‍ നടത്തിയ പരിപാടിയുടെ വീഡിയോ എന്ത് കൊണ്ട് നിങ്ങള്‍ നിങ്ങളുടെ ചിലവില്‍ ഇവിടെ പങ്കെടുക്കുന്നവര്‍ക്ക് വിതരണം ചെയ്തില്ല എന്ന്.    യുക്തിവാദി സഹോദരങ്ങളെ നിങ്ങള്ക്ക് നിങ്ങളുടെ ആദര്‍ശവും സംസ്കാരവും എത്ര വൃത്തികെട്ടതും അശാസ്ത്രീയവും മനുഷ്യാവകാശ വിരുദ്ധവുമാണെങ്കിലും  അത് പറയാനും അനുഷ്ടിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. പക്ഷെ അത് നിങ്ങളുടെ ചാനലും നിങ്ങളുടെ സംബത്തുമുപയോഗിച്ചു  വേണം നടത്താന്‍. അല്ലാതെ മറ്റുള്ളവരുടെ ചാനലും ആളും അര്തവുമുപയോഗിച്ചു തന്നെ നിങ്ങളുടെ ഈ വൃത്തികെട്ട ആദര്‍ശം പ്രചരിപ്പിക്കണമെന്ന് പറയുന്നത് ...........................!!!!!!!!!!!!!!!!!!!!!!!!!!!!!!!!

തലയില്‍ ഒരു ലക്കോട്ടൊട്ടിക്കാന്‍ ഉള്ള വറ്റെങ്കിലും ഉണ്ടെങ്കില്‍ ഇങ്ങനെ ഒരു പൊട്ടപ്പോയത്തം  പറയില്ല തീര്‍ച്ച.                                         ഈ മഹത്തായ ചോദ്യം കേട്ട് സദസ്സ് ഊറി ചിരിചിട്ടുണ്ടാകും.

ഇവിടെ വച്ച് തന്നെ മെയ്‌ ഒന്നിനും ജൂണ്‍ എട്ടിനും യുക്തിവാദികള്‍ പരിപാടി നടത്തിയിരുന്നു. അവിടെ പങ്കെടുത്ത ആരും അവരുടെ പുളിച്ച തെറി കേട്ടിട്ടും അസഹിഷ്ണുത പ്രക ടിപ്പിക്കുകയോ ഇവരുടെ പരിപാടിയില്‍ കേവലം ചോദ്യം ചോദിക്കുകപോലുമോ ഉണ്ടായിട്ടില്ല. പക്ഷെ സമചിത്തതയോടെ പക്വതയോടെ പാകതയോടെ പരിപാടി ആദ്യാവസാനം കേട്ടിരുന്നു എന്നത് ശ്രദ്ദേയമായിരുന്നു. മെയ്‌ ഒന്നിന്റെ പരിപാടിയിലെ കലാനാതന്‍ കുറച്ചു ആത്മസംയമനത്തോടെ സംസാരിച്ചു എന്നത് വേറിട്ട്‌ നില്‍ക്കുന്നു.

യുക്തിവാദി സഹോദരങ്ങളെ നാമെല്ലാം ജീവിക്കുന്നത് ഭാരതത്തിലാണ്. ഇവിടുത്തെ ആവിഷ്കാര സ്വാതന്ത്ര്യം നമുക്കെല്ലാം ഒന്നാണ്. അതില്‍ പുളിച്ച തെറി വിളിക്കാന്‍ ആര്‍ക്കും അവകാശമില്ല എങ്കിലും നിങ്ങള്‍ തെറിയഭിഷേകം നടത്തി കൊണ്ടേയിരിക്കുന്നു. ശാസ്ത്രമെന്ന പേരില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. കൊള്ളയും ബലാല്‍സംഘങ്ങളും നടത്താനും പ്രകൃതിവിരുദ്ധ ലൈംഗികത  പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. മനുഷ്യകുലം  നശിച്ചു പോകാന്‍ മനുഷ്യപുനരുല്‍പാതനം  നിരുസാഹപ്പെടുത്തുകയും പച്ച മനുഷ്യനെ കൊല്ലുന്ന ഭ്രൂണഹത്യക്കും വയോദികഹത്യക്കും വേണ്ടി നിരന്തരം പേനയുന്തുന്നു

അതിനെല്ലാം നിങ്ങള്‍ക്കുള്ള അവകാശവും സ്വാതന്ത്ര്യവും അംഗീകരിച്ചു കൊണ്ട് വളരെ വിനയത്തോടെ  വിനീതനായി ചോദിക്കട്ടെ ഞങ്ങള്‍ക്കും ഈ അവകാശങ്ങളും സ്വാതന്ത്ര്യവും അനുവദിച്ചു നല്‍കിക്കൂടെ. എന്തെ നിങ്ങള്‍ ഇത്രയ്ക്കു വിറളിപിടിച്ചു അക്രമത്തിനു മുന്നിട്ടിറങ്ങുന്നു. നിങ്ങള്‍ ഉന്നത സംസ്കാരത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും വക്താക്കളാണെന്ന   കപട മുഖം  മൂടി അഴിച്ചു വെക്കുക. നിങ്ങളുടെ യഥാര്‍ത്ഥ മുഖം തുറന്നു പറയുക. അതല്ലേ മാന്യത

യുക്തിവാദികളുടെ വിശ്വാസത്തില്‍ അവര്‍ ചോദിക്കാനും മറ്റുള്ളവര്‍ ഉത്തരം പറയാനുമുള്ള പരിക്ഷാ കണ്ട്രോളറുടെ ജോലിയാണ്  അവരുടെതെന്നു അവര്‍ തെറ്റിദ്ധരിച്ചു എന്ന്  തോന്നുന്നു.  ഇവര്‍ ഓരോ പൊട്ട ചോദ്യങ്ങളുമായി  ഇറങ്ങും അതിനു മറുപടി പറയാന്‍ മനുഷ്യസമൂഹത്തിനു യാതൊരു ബാധ്യതയുമില്ല എന്നെങ്കിലും ഇവര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍.


സുഖിക്കുക എന്നതിലുപരി എന്തെങ്കിലും ലക്ഷ്യമില്ലാത്ത ഇവര്‍ നമ്മുടെ സംസ്കാരത്തെ ധാര്‍മിക മൂല്യങ്ങളെ  എങ്ങോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

യുക്തിവാദി സഹോദരങ്ങളോട് ഏറെ വിനയത്തോടെ അറിയിക്കട്ടെ.  നിങ്ങള്‍ നിങ്ങളുടെ ആദര്‍ശം നിങ്ങളുടെ ചിലവില്‍ പ്രചരിപ്പിക്കുക. മറ്റുള്ളവരുടെ ആവിഷ്കാര അഭിപ്രായ സ്വാതന്ത്ര്യത്തെയും ആശയ പ്രചാരണ അനുഷ്ടാന സ്വാതന്ത്ര്യത്തെയും അക്രമമാര്‍ഗ്ഗങ്ങളിലൂടെ തടയാതിരിക്കുക. ഒരു സദസ്സിന്റെ മാന്യത കാത്തു സൂക്ഷിക്കാന്‍ എന്തൊക്കെ വേണമെന്ന് അതിനുള്ള വേദികളില്‍ നിന്ന് പഠിക്കാനെങ്കിലും ശ്രമിക്കുക.

കേരളത്തില്‍ ഇന്ന് മിക്ക പട്ടണങ്ങളിലും പേര്‍സണാലിറ്റി ഡെവലപ്മെന്റ് കോഴ്സുകള്‍ നടക്കുന്നുണ്ട്. അവിടെ പോയെങ്കിലും സദസ്സിന്റെ മര്യാദയും മറ്റുള്ളവരോട് എങ്ങനെ സംസാരിക്കണമെന്നും ഇടപഴകണമെന്നും പഠിച്ചു വരിക

ഇനിയും ഇങ്ങനെയുള്ള സംസ്കാര ശൂന്യ അക്രമ പരിപാടികള്‍ അവസാനിപ്പിക്കുക. നിങ്ങള്‍ എത്ര അക്രമാസക്തരായാലും തിരിച്ചത്തരം ഒരു പെരുമാറ്റം ഉണ്ടാവാതിരിക്കാന്‍ പരമാവധി  പരിശ്രമിക്കാം. പക്ഷെ ഇത്തരം വലിയ സദസ്സുകളില്‍ എത്രത്തോളം നിയന്ത്രിക്കാന്‍ സാദിക്കും എന്നത് പ്രശ്നം തന്നെയാണ്. അക്രമവും പ്രശ്നങ്ങലുമുണ്ടാക്കാന്‍ തിരക്കഥ എഴുതി തയ്യാറാക്കി വരുന്നവര്‍ എന്ത് വൃത്തികെട്ട മാര്ഗ്ഗമുപയോഗിച്ചും അവരുടെ ലക്‌ഷ്യം നടപ്പിലാക്കാന്‍ ശ്രമിക്കും എന്നത് പ്രശ്നം ഏറെ സന്കീര്‍ണമാക്കും. അത് കൊണ്ട് സാംസ്കാരിക കേരളമേ ഇവരെ കരുതിയിരിക്കുക.
Posted 18th June 2012 by sanchari"

Thursday, November 28, 2013

ഡോകിന്‍സ് പരിണാമസിദ്ധാന്തത്തിന്റെ ‘വെടി തീര്‍ക്കുന്നു’

http://samvadam.nicheoftruth.info/?p=219

പുസ്തകത്തില്‍ ഏറെ ആഘോഷപൂര്‍വം മറ്റൊരു ‘ജീവിക്കുന്ന ഫോസിലിനെ’ അവതരിപ്പിക്കുന്നുണ്ട് ഡോകിന്‍സ്. പൂര്‍വകാല പരിണാമവിശ്വാസികള്‍ മത്സ്യത്തിനെ കരയിലേക്ക് വലിച്ചുകയറ്റാന്‍ മധ്യവര്‍ഗ ഫോസിലായി സങ്കല്‍പിച്ചിരുന്ന ‘സീലാകാന്തി’നെയാണ് ഡോകിന്‍സ് ആഘോഷപൂര്‍വം ‘ജീവിക്കുന്ന’ ഫോസിലുകളുടെ നേതാവായി അവതരിപ്പിക്കുന്നത്.
ഒരു സമുദ്രാന്തര്‍ഭാഗ മത്സ്യമായ സീലാകാന്തിനെക്കുറിച്ച് കടലില്‍നിന്നും കരയിലേക്ക് ചേക്കേറിയ, വംശനാശം വന്ന ജീവി എന്നാണ് പരിണാമവാദികള്‍ പ്രചരിപ്പിച്ചിരുന്നത്. സമുദ്രോപരിതലത്തിലേക്ക് ഒരിക്കലും ഉയര്‍ന്നു വരാന്‍ തയ്യാറല്ലാത്ത, സമുദ്രനിരപ്പില്‍നിന്നും 100 മീറ്ററുകള്‍ക്ക് താഴെ മാത്രം ജീവിക്കുന്ന, അപൂര്‍വമായി മാത്രം സമുദ്രാടിത്തട്ടു സ്പര്‍ശിക്കുന്ന, സമുദ്രാന്തര്‍ഭാഗത്തെ കൂരിരുട്ടിലും കൃത്യമായ കാഴ്ച ലഭിക്കുന്ന നേത്രമുള്ള ഒരു മത്സ്യം കരയിലേക്ക് ഇഴഞ്ഞു കയറി എന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്നതിനിടയ്ക്കാണ് 1938ല്‍ ജീവിച്ചിരിക്കുന്ന സീലാകാന്തിനെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കന്‍ മത്സ്യബന്ധനട്രോളറില്‍ കുടുങ്ങി ആദ്യമായി ലഭ്യമായത്.(144)

1938ല്‍ ജീവനുള്ള സിലാകാന്തിനെ ലഭിക്കുന്നത് വരെയുണ്ടായിരുന്ന ധാരണ എന്തായിരുന്നുവെന്ന് ഡോകിന്‍സ് തന്നെ പറയുന്നു: ”സിലാകാന്തുകളെക്കുറിച്ച് നമുക്ക് പണ്ടേണ്ട അറിയാമായിരുന്നു; ഫോസിലുകളുടെ രൂപത്തിലാണെന്നുമാത്രം. ദിനോസറിന്റെ കാലശേഷം അവയ്ക്ക് വംശനാശം സംഭവിച്ചുവെന്നായിരുന്നു പൊതുധാരണ.”(145) ഈ ധാരണ തിരുത്തേണ്ടി വന്നതിന്റെ അത്ഭുതവും അമ്പരപ്പും വെപ്രാളവും വ്യക്തമാക്കുന്ന വരികള്‍ ഡോകിന്‍സിന്റെ ഗ്രന്ഥത്തിലുണ്ട്. ”1938ല്‍ തികച്ചും യാദൃഛികമായി ഒരു ദക്ഷിണാഫ്രിക്കന്‍ മത്സ്യബന്ധന ട്രോളറില്‍ കുരുങ്ങിയ നിലയില്‍ ആദ്യമായി ജീവനോടെ കണ്ടെത്തപ്പെട്ട സീലാകന്തുകളെ ലോകശ്രദ്ധയിലെത്തിച്ചതിനുപിന്നിലെ സൂത്രധാരനും സ്മിത്താണ് -”ഒരു ദിനോസര്‍ തെരുവിലൂടെ ഇറങ്ങി നടക്കുന്നത് കണ്ടാല്‍ പോലും ഞാനിത്രയും അതിശയിക്കില്ലായിരുന്നു” -എന്നാണ് അദ്ദേഹം പറഞ്ഞത്…സീലാകാന്തിനെ കണ്ടെത്തിയ മാര്‍ഗരറ്റ് ലാറ്റിമര്‍ വിദഗ്ധാഭിപ്രായത്തിനും സ്ഥിരീകരണത്തിനുമായി സ്മിത്തിനെ ക്ഷണിക്കുകയുണ്ടായി. ആദ്യമായി തന്റെ കണ്ണുകള്‍ സ്‌തോഭജനകമായ ഈ കണ്ടെത്തലില്‍ പതിഞ്ഞ നിമിഷത്തെ കുറിച്ച് അതിവൈകാരികതയോടെ സ്മിത്ത് എഴുതിയിട്ടുണ്ട്: ”ഞങ്ങള്‍ നേരെ മ്യൂസിയത്തിലേക്ക് ചെന്നു. ആ സമയം മിസ് ലാറ്റിമര്‍ പുറത്ത് പോയിരിക്കുകയായിരുന്നു. സൂക്ഷിപ്പുകാരന്‍ ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഉള്ളില്‍ കടന്നതും ഞാനതു കണ്ടു; സീലാകാന്ത്! ദൈവമേ! അതുതന്നെ! തികഞ്ഞ തയ്യാറെടുപ്പോടെയാണ് ചെന്നതെങ്കിലും ആദ്യകാഴ്ച തന്നെ വെളുത്ത ഉഷ്ണക്കാറ്റില്‍ അകപ്പെട്ടവനെ പോലെ എന്ന വിവശനാക്കി. ശരീരം വല്ലാതെ തളരുകയും വിറയ്ക്കുകയും ചെയ്യുന്നതു പോലെ ഏറു കൊണ്ടവനെ പോലെ ഞാനവിടെ സ്തബ്ധനായി നിന്നു. ഓരോരോ മാനദണ്ഡളങ്ങളായി ഇഴ പിരിച്ചു വിലയിരുത്തി. എല്ലുകളും ചിറകുകളും ഒന്നൊന്നായി പരിശോധിച്ചു. അതെ, അത് സീലാകാന്ത് തന്നെ. സംശയത്തിന്റെ ഒരു നിഴല്‍ പോലുമില്ലാത്ത വാസ്തവം. 200 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ഒരു ജീവി പെട്ടെന്ന് ജീവനോടെ എഴുന്നേറ്റ് വന്നതുപോലെ. ഞാനെല്ലാം മറന്ന് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് തെല്ലു ഭയപ്പാടോടെ അതിനെ മെല്ലെ സ്പര്‍ശിക്കുകയും പുറത്ത് മൃദുവായി തലോടുകയും ചെയ്തു. ഈ സമയമെല്ലാം എന്റെ ഭാര്യ വളരെ നിശബ്ദയായി എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു. കുറെക്കഴിഞ്ഞ് മിസ ് ലാറ്റിമര്‍ വന്ന് ഞങ്ങളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു. സത്യത്തില്‍ അപ്പോഴാണെനിക്ക് സംസാരശേഷി പോലും തിരികെ ലഭിച്ചത്. പറയേണ്ടതെന്തെന്നുപോലും ഒരുനിമിഷം വിട്ടുപോയി.” (146)

ജീവിച്ചിരിക്കുന്ന സീലാകാന്തിനെ കണ്ടതോടെ എന്തുകൊണ്ടാണ് ദക്ഷിണാഫ്രിക്കന്‍ ജീവശാസ്ത്രജ്ഞനായിരുന്ന ജെ. എല്‍. ബി സ്മിത്തിന് ഇങ്ങനെ സ്ഥല, കാല, ബുദ്ധിഭ്രമം പിടിപെട്ടത്? അന്നുവരെ -അല്ല, ഇന്നും-കേവല പരിണാമവിശ്വാസികള്‍ മത്സ്യത്തിനും ഉരഗത്തിനുമിടയിലെ ഇടക്കണ്ണി/മധ്യവര്‍ഗ ഫോസിലായി ഉറപ്പിച്ചിരുന്ന സീലാകാന്ത് യാതൊരു പരിണാമവും സംഭവിക്കാതെ ഇന്നും (1938) ജീവിക്കുന്നു എന്ന തിരിച്ചറിവ് തങ്ങളുടെ വിശ്വാസത്തിന്റെ അടിവേരറുക്കുന്നുവെന്ന വസ്തുതയായിരുന്നു സ്മിത്തിനെ ഈ ഭ്രമാവസ്ഥയിലേക്ക് പരിണമിപ്പിച്ചത്. 1938ല്‍ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ മുക്കുവര്‍ക്ക് ലഭിച്ചതിനുശേഷവും സിലാകാന്തുകളെ ലഭിച്ചിട്ടുണ്ട്. ഇന്തോനേഷ്യന്‍ മുക്കുവര്‍ക്ക് ലഭിച്ച ജീവനുള്ള സിലാകാന്തിന്റെ വീഡിയോ ഇന്‍ര്‍നെറ്റില്‍ ലഭ്യമാണ്.(147) സീലാകാന്തിന് കാലും കയ്യും ഫിറ്റു ചെയ്ത് അന്തരീക്ഷ വായു ശ്വസിക്കാനുള്ള ശ്വാസ, രക്തചംക്രമണ വ്യവസ്ഥ സങ്കല്‍പിച്ചുനല്‍കിയ പരിണാമവിദഗ്ധരുടെ ‘വൈദഗ്ധ്യം’ അംഗീകരിക്കാതെ വയ്യ! സീലാകാന്ത് 200 ദശലക്ഷം വര്‍ഷങ്ങളിലധികമായി യാതൊരു മാറ്റവും വരാതെ (പരിണമിക്കാതെ) ഇന്നും
നിലനില്‍ക്കുന്നുവെങ്കിലും പരിണാമവിശ്വാസികളുടെ കാല്‍പനിക ഭാവനകള്‍ ശാസ്ത്രത്തിന്റെ വ്യാജനാമത്തില്‍ ഇന്നും അരങ്ങുതകര്‍ക്കുന്നു. സിലാകാന്തില്‍നിന്ന് കരജീവിയിലേക്കുള്ള സാങ്കല്‍പിക പരിണാമത്തിന്റെ ഭാവനാ ചിത്രങ്ങള്‍ (148) മാത്രമല്ല, കേവലം 12 ഫോട്ടോഷോപ്പ്, ആനിമേഷന്‍ വര്‍ക്കുകളിലൂടെ സീലാകാന്തില്‍നിന്നു മനുഷ്യനിലേക്കുള്ള പരിണാമം(!) ചിത്രീകരിക്കുന്ന ഇന്റര്‍നെറ്റ് സൈറ്റുകളും(149)ലഭ്യമാണ്!!

സീലാകാന്തിനെ ഉരഗങ്ങള്‍ക്കും മത്സ്യത്തിനുമിടയിലെ ഇടക്കണ്ണിയായി ചിത്രീകരിക്കുന്ന പരമ്പരാഗത പരിണാമവിശ്വാസികളുടെ അബദ്ധത്തെക്കുറിച്ച് ഡോകിന്‍സ് ബോധവാനാണ്. അദ്ദേഹം സീലാകാന്തിനെയും ലങ്ങ് ഫിഷിനെയും മനുഷ്യന്റെ മുന്‍ഗാമിയായി വിശ്വസിക്കുന്നുണ്ടെങ്കിലും ഇടക്കണ്ണി പരികല്‍പന വിട്ട് പൊതുപൂര്‍വിക സങ്കല്‍പത്തില്‍ അഭയം തേടുന്നു.”സീലാകാന്തിന് മറ്റേതു മത്സ്യത്തോടുമുള്ളതിലും അടുത്ത ബന്ധുത്വം മനുഷ്യരോടുണ്ട്. നമുക്കൊപ്പം പങ്കിട്ട പൊതുപൂര്‍വികനില്‍ നിന്നും വേര്‍പിരിഞ്ഞതിനുശേഷം അവയ്ക്ക് ചില മാറ്റങ്ങള്‍ തീര്‍ച്ചയായുമുണ്ടായിട്ടുണ്ട്. എന്നാല്‍, സാധാരണക്കാരുടെയും മത്സ്യബന്ധനക്കാരുടെയും ഭാഷയില്‍ ‘മത്സ്യം’ എന്നു വിളിക്കുന്ന ജീവിയില്‍നിന്നും പുറത്തുചാടാന്‍ വേണ്ടത്ര മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നു മാത്രം. പക്ഷെ സീലാകാന്തും ലങ്ങ്ഫിഷും മനുഷ്യന്റെ വളരെ അടുത്ത കസിനുകളാണ്, ട്രൗട്ടും ട്യൂണകളുമുള്‍പ്പെടെ ഭൂരിപക്ഷം വരുന്ന മറ്റു മത്സ്യങ്ങളോടുള്ളതിനേക്കാള്‍ അടുത്ത ബന്ധമാണ് അവയ്ക്ക് നമ്മോടുള്ളത്. സീലാകാന്തും ലങ്ങ് ഫിഷും ജീവനുള്ള ഫോസിലുകള്‍ക്ക് ഉദാഹരണവുമാണ്.” (150)

ഫോസില്‍ തെളിവുകളൊന്നും പരിണാമത്തെ ന്യായീകരിക്കുന്നില്ല എന്നു നാം മനിലാക്കി. അക്കാര്യം ഡോകിന്‍സിനും ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുമ്പ് സൂചിപ്പിച്ചു. ആ തിരിച്ചറിവ് തന്നെയാണ് ഇടക്കണ്ണിയായി ചിത്രീകരിച്ചിരുന്ന സീലാകാന്തിനെ അവിടെനിന്നും എടുത്തുമാറ്റി മനുഷ്യന്റെ മച്ചുനനായി ചിത്രീകരിക്കുന്നതിലേക്ക് നയിച്ചത്. സീലാകാന്തും ലങ്ങ് ഫിഷും മനുഷ്യന്റെ കസിനാണെന്ന് ഡോകിന്‍സ് പ്രസ്താവിക്കുമ്പോള്‍ അതിനുപോല്‍ബലകമായ എന്തെങ്കിലും തെളിവ് നല്‍കാന്‍ അദ്ദേഹം തയ്യാറല്ല. മാത്രമല്ല, അദ്ദേഹത്തിന്റെ പ്രസ്താവനകളിലെ നിരുത്തരവാദിത്വത്തം നാം വായിച്ച ഉദ്ധരണിയില്‍തന്നെ വ്യക്തമാണ്. അദ്ദേഹം പറഞ്ഞ ഈ വാചകം ശ്രദ്ധിക്കുക: ”നമുക്കൊപ്പം പങ്കിട്ട പൊതുപൂര്‍വ്വികനില്‍ നിന്നും വേര്‍പിരിഞ്ഞതിനുശേഷം അവയ്ക്ക് ചില മാറ്റങ്ങള്‍ തീര്‍ച്ചയായുമുണ്ടായിട്ടുണ്ട്.” എന്താണ് അദ്ദേഹം പറയുന്ന മാറ്റങ്ങള്‍ എന്ന് വിശദീകരിക്കാനുള്ള ബാധ്യത കൂടി അദ്ദേഹത്തിനുണ്ട്. അത് വിശദീകരിക്കാന്‍ അദ്ദേഹം മുതിരുന്നില്ല എന്നത് പരിണാമവിശ്വാസീ വൃന്ദത്തെ വിശ്വസിപ്പിക്കാന്‍ തെളിവുകളുടെ ആവശ്യമില്ല, കേവലം പ്രസ്താവനകള്‍ തന്നെ ധാരാളമാണെന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ട് എന്ന് വ്യക്തമാക്കുന്നു. അദ്ദേഹം ശ്രദ്ധിക്കേണ്ടിയിരുന്ന കാര്യം, തന്റെ പുസ്തകം കേവല പരിണാമ വിശ്വാസികള്‍ മാത്രമല്ല പരിണാമവിമര്‍ശകരും വായിക്കുമെന്ന വസ്തുതയായിരുന്നു.

ഡാര്‍വിന്‍ മുതലുള്ള പരിണാമാചാര്യര്‍ പിടിവള്ളിയായി കണ്ടിരുന്ന ഇടക്കണ്ണി, മധ്യവര്‍ഗ ഫോസിലുകളെ നിരാകരിച്ച് പരിണാമ വിശ്വാസത്തിന് പുതിയ രൂപവും ഭാവവും നല്‍കിയവതരിപ്പിക്കുന്ന നിയോഡാര്‍വിനിസത്തിന്റെ ഈ മാര്‍പാപ്പ തന്നെ തങ്ങളുടെ വിശ്വാസത്തിന് കരുത്ത് ലഭിക്കും എന്ന ധാരണയില്‍ ഒരു ഇടക്കണ്ണി ഫോസില്‍ അവതരിപ്പിക്കുന്നുണ്ട്! ആ ‘മധ്യവര്‍ഗ’ ഫോസില്‍ ഏറെ പ്രതീക്ഷയോടെയാണ് ഡോകിന്‍സും മറ്റു നിയോ ഡാര്‍വിനിസ്റ്റുകളും വളരെ ആവേശപൂര്‍വം അവതരിപ്പിക്കുന്നത്. പക്ഷെ യഥാര്‍ഥത്തില്‍ ഡോകിന്‍സ് പരിണാമസങ്കല്‍പത്തിന്റെ ‘വെടി തീര്‍ക്കുന്ന’ ദയനീയതയാണ് അദ്ദേഹത്തിന്റെ തത്‌സംബന്ധമായ വിവരണത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഡോകിന്‍സ് ‘മധ്യവര്‍ഗ’ ഫോസില്‍ അവതരിപ്പിക്കുന്നത് ‘തിമിംഗലപരിണാമം’ ചര്‍ച്ച ചെയ്യുമ്പോഴാണ്. തിമിംഗല പരിണാമത്തെ കുറിച്ച ഉപാധ്യായത്തിന് അദ്ദേഹം നല്‍കിയിരിക്കുന്ന തലക്കെട്ട് ‘എനിക്ക് വീണ്ടും കടലിനുള്ളിലേക്ക് പോവേണ്ടതുണ്ട്’(151) എന്നാണ്. തലക്കെട്ടിന് താഴെ അദ്ദേഹമെഴുതുന്നു: ”കടലില്‍നിന്ന് കരയിലേക്ക് പറിച്ചുനടല്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുനരാസൂത്രണം അനിവാര്യമാക്കി -ശ്വാസോച്ഛ്വാസം മുതല്‍ പ്രജനനം വരെ. ജൈവമണ്ഡലത്തിലൂടെയുള്ള ഒരു മഹത്തായ യാത്രയായിരുന്നു അത്.”(152) കടലില്‍നിന്നും ‘കരകയറ്റിയ’ സീലാകാന്തിനെ തങ്ങളുടെ വിശ്വാസത്തെ തകിടം മറിക്കുമെന്ന ബോധ്യം വന്നതിനാല്‍ ബോധപൂര്‍വം അവഗണിച്ച ഡോകിന്‍സ്, തിമിംഗലത്തെ കരയില്‍ നിന്ന് പിടിച്ച് വെള്ളത്തിലേക്കെറിയുന്ന കൗതുകകരമായ സാഹസമാണ് ഈ അധ്യായത്തില്‍ കാണിക്കുന്നത്! അദ്ദേഹം എഴുതുന്നു: ”അഹങ്കാരത്തില്‍ കുതിര്‍ന്ന വികലതയെന്ന് തോന്നാവുന്ന രീതിയില്‍ ഒരിക്കല്‍ കരവാസം തുടങ്ങിയ ചില ജീവികള്‍ കഷ്ടപ്പെട്ടു കൈവരിച്ച ശേഷികളൊക്കെ ഇട്ടെറിഞ്ഞ് കടലിലേക്ക് മടക്കയാത്ര നടത്തുകയാണ് ചെയ്തത്.”(153) എന്തുകൊണ്ട് തിമിംഗലത്തെ കരയില്‍നിന്ന് കടലിലേക്ക് തള്ളി എന്ന് വിവരിക്കുന്നു ഡോകിന്‍സ്. ”തിമിംഗലങ്ങളുടെ കാര്യം ഏറെക്കാലം നിഗൂഢമായിരുന്നു. എന്നാല്‍ അടുത്തിടെ തിമിംഗല പരിണാമത്തെ കുറിച്ചുള്ള ജ്ഞാനം കൂടുതല്‍ മിനുസമാക്കപ്പെട്ടു.”(154) അതെങ്ങനെ മിനുസമാക്കപ്പെട്ടു എന്ന് അദ്ദേഹം തന്നെ പറഞ്ഞുതരുന്നു: ”ഒരിക്കല്‍ വളരെ അപൂര്‍വമായിരുന്ന തിമിംഗലത്തിന്റെ ഫോസില്‍ രേഖ ഇന്ന് വിശ്വസനീയമായ രീതിയില്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നും കണ്ടെത്തിയ പുതിയ ശേഖരമാണിതിനു സഹായകമായത്. എന്നിരുന്നാലും തിമിംഗലത്തിന്റെ ഫോസിലുകളുടെ കാര്യം മുമ്പുതന്നെ വിശദപഠനത്തിന് പാത്രീഭവിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് പ്രൊത്തറോയുടെ (Donald Prothero) ‘ഇവല്യൂഷന്‍; വാട്ട് ഫോസില്‍സ് സേ ആന്റ് വൈ ഇറ്റ് മാറ്റേഴ്‌സ്’ഉം (Evolution; what Fossils say and why It Matters) ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട ജെറി കോയന്റെ (Jerry Coyne) ‘വൈ ഇവല്യൂഷന്‍ ഈസ് ട്രൂ (Why Evolution is True) തുടങ്ങിയ ഗ്രന്ഥങ്ങളും ഇതേ വിഷയം ആഴമേറിയ വിശകലനത്തിന് വിധേയമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരം വിശദാംശങ്ങള്‍ ഇവിടെ പുനരവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല.”(155) പാകിസ്ഥാനില്‍ നിന്ന് കണ്ടെത്തിയ ഫോസിലുകള്‍ നിയോ ഡാര്‍വിനിസ്റ്റുകള്‍ ഏതുതരത്തില്‍ ആഘോഷിച്ചിട്ടുണ്ടെന്ന് ഈ വാചകത്തില്‍നിന്നും തുടര്‍വചനങ്ങളില്‍നിന്നും വ്യക്തമാവുന്നു. അദ്ദേഹം തുടരുന്നു: ”പകരം പ്രോത്തെറോയുടെ പുസ്തകത്തില്‍നിന്നെടുത്ത താഴെ കാണുന്ന ഒരൊറ്റ രേഖാചിത്രത്തിലേക്ക് എന്റെ നിരീക്ഷണം പരിമിതപ്പെടുത്തുകയാണ്. തിമിംഗലത്തിന്റെ പരിണാമ ചരിത്രം കാലഗണനാ ക്രമത്തില്‍ അവതരിപ്പിക്കുകയാണിവിടെ. ചിത്രമൊന്നു നിരീക്ഷിച്ചാലും. എത്ര ശ്രദ്ധാപൂര്‍വ്വമാണിത് വരച്ചിരിക്കുന്നതെന്ന് നോക്കൂ. തികച്ചും വശ്യമെന്നേ പറയാവൂ.”(156)

രേഖാചിത്രം പ്രകാരം ആധുനിക തിമിംഗലത്തിന്റെ പ്രായം 25 മില്യണ്‍ വര്‍ഷം മാത്രം. 45 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കൃത്യമായ നാലുകാലുകളില്‍ നടക്കുന്ന കരജീവി. എത്ര ‘കൃത്യ’മാണ് പരിണാമ ത്തിന്റെ കാലഗണന! ഗൂഗിളിലോ മറ്റു സെര്‍ച്ച് എഞ്ചിനുകളിലോ ‘Whale Evolution’ എന്ന് സെര്‍ച്ച് ചെയ്താല്‍ ഇത്തരത്തിലുള്ള നിരവധി രേഖാചിത്രങ്ങളും ആനിമേഷന്‍ വീഡിയോകളും ലഭ്യമാണ്. രേഖാചിത്രത്തില്‍ രണ്ടാമതായി ചേര്‍ത്ത ചിത്രത്തോട് സാമ്യം തോന്നുന്ന ഒരു കരജീവി, നടന്നുനടന്ന് ഓട്ടം തുടങ്ങി സമുദ്രതീരത്തു നിന്ന് വെള്ളത്തിലേക്കെടുത്തുചാടി നീന്തി ഊളിയിട്ട് മുന്നേറുന്നതിനിടയില്‍ ഈ രേഖാചിത്രത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ള പരിണാമദശകള്‍ പിന്നിടുന്ന, അവസാനം തിമിംഗലമായി മാറുന്ന, തികച്ചും യാഥാര്‍ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു ആനിമേഷന്‍ വീഡിയോ വിവര്‍ത്തകന്‍ സി. രവിചന്ദ്രന്‍ പുസ്തകത്തിനെ അധികരിച്ചവതരിപ്പിച്ച പ്രസന്റേഷന്‍ പ്രോഗ്രാമിലും ഉള്‍പെടുത്തിയിട്ടുണ്ട്. ഡോകിന്‍സ് തന്നെ വിശേഷിപ്പിച്ചത് ”എത്ര ശ്രദ്ധാപൂര്‍വ്വമാണത് വരച്ചിട്ടുള്ളത്, തികച്ചും വശ്യമെന്നേ പറയാവൂ” എന്നാണല്ലോ? ഇത്തരം നൂറുകണക്കിന് ഭാവനാ രേഖാചിത്രങ്ങളില്‍നിന്നും ഈ ചിത്രം മാത്രം എന്തുകൊണ്ട് ഡോകിന്‍സിന് വശ്യമായി? അദ്ദേഹം അക്കാര്യം തുടര്‍ന്ന് വ്യക്തമാക്കുന്നു. ”പഴയ പുസ്തകങ്ങളിലൊക്കെ ഇങ്ങനെ കാണാം. ഫോസിലുകളുടെ തുടര്‍ച്ച കാണിക്കാനായി അസ്ത്രചിഹ്നം കൊടുത്ത് താഴെനിന്നും മുകളിലോട്ട് ആദിമ മുന്‍ഗാമി മുതല്‍ ഇളംതലമുറക്കാരനെ വരെ നിരത്തിവെക്കുന്ന രീതിയാണിത്. പക്ഷെ ഇങ്ങനെയാണിത് സംഭവിച്ചതെന്ന് ആര്‍ക്കും പറയാനാവില്ല. ഉദാഹരണമായി, ആംബുലോസീറ്റസ് (Ambulocetus) പാക്കിസീറ്റസില്‍ (ജമസശരലൗേ)െ നിന്ന് രൂപം കൊണ്ടതാണെന്ന് സ്ഥിരീകരിക്കാനാവില്ല. അതുപോലെതന്നെയാണ് ബാസിലോസോറസ് (Basilosaurus) റോഡോസീറ്റസില്‍ (Rodhocetus) നിന്ന് പരിണമിച്ചുണ്ടായതെന്ന കാര്യവും. പകരം ഈ ചിത്രത്തില്‍ കുറെക്കൂടി കരുതലോടെ സൂചനകള്‍ മുന്നോട്ടുവെക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണമായി തിമിംഗലം പരിണമിച്ചുണ്ടായത് ആംബുലോസീറ്റസിന്റെ സമകാലികനായിരുന്ന മറ്റൊരു കസിനില്‍നിന്നാണ്. ഒരു പക്ഷെ അത് ആംബുലോസീറ്റസിനെപോലെ (ആംബുലോസീറ്റസ് തന്നെയാകാനും മതി) അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഫോസില്‍ രേഖ തിമിംഗല പരിണാമത്തിന്റെ ഭിന്ന ദശകളെയാണ് പ്രതിനിധീകരിക്കുന്നത്.”(157)

യാഥാസ്ഥിതിക പരിണാമ വിശ്വാസികള്‍ താഴ്ന്ന ജീവികളില്‍നിന്ന് ഉയര്‍ന്ന ജീവികളിലേക്കുള്ള പരിണാമശ്രേണിയില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഡോകിന്‍സിനെ പോലെയുള്ള നിയോഡാര്‍വിനിസ്റ്റ് വിശ്വാസികള്‍ അതിന്റെ നിരര്‍ഥകത മനിലാക്കി ഏതൊക്കെയോ ജീവികള്‍ എന്തൊക്കെയോ ആയി മാറിയെന്ന, തീര്‍ത്തും യുക്തിരഹിതമെങ്കിലും ‘സൗകര്യപ്രദമായ’ സങ്കല്‍പത്തിലേക്ക് ഉള്‍വലിയുന്നു. അതുകൊണ്ടാണ് ഡോകിന്‍സ്, ചിത്രം ‘കരുതലോടെ സൂചനകള്‍ മുന്നോട്ട് വെക്കുന്നു’വെന്ന് പറഞ്ഞത്. ഓരോ വാക്കും വരയും പുള്ളിയും വരെ ആശങ്കയോടെയും ഭയപ്പാടോടെയും മാത്രമേ പരിണാമവിശ്വാസികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളൂ എന്നര്‍ഥം!

 ഡോകിന്‍സെന്ന ‘ആജീവനാന്ത’ ജീവശാസ്ത്രജ്ഞന്റെ സഹായത്തോടെ പരിണാമവിശ്വാസത്തിന്റെ വെടി തീര്‍ക്കാന്‍ ദയവ് ചെയ്ത് എന്നെ അനുവദിച്ചാലും! തിമിംഗലം 25 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പരിണമിച്ചത് എന്നും അതിന്റെ മുന്‍ഗാമി നാല്‍പത്തഞ്ചു മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നാലുകാലില്‍ നടന്നിരുന്ന ഒരു കരജീവി ആയിരുന്നെന്നും
പാകിസ്ഥാനില്‍നിന്ന് കണ്ടെത്തിയ ഫോസില്‍ ശേഖരം അത് തെളിയിക്കുന്നുവെന്നും ഡോകിന്‍സ്  സമർത്ഥിക്കുന്നു. ഇനി ഡോകിന്‍സിന്റെ തന്നെ ഫോസിലുകളെ കുറിച്ചുള്ള ഈ പ്രഖ്യാപനം കൂടി വിലയിരുത്തുക: ”ഇനി, എന്തായിരിക്കും പരിണാമത്തിന് എതിരെയുള്ള തെളിവ്? അതായത് പരിണാമ സിദ്ധാന്തത്തിന്റെ അടിത്തറയിളക്കുന്ന ശക്തമായ തെളിവുകള്‍? തെറ്റായ ഭൗമപാളിയില്‍നിന്നും കണ്ടെത്തുന്ന ഒരു തെറ്റായ ഫോസിലുണ്ടെങ്കില്‍ അതായിരിക്കും പരിണാമത്തിനെതിരെയുള്ള ഫോസില്‍ തെളിവ്….....
നാം ഇന്നേവരെ കണ്ടെത്തിയ ഫോസില്‍ ശേഖരത്തില്‍, തീര്‍ച്ചയായും അവതന്നെ നല്ല തോതിലുണ്ട്, പരിണാമത്തെ സംബന്ധിച്ച കാലക്രമം തകിടം മറിക്കുന്ന ആധികാരികമായ ഒരൊറ്റ അപവാദം പോലുമില്ല. തീര്‍ച്ചയായും ചില വിടവുകളുണ്ട്; ചിലയിടങ്ങളില്‍ ഫോസിലുകളെ ലഭ്യമല്ല. പക്ഷെ, അതൊക്കെ തികച്ചും പ്രതീക്ഷിതമാണ്. പരിണാമ സിദ്ധാന്തമനുസരിച്ച് ഓരോ ജീവിക്കും പരിണാമം അനുശാസിക്കുന്ന ഒരു കാലക്രമമുണ്ട്. ഈ ക്രമത്തിന് വിരുദ്ധമായി രൂപം കൊണ്ടെന്ന് പറയാവുന്ന ഒരൊറ്റ ഫോസിലുമില്ല. ഇത് അനിഷേധ്യവും അവിതര്‍ക്കിതവുമായ വസ്തുതയാണ്. (അതുകൊണ്ട് തന്നെ സൃഷ്ടിവാദ സാഹിത്യത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുമെന്ന് കരുതാനാവില്ല). ഞാന്‍ നാലാമധ്യായത്തില്‍ സൂചിപ്പിച്ചപോലെ ഉത്തമമായ ഒരു ശാസ്ത്ര സിദ്ധാന്തം അസത്യവല്‍ക്കരണത്തിന് (Falsifiabiltiy) അവസരമൊരുക്കുകയും അത്തരം പരിശോധനകളെ വിജയകരമായി അതിജീവിക്കുകയും ചെയ്യുന്ന ഒന്നായിരിക്കും. ജൈവ പരിണാമം സംഭവിച്ച കാലക്രമം തെറ്റിയുള്ള ഏതെങ്കിലുമൊരു ഫോസില്‍ ആരെങ്കിലും ഹാജരാക്കിയാല്‍ അതോടെ പരിണാമസിദ്ധാന്തത്തിന്റെ വെടി തീര്‍ന്നു. എന്നാല്‍ ഇത്തരം പരീക്ഷണങ്ങളിലെല്ലാം തകര്‍പ്പന്‍ വിജയമാണ് പരിണാമ സിദ്ധാന്തം കൈവരിച്ചിട്ടുള്ളത്. പരിണാമം തെറ്റാണെന്ന് തെളിയിക്കാന്‍ കൊതിക്കുന്ന ഹതാശയരായ സംശയാലുക്കള്‍ കാലം തെറ്റിയുള്ള ഫോസിലുകള്‍ കണ്ടെത്താ
നായി പ്രാചീനശിലകള്‍ സൂക്ഷ്മമായി ചുരണ്ടി നോക്കേണ്ടതാണ്. ഒരു പക്ഷെ അവര്‍ക്കെന്തെങ്കിലും കണ്ടെത്താനാകുമായിരിക്കാം; ഒരു പന്തയത്തിനു തയ്യാറാണോ?(158) ഡോകിന്‍സ് പരിണാമ വിമര്‍ശകരെ പന്തയത്തിന് വെല്ലുവിളിക്കാന്‍ മാത്രം അമിതാത്മവിശ്വാസത്തോടെയാണ് ഖണ്ഡിക എഴുതിയിരിക്കുന്നത്. ഈ
പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് 2012 ഓഗസ്റ്റിലാണ്. എന്നാല്‍ 2011ല്‍ തന്നെ ഡോകിന്‍സിന്റെ ഈ പന്തയ വെല്ലുവിളിയുടെ ‘വെടി’ തീര്‍ന്നിരുന്നു എന്നത് ഡോകിന്‍സോ വിവര്‍ത്തകന്‍ സി. രവിചന്ദ്രനോ അറിഞ്ഞില്ല. അര്‍ജന്റീനിയന്‍ പാലിയന്റോളജിസ്റ്റായ മാര്‍കലേ റിഗോറ അന്റാര്‍ട്ടിക്കന്‍ സമുദ്രാടിത്തട്ടില്‍നിന്ന് 49 മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പൂര്‍ണ വളര്‍ച്ചയെത്തിയ തിമിംഗല ഫോസില്‍ കണ്ടെത്തിയ വാര്‍ത്ത
നാഷണല്‍ ജിയോഗ്രാഫിക് ന്യൂസും(159) (National geographic news) ക്രോസ് എക്‌സാമിന്‍ഡ് ഡോട്ട് ഓര്‍ഗും (crossexamined.org) (160) പ്രതിപാദിക്കുന്നുണ്ട്. അതെ, പരിണാമത്തിന്റെ വെടി തീര്‍ക്കാനാവശ്യമായ ക്രമം തെറ്റിയ ഫോസില്‍ കണ്ടെത്തിയതിന്റെ വാര്‍ത്തയാണിത്.
പാകിസ്ഥാനില്‍ നിന്ന് കണ്ടെടുത്ത ഫോസിലുകളെ ആശ്രയിച്ച് ഡോകിന്‍
സും മറ്റു നിയോ ഡാര്‍വിനിസ്റ്റുകളും രൂപപ്പെടുത്തിയെടുത്ത തിമിംഗല പരിണാമ കാലക്രമപ്രകാരം തിമിംഗലത്തിന് 25 മില്യണ്‍ കൊല്ലമേ പ്രായമുള്ളൂ. അ
തിന് മുമ്പ് തിമിംഗലത്തിന്റെ സഹോദരന്‍ മിസ്റ്റിസെറ്റസും (Mysticetes) (30 മില്യണ്‍ വര്‍ഷം) മുന്‍ഗാമി ഡൊറുഡോണും (Dorudon) (35 മില്യണ്‍ വര്‍ഷം) മാത്രമേ ഉണ്ടായിരുന്നുള്ളു. അതി
നാല്‍ 49 മില്യണ്‍ വര്‍ഷം പ്രായമുള്ള അന്റാര്‍ട്ടിക്കയില്‍ നിന്ന് കണ്ടെടുത്ത യഥാര്‍ഥ തിമിംഗല ഫോസിലുകള്‍ ഡോകിന്‍സിന്റെ അഭിപ്രായത്തില്‍ ക്രമം തെറ്റിയ ഫോസില്‍ തന്നെയാണ്. അപ്പോള്‍, ക്രമം തെറ്റിയ ഒരൊറ്റ ഫോസില്‍ കിട്ടിയാല്‍ പരിണാമ സങ്കല്‍
പം തകര്‍ന്നുതരിപ്പണമാകുമെന്ന നിയോ ഡാര്‍വിനിസ്റ്റുകളുടെ തന്നെ പ്രഖ്യാപന പ്രകാരം പരിണാമസങ്കല്‍പം വിചാര ലോകത്ത് പോലും നിലനില്‍ക്കാന്‍ അര്‍ഹതയില്ലാതെ സ്വയം നശിച്ച്
പോകേണ്ട ഒന്നാണ്. പരിണാമത്തിന്റെ തെളിവുകള്‍ ആഘോഷിക്കുമെന്ന് (161) അവകാശപ്പെട്ട് എഴുതിയ ഗ്രന്ഥം പരിണാമ വിശ്വാസത്തിനും സിദ്ധാന്തത്തി
നും ശവക്കുഴി തീര്‍ക്കുന്ന വിരോധാഭാസമാണിവിടെ കാണുന്നത്.
പരിണാമവിശ്വാസികള്‍ സങ്കല്‍
പിച്ചുണ്ടാക്കുന്ന പരിണാമക്രമവും തെളിവുകളും എത്രത്തോളം ബാലിശമാണെന്ന് ഇവയെല്ലാം സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഡോകിന്‍സും മറ്റു പരിണാമവിശ്വാസികളും പരിണാമവിശ്വാസം തെളിയിക്കാന്‍ ശാസ്ത്രീയവും യുക്തിഭദ്രവുമായ തെളിവുകളൊന്നുമില്ല എന്ന് വ്യക്തമായി ബോധ്യപ്പെട്ടാലും പരിണാമവിശ്വാസത്തിന്റെ അടിവേരറുക്കുന്ന തെളിവുകളുടെ മഹാപ്രളയം വന്നാലും അവരുടെ അന്ധവിശ്വാസത്തില്‍നിന്ന് മോചിതരാകുമെന്ന് തോന്നുന്നില്ല.
കുറിപ്പുകള്‍:
144. www.ml.wikipedia.org.
145. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, പുറം 215.
146. അതേ പുസ്തകം, പുറം 211, 212.
147. www.youtube.com/watch?v=ze1/+uMmuzY.
148. www.shutterstock.com/pic-þ21480064/stock-Photo-very-detailed-evolution-illustration-from-water-to-land.html.
149. www. boredpanda.com/human-evolution-in-12-picture.
150. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, പുറം 212.
151. അതേ പുസ്തകം, പുറം 219.
152. അതേ പുസ്തകം, പുറം 219.
153. അതേ പുസ്തകം, പുറം 219.
154. അതേ പുസ്തകം, പുറം 219.
155. അതേ പുസ്തകം, പുറം 220.
156. അതേ പുസ്തകം, പുറം 220-221.
157. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, പുറം 221, 222.
158. അതേ പുസ്തകം, പുറം 193.
159. www.news.nationalgeographics.co.in/news/2011/11/111116-þantartica-þwhales-þoldest-þevolution-þanimals-þscience.
160. www.crossexamined.org/a-whale-problem-for-evolution-ancient-whale-jawbone-fount-in-antartica.
161. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, പുറം 46.

Monday, November 25, 2013

അടിമവേല + അടിമക്കച്ചവടം

ലണ്ടന്‍, തിങ്കള്‍, 25 നവം‌ബര്‍ 2013( 10:20 IST )

Webdunia
PRO
ലണ്ടനില്‍ മൂന്ന് സ്ത്രീകളെ മുപ്പതുവര്‍ഷത്തോളം അടിമകളാക്കിവെച്ച കേസിലെ പ്രതികളിലൊരാള്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന ഇന്ത്യക്കാരനാണെന്ന് ലണ്ടന്‍ പൊലീസ്.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. ഇവര്‍ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നുവെന്ന് പൊലീസ് പറയുന്നു. അന്‍പതുവര്‍ഷം മുന്‍പ് ലണ്ടനിലെത്തിയ ഇയാളും ഭാര്യ എന്ന കരുതുന്ന ടാന്‍സാനിയക്കാരിയായ സ്ത്രീയും ചേര്‍ന്നാണ് സ്ത്രീകളെ വീട്ടുതടങ്കലിലാക്കിയത്.

67 വയസ്സുള്ള ഇരുവരും തെക്കന്‍ ലണ്ടനിലെ ലാംബെത് മേഖലയിലുള്ള വീട്ടിലാണ് സ്ത്രീകളെ അടിമകളാക്കി തടവിലിട്ടത്. മലേഷ്യ, അയര്‍ലന്‍ഡ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സ്ത്രീകള്‍. തടങ്കലില്‍ കഴിഞ്ഞിരുന്ന അയര്‍ലന്‍ഡ് സ്വദേശിനി ഒരു സന്നദ്ധസംഘടനയെ ഫോണില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് മൂന്നുപേരുടെയും മോചനത്തിന് വഴിതെളിഞ്ഞത്.

സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നില്ല. മൂന്ന് സ്ത്രീകളെയും കൗണ്‍സലിങ്ങിന് പൊലീസ് വിധേയമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടെങ്കിലും പാസ്‌പോര്‍ട്ട് അടക്കമുള്ള മറ്റ് രേഖകള്‍ നല്‍കിയിട്ടില്ല. 


ഈ വാർത്ത കൂടെ ചേർത്ത് വായിക്കുക 



ചൈനയില്‍ ഇപ്പോഴും അടിമക്കച്ചവടം


Published on Mon, 09/05/2011 - 21:09 ( 21 hours 12 min ago)

ബെയ്ജിങ്: അടിമസമ്പ്രദായം ലോകത്ത് ഇല്ലാതായിട്ട് കാലമേറെയായെങ്കിലും ഇപ്പോഴും അത് പലയിടത്തും രഹസ്യമായി നടക്കുന്നുവെന്നതിന് ചൈനയില്‍ നിന്ന് പുതിയ തെളിവ്. ചൈനയില്‍ കുടിയേറ്റ തൊഴിലാളികളെ അനധികൃത തൊഴില്‍ ഏജന്‍സികള്‍ അടിമകളായി വില്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഇക്കണോമിക് ഇന്‍ഫര്‍മേഷന്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. മധ്യ ചൈനയിലെ നഗരങ്ങളിലാണത്രെ വന്‍തോതില്‍ അടിമവ്യാപാരം നടക്കുന്നത്. ഖനി, ക്വാറി, ചൂള തുടങ്ങിയ അപകടകരങ്ങളായ തൊഴിലിടങ്ങളിലേക്കാണ് ഇവരെ റിക്രൂട്ട് ചെയ്യുന്നത്. ഹെനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ സെങ്‌ഷോവില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ് ഈ അധോലോക റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ അധികവും പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് തൊഴില്‍ തേടി വന്ന 28കാരനായ സൂ വെയ്‌ന്റെ അനുഭവം ഇക്കണോമിക് ഇന്‍ഫര്‍മേഷന്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: കഴിഞ്ഞ ഏപ്രിലിലാണ് സൂ വെയ് സെങ്‌ഷോവില്‍ എത്തുന്നത്. ഒരാള്‍ 235 ഡോളര്‍ ശമ്പളത്തില്‍ പെയിന്റ് കടയില്‍ ജോലി വാഗ്ദാനം ചെയ്തു. അയാള്‍ സൂ വെയ്‌നെ ഒരു ഹോസ്റ്റലില്‍ കൊണ്ടു പോയി പൂട്ടിയിടുകയായിരുന്നു. ബുദ്ധി സ്ഥിരതയില്ലാത്തവരെ പോലെ തോന്നിച്ച പത്തു പേര്‍ കൂടിയുണ്ടായിരുന്നു ആ മുറിയില്‍. അടുത്ത ദിവസം സംഘത്തെ കിഴക്കന്‍ ഷാന്‍ദോംഗ് പ്രവിശ്യയിലെ ക്വാറികളിലേക്ക് അയക്കുകയായിരുന്നു. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത അവിടെ, രക്ഷപ്പെടുന്നത് തടയാന്‍ കാമറകള്‍ സ്ഥാപിച്ചിരുന്നതായി സൂ വെയ്ന്‍ പറയുന്നു. എന്നാല്‍, ഇവിടെ നിന്നും സൂ വെയ്ന്‍ രക്ഷപ്പെട്ടതോടെയാണ് സംഘത്തെക്കുറിച്ച വിവിരങ്ങള്‍ പുറം ലോകം അറിയുന്നത്. പൊലീസ് കേസെടുത്തു ആറു പേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നാണ് വിവരം.അനധികൃത തൊഴില്‍ ഏജന്‍സികള്‍ വ്യാജ പേരുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവരെ നിയന്ത്രിക്കുക അത്ര എളുപ്പമല്ലെന്നാണ് അധികൃതരുടെ പക്ഷം.





Thursday, November 7, 2013

വിവാഹപ്രായവും ലൈംഗികാവകാശങ്ങളും

എം.എം. അക്ബര്‍

http://www.dreamstime.com/-image9448125
”എല്ലാ മനുഷ്യരുടെയും വ്യക്തിത്വത്തിന്റെ അവിഭാജ്യമായ ഘടകങ്ങളിലൊന്നാണ് ലൈംഗികത. തന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഓരോരുത്തര്‍ക്കും അവരുടേതായ എല്ലാ ലൈംഗികാവകാശങ്ങളും ആസ്വദിക്കാനാവുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടത്, ഇക്കാരണത്താല്‍ അനിവാര്യമാണ്. എല്ലാ സമൂഹങ്ങളിലുമുള്ള എല്ലാവരുടെയും വ്യക്തിത്വത്തിന്റെ ഭാഗമെന്ന നിലയ്ക്ക്, ഓരോരുത്തരുടെയും ലൈംഗികാസ്വാദനത്തിന്റെ രീതികള്‍ അവരുടെ ആന്തരികവും ബാഹ്യവുമായ വ്യക്തിഭാവങ്ങള്‍ക്കനുസരിച്ച് വ്യതിരിക്തമായേക്കാമെങ്കിലും, ലൈംഗികതയുമായി ബന്ധപ്പെട്ട മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും പ്രോത്സാഹനവും എല്ലായിടത്തുമുണ്ട്, എല്ലാവരുടെയും ദൈനംദിനാസ്തിത്വത്തിന്റെ ഭാഗമായിത്തീരേണ്ടതുണ്ട്. അതോടൊപ്പം തന്നെ ജീവിതത്തിന്റെ ഗുണാത്മകഭാവമായി ലൈംഗികത അംഗീകരിക്കപ്പെടേണ്ടതുമുണ്ട്. എല്ലാ മനുഷ്യരുടെയും സഹജമായ സ്വാതന്ത്ര്യത്തിന്റെയും അന്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള സാര്‍വത്രികമായ മനുഷ്യാവകാശങ്ങളാണ് ലൈംഗികാവകാശങ്ങള്‍.”(1) ലൈംഗികവും പ്രത്യുല്‍പാദനപരവുമായ കാര്യങ്ങളിലുള്ള ആരോഗ്യസംരക്ഷണത്തിനായി, ഐക്യരാഷ്ട്രസഭയുടെ അനുമതിയോടുകൂടി ലോകത്തെ 189 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, അന്താരാഷ്ട്ര ആസൂത്രിത രക്ഷാകര്‍തൃസംഘടന(International Planned Parenthood Federation)യുടെ 2008 മെയ് മാസത്തില്‍ ചേര്‍ന്ന ഭരണസമിതി അംഗീകരിച്ച ‘ലൈംഗികാവകാശങ്ങള്‍: ഒരു ഐ. പി. പി. എഫ് പ്രഖ്യാപനം’ (Sexual Rights and IPPF declaration) എന്ന രേഖയില്‍ പ്രതിപാദിക്കപ്പെട്ട പത്ത് ലൈംഗികാവകാശങ്ങള്‍ക്കും ആധാരമായിത്തീരുന്ന ഏഴ് അടിസ്ഥാനതത്ത്വങ്ങളില്‍ ഒന്നാമത്തേതായി എടുത്തു പറഞ്ഞ കാര്യമാണിത്. ലോകത്ത് എല്ലായിടങ്ങളിലുമുള്ള എല്ലാവരുടെയും മനുഷ്യാവകാശങ്ങളിലൊന്നാണ് ലൈംഗികത ആസ്വദിക്കാനുള്ള അവകാശമെന്ന് ഈ രേഖ ഉദ്‌ഘോഷിക്കുന്നു. സ്ത്രീക്കും പുരുഷനുമെല്ലാം, ലിംഗഭേദമില്ലാതെ ലൈംഗികാസ്വാദനത്തിനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും പ്രസ്തുത വ്യക്തിസ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാക്കുന്നവര്‍ മനുഷ്യാവകാശങ്ങളെ ധ്വംസിക്കുകയാണ് ചെയ്യുന്നതെന്നും ലോകത്തെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം സമ്മതിക്കുന്നതാണ്.
ലൈംഗികത വൈയക്തികമായ അനുഭവവും അതിന്റെ ആസ്വാദനം ജൈവികമായ അനിവാര്യതയും ആയതുകൊണ്ടാണ് അതിന്റെ നിഷേധം മനുഷ്യാവകാശ ധ്വംസനമായിത്തീരുന്നത്. വ്യക്തിയുടെ അടിസ്ഥാനപരമായ അവകാശങ്ങളിലൊന്നാണ് ലൈംഗികാസ്വാദനത്തിനുള്ള അവകാശമെന്നതിനാല്‍ അതിന് തടയിടാന്‍ കുടുംബത്തിനോ ബന്ധുക്കള്‍ക്കോ സമൂഹത്തിനോ രാഷ്ട്രത്തിനോ അവകാശമില്ലെന്നാണ് നടേ പറഞ്ഞ രേഖ വ്യക്തമാക്കുന്നത്. ”ഓരോ വ്യക്തികള്‍ക്കും അവരവരുടെ പൂര്‍ണമായ ലൈംഗികാസക്തി പ്രകടിപ്പിക്കാന്‍, അത് ബലാല്‍കാരത്തിലൂടെയോ ചൂഷണത്തിലൂടെയോ അപമാനപ്പെടുത്തിക്കൊണ്ടോ അല്ലെങ്കില്‍, പൂര്‍ണമായ സ്വാതന്ത്ര്യമുണ്ട്” എന്നതാണ് ഹോങ്കോംഗില്‍ വെച്ച് 1999 ആഗസ്ത് 26-ന് ചേര്‍ന്ന ‘പതിനാലാമത് ലോക ലൈംഗികശാസ്ത്ര കോണ്‍ഗ്രസ്’ (14th world congress of sexology) അംഗീകരിച്ച പതിനൊന്ന് ലൈംഗികാവകാശങ്ങളില്‍ ഒന്നാമത്തേത്. ഒരാളുടെ വൈയക്തികവും സാമൂഹികവുമായ നൈതികതയ്ക്ക് അനുസൃതമായി തന്റെ ലൈംഗികജീവിതത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാ
നും സ്വയം നിര്‍ണയത്തിനുമുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട് എന്നതാണ് രണ്ടാമത്തെ ലൈംഗികാവകാശം.(2)
പുതിയ സഹസ്രാബ്ദത്തിലുണ്ടാവേണ്ടുന്ന ലൈംഗികാരോഗ്യത്തിന്റെ അടിത്തറ നിശ്ചയിക്കുന്നത് ലോകത്തുള്ള എല്ലാവരും ലൈംഗികാവകാശങ്ങള്‍ യഥാരൂപത്തില്‍ അനുഭവിക്കുന്നവരാണോയെന്നതാണെന്ന് ‘ലൈംഗികാരോഗ്യത്തിനായുള്ള ലോക സംഘടന’യുടെ (World Association for Sexual Health) ഔദ്യോഗിക സഹസ്രാബ്ദ പ്രഖ്യാപനവും വ്യക്തമാക്കുന്നുണ്ട്. (3)
ലൈംഗികാസ്വാദനത്തിനുള്ള സ്വാതന്ത്ര്യം ഓരോരുത്തരുടെയും വൈയക്തികമായ അവകാശമാണെങ്കില്‍ പ്രസ്തുത അവകാശം അനുവദിക്കപ്പെടേണ്ടത് പ്രസ്തുത ആസ്വാദനം അനുഭവിക്കാനുള്ള ശാരീരിക വളര്‍ച്ചയുണ്ടായിക്കഴിഞ്ഞ എല്ലാവര്‍ക്കുമാണെന്ന് വ്യക്തമാണ്. ലൈംഗികതയ്ക്ക് ശരീരം ഒരുങ്ങിക്കഴിയുന്നതുമുതല്‍ അതിന്നുള്ള സ്വാതന്ത്ര്യമുണ്ടാകുമ്പോള്‍ മാത്രമേ ഒരു മനുഷ്യാവകാശം എന്ന നിലയ്ക്ക് ലൈംഗികാവകാശം സംരക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടാവുകയുള്ളൂ. കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടുത്ത തലമുറയുടെയും സുസ്ഥിതിയും ഭദ്രതയും പരിഗണിച്ചുകൊണ്ട് ലൈംഗികാസ്വാദനത്തെ നീട്ടിവെക്കാനും നിയന്ത്രിക്കാനും സന്നദ്ധമാകേണ്ടത് വ്യക്തികളാണ് എന്നതിനാല്‍ അതിനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് നല്‍കപ്പെടുമ്പോള്‍ മാത്രമേ ഓരോരുത്തരുടെയും ലൈംഗികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. ലൈംഗികാസ്വാദനത്തെ നീട്ടിവെക്കേണ്ട സാമൂഹ്യസാഹചര്യങ്ങളുണ്ടെങ്കില്‍ അതിനനുസൃതമായ രീതിയില്‍ അത് ആസ്വദിക്കാന്‍ പാകമായവരെ ബോധവല്‍കരിക്കുകയും തങ്ങളുടെ തൃഷ്ണയെ നിയന്ത്രിക്കാന്‍ പഠിപ്പിക്കുകയുമാണ് വേണ്ടത്. വ്യക്തിയുടെ അടിസ്ഥാനപരമായ ചോദനകളെ നിയമമുപയോഗിച്ച് തടയുന്നത് മനുഷ്യാവകാശ ലംഘനമാണ്. ലൈംഗികാസ്വാദനത്തിന് പ്രായമായവരെ അതില്‍നിന്ന് വിലക്കുകയും അങ്ങനെ ചെയ്തുപോയാല്‍ ക്രൂരമായ ശിക്ഷകള്‍ വിധിക്കുകയും ചെയ്യുന്നത് മാനവവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ നിലപാടാണ്. അത്തരം നിയമങ്ങള്‍, അവ എത്രതന്നെ സാമൂഹികമായ അനിവാര്യതകളുടെ മേലാപ്പുകളുമായി അവതരിപ്പിക്കപ്പെട്ടാലും, മനുഷ്യരുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ലൈംഗികാസ്വാദനത്തിന് ശരീരം പാകമായിക്കഴിഞ്ഞവരെ അതില്‍നിന്ന് പൂര്‍ണമായും വിലക്കുകയും, അത് ആസ്വദിച്ചുപോയാല്‍ ശിക്ഷകള്‍ വിധിക്കുകയും ചെയ്യുന്ന നിയമങ്ങള്‍ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ക്കുനേരെയാണ് വാളോങ്ങുന്നത് എന്ന് പറയുന്നത് അതുകൊണ്ടാണ്.
ലൈംഗികാസ്വാദനത്തിന് മനുഷ്യര്‍ക്കുമുമ്പില്‍ രണ്ടു മാര്‍ഗങ്ങളാണുള്ളത്. ധാര്‍മികവും മാനവികവും പ്രകൃതിപരവുമായ മാര്‍ഗമാണ് ഒന്നാമത്തേത്. വ്യക്തികളുടെ ലൈംഗികാവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതും ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യവും അടുത്ത തലമുറയുടെ സുസ്ഥിതിയും ഉറപ്പുവരുത്തുന്നതും സാമൂഹിക ഭദ്രതയ്ക്കും ധാര്‍മികതയ്ക്കും കോട്ടം തട്ടാത്ത വിധത്തിലുള്ളതുമായ ആസ്വാദനത്തിന്റെ മാര്‍ഗമായ വിവാഹത്തിലൂടെ ഇണകളായിക്കഴിഞ്ഞവര്‍ തമ്മില്‍ മാത്രമുള്ള ലൈംഗികതയാണ് അത്. ഇതല്ലാത്ത മാര്‍ഗങ്ങളെല്ലാം അധാര്‍മികവും മാനവവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ്. അശ്ലീലചിത്രങ്ങള്‍ കണ്ട് ആസ്വദിക്കുന്നതുമുതല്‍ സ്വയംഭോഗം വരെയും സ്വവര്‍ഗരതി മുതല്‍ വ്യഭിചാരം വരെയുമുള്ള ലൈംഗികാസ്വാദനത്തിന്റെ മാര്‍ഗങ്ങള്‍ വ്യക്തിയുടെ പൂര്‍ണമായ സംതൃപ്തി ഉറപ്പുവരുത്തുകയോ ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യത്തിന് നിമിത്തമാവുകയോ അടുത്ത തലമുറയെ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രമല്ല, സാമൂഹികഭദ്രത തകര്‍ക്കുകയും ധാര്‍മികതയുടെ അടിവേരറുക്കുകയും കൂടിയാണ് ചെയ്യുന്നത്.
നിയമപ്രകാരം ഇണകളായി മാറിയവര്‍ തമ്മില്‍ മാത്രം നടക്കേണ്ടതാണ് ലൈംഗികാസ്വാദനമെന്നും അതല്ലാത്തതെല്ലാം പ്രകൃതിവിരുദ്ധമാണെന്നും പറയുന്നത് മനുഷ്യപ്രകൃതിയുമായി പൂര്‍ണമായി ഇണങ്ങുന്നതും അവന്റെ വ്യത്യസ്തമായ ദൗത്യങ്ങള്‍ പരിഗണിക്കുന്നതും ഇണകള്‍ തമ്മിലുള്ള ലൈംഗികവേഴ്ചയാണ് എന്നതുകൊണ്ടാണ്. പുരുഷനും സ്ത്രീയും തമ്മില്‍ കാണുമ്പോഴുണ്ടാകുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങളും അവയ്ക്കനുസൃതമായി ശരീരത്തിനകത്തെ അന്തസ്രാവഗ്രന്ഥികളില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളും അവ ഉപയോഗിക്കപ്പെടുമ്പോഴുണ്ടാവുന്ന ശരീരത്തിന്റെയും മനിന്റെയും സുസ്ഥിതിയും ലൈംഗികാസ്വാദനത്തിന്റെ സ്വാഭാവികോല്‍പന്നമായ മക്കളും അവരുടെ വളര്‍ച്ചാഘട്ടങ്ങളും പ്രസ്തുത ഘട്ടങ്ങളിലെല്ലാമുണ്ടാവേണ്ട മാതാപിതാക്കളുടെ പരിചരണവും പ്രസ്തുത പരിചരണത്തിന് പ്രേരിപ്പിക്കുന്ന ശാരീരികവും മാനസികവുമായ ഘടകങ്ങളും അത് ലഭിക്കാതെ വളരുന്നവരുടെ മാനസികവും സാമൂഹികവുമായ അനാരോഗ്യപ്രശ്‌നങ്ങളുമെല്ലാം പരിഗണിക്കുമ്പോള്‍ മനുഷ്യലൈംഗികാസ്വാദനത്തിന്റെ പ്രകൃതിപരമായ മാര്‍ഗം നിയമാനുസൃതമായ ഇണകളുമായി മാത്രം നടക്കുന്നതാണെന്ന് പറയേണ്ടി വരും. പ്രത്യുല്‍പാദനമെന്ന ജന്തുസഹജമായ ലക്ഷ്യത്തിനുപരിയായി മനുഷ്യലൈംഗികതയ്ക്ക് വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുസ്ഥിതിയും ശാന്തിയും ഉറപ്പുവരുത്തുകയും അടുത്ത തലമുറയുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് നിമിത്തമാവേണ്ട ഭൂമിക സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങളുണ്ട്. മനുഷ്യര്‍ക്കിടയിലെ ലൈംഗിക വ്യതിയാനങ്ങളെ മൃഗീയമെന്നല്ല, പൈശാചികമെന്നാണ് വിശേഷിപ്പിക്കേണ്ടത് എന്നുപറയുന്നത് അതുകൊണ്ടാണ്. മനുഷ്യപ്രകൃതിക്ക് വിരുദ്ധമായ കാര്യങ്ങളെ ആസ്വാദ്യകരമായ അനുഭവങ്ങളായി തെറ്റിദ്ധരിപ്പിച്ച് അസംതൃപ്തിയില്‍നിന്ന് അസംതൃപ്തിയിലേക്കും അശാന്തിയില്‍നിന്ന് അശാന്തിയിലേക്കും കൊണ്ടുപോയി അവനിലെ മാനവികതയെ കെടുത്തിക്കളയുകയാണല്ലോ, പിശാചിന്റെ ദൗത്യം.
സ്ത്രീയും പുരുഷനും നിയമപ്രകാരം ഇണകളായിത്തീരുന്ന പ്രക്രിയയാണ് വിവാഹം. വിവാഹത്തിന് മുമ്പും ശേഷവും നടക്കുന്ന സ്വന്തം ഇണയില്‍നിന്നല്ലാതെയുള്ള എല്ലാതരം ലൈംഗികാസ്വാദനങ്ങളും അധാര്‍മികവും മാനവവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ് എന്ന് പറയുമ്പോള്‍ മനുഷ്യര്‍ക്ക് മുന്നിലുള്ള പ്രകൃതിപരമായ ഒരേയൊരു മാര്‍ഗം വിവാഹമാണ് എന്നാണ് വരിക. ലൈംഗികാസ്വാദനത്തിനുള്ള പ്രകൃതിപരമായ ഒരേയൊരു മാര്‍ഗം വിവാഹമാണെങ്കില്‍ അത് അനുവദിക്കപ്പെടേണ്ട പ്രായമെത്രയാണെന്ന ചോദ്യത്തിന് ഓരോരുത്തര്‍ക്കും ലൈംഗികാസ്വാദനത്തിന് കഴിയുന്ന പ്രായം മുതല്‍ അത് അനുവദിക്കപ്പെടേണ്ടതുണ്ട് എന്ന ഉത്തരം തന്നെയാണ് ലഭിക്കുക. ലൈംഗികാവകാശങ്ങള്‍ അടിസ്ഥാനപരമായ മാനുഷികാവകാശങ്ങളായി പരിഗണിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ നിയമത്തിന്റെ കാര്‍ക്കശ്യമുപയോഗിച്ച് ഒരു പ്രത്യേക പ്രായത്തിനുമുമ്പ് വിവാഹം പാടില്ലെന്നും അങ്ങനെ ചെയ്തുപോയാല്‍ പൗരന്‍മാരെ ശിക്ഷിക്കുമെന്നും പറയാന്‍ കഴിയുന്നതെങ്ങനെയാണ്? ശരീരത്തിന്റെയും മനിന്റെയും സുസ്ഥിതിക്കും ആരോഗ്യത്തിനും വേണ്ടി ലൈംഗികാസ്വാദനത്തിനുള്ള പ്രകൃതിപരമായ മാര്‍ഗം സ്വീകരിച്ചുപോയിയെന്ന കാരണത്താല്‍ മാത്രം ഒരാള്‍ ശിക്ഷിക്കപ്പെടുകയെന്നതിനേക്കാള്‍ ക്രൂരമായ മറ്റേത് മനുഷ്യാവകാശ ലംഘനമാണുള്ളത്? സാമൂഹികമായ അനിവാര്യതകളാല്‍ വിവാഹപ്രായം നീട്ടിവെക്കേണ്ട സ്ഥിതിയുണ്ടെങ്കില്‍, അങ്ങനെ ചെയ്യേണ്ടത് വ്യക്തികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതിനുള്ള നിയമങ്ങളുണ്ടാക്കിക്കൊണ്ടല്ല, പ്രത്യുത പ്രസ്തുത അനിവാര്യതയെക്കുറിച്ച് വ്യക്തികളെ ബോധവല്‍കരിക്കുകയും അങ്ങനെ നീട്ടിവെക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണെന്ന് പറയുന്നത് അതുകൊണ്ടാണ്. പ്രകൃതിപരമായ ഒരു അനിവാര്യതയെ തടയാന്‍ നിയമങ്ങളുണ്ടാക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനവും വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണ് എന്നതുകൊണ്ടാണ് വിവാഹപ്രായം തീരുമാനിക്കാന്‍ വ്യക്തികള്‍ക്ക് അവകാശം നല്‍കണമെന്നും പ്രസ്തുത അവകാശം വിനിയോഗിക്കുന്നവരെ ബോധവല്‍കരിച്ചുകൊണ്ടാണ് ആ രംഗത്ത് ആവശ്യമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കേണ്ടത് എന്നും പറയേണ്ടിവരുന്നത്.
ആണ്‍/പെണ്‍ പക്ഷത്തുള്ളവരാണെന്ന് ആണയിട്ടുകൊണ്ട് വിവാഹപ്രായത്തെക്കുറിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരില്‍ മഹാഭൂരിപക്ഷവും ലൈംഗികാസ്വാദനത്തിനുള്ള ഒരേയൊരു മാര്‍ഗമായി വിവാഹത്തെ കാണുന്നവരല്ലെന്ന വസ്തുത പ്രസ്തുത ചര്‍ച്ചകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്കെല്ലാം ബോധ്യമാകും. ലൈംഗികാസ്വാദനം മുഴുവന്‍ വിവാഹത്തിനു പുറത്തും വിവാഹം കുട്ടികളുണ്ടാകാനുള്ള ഒരു ലൈസന്‍സ് മാത്രവുമെന്നതാണ് ചിലരുടെ നില
പാട്. മറ്റു ചിലരിലാകട്ടെ, വിവാഹമെന്ന കര്‍മത്തെ കാണുന്നത് കുടുംബബന്ധങ്ങളുടെ ‘അടിമത്ത’ത്തിലേക്കുള്ള വാതായനമായിട്ടാണ്. വിവാഹം ചെയ്യുന്നത് ഒരു മഹാദുരന്തമായി കാണുന്ന ഇവരില്‍ പലരും വിവാഹത്തിന് പുറത്തുള്ള ലൈംഗികാസ്വാദനത്തെ ഒരു ചെറിയ തെറ്റുപോലുമായി കാണുന്നില്ല. വിവാഹത്തോടെ എല്ലാം അവസാനിച്ചുവെന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന തരത്തിലാണ് ഇത്തരം ചര്‍ച്ചകളില്‍ പലതും
പുരോഗമിക്കുന്നതെന്ന വസ്തുത എത്രമാത്രം അപകടകരമല്ല! വിവാഹത്തെ വിശുദ്ധവും ലൈംഗികാസ്വാദനത്തിന് അനുവദിക്കപ്പെടേണ്ട ഒരേയൊരു മാര്‍ഗവും പുരുഷന്റെയും സ്ത്രീയുടെയും വ്യക്തിത്വപ്രകാശനത്തിന്റെ പുര്‍ണതയിലേക്കുള്ള പാലവും ജീവിത സാക്ഷാത്കാരത്തിന്റെ അനര്‍ഘമായ അനുഭവങ്ങളിലേക്കുള്ള വാതായനവുമായി കാണുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളോട് രാജിയാകാന്‍ ഒരിക്കലും കഴിയില്ല. അവര്‍ കുടംബബന്ധങ്ങളെ കാണുന്നത് അടിമത്തമായിട്ടല്ല, യഥാര്‍ഥത്തിലുള്ള സ്വാതന്ത്ര്യവും ജീവിതാസ്വാദനത്തിന്റെ ഭൂമികയുമായിട്ടാണ്; മകളും മകനും സഹോദരിയും സഹോദരനുമായി മാത്രം ജീവിച്ചവര്‍ക്ക് അതോടൊപ്പം തന്നെ ഇണകളും മാതാപിതാക്കളുമെല്ലാമായിത്തീര്‍ന്ന് വ്യക്തിത്വത്തിന്റെ പൂര്‍ണപ്രകാശത്തിന് കഴിയുന്ന ജീവിതാസ്വാദനത്തിന്റെ ഭൂമിക. വിവാഹത്തിനു പുറത്തെ ലൈംഗികാസ്വാദനമാണ് യഥാര്‍ഥത്തിലുള്ള ആസ്വാദനമെന്ന് പറഞ്ഞുപഠിപ്പിക്കുന്ന പൈശാചിക മാധ്യമങ്ങളുടെ നീരാളിപ്പിടുത്തത്തിലായിക്കഴിഞ്ഞ മസ്തിഷ്‌കങ്ങള്‍ ഭരിക്കുന്ന ശരീരത്തിന് കുടുംബജീവിതത്തെ യഥാരൂപത്തില്‍ ആസ്വദിക്കാന്‍ കഴിയില്ല. വിവാഹമെന്നത് ഒരു പാതകവും
പാരതന്ത്ര്യത്തിലേക്കുള്ള പാലവുമായി കാണുന്നത് അത്തരക്കാരാണ്. വിവാഹപ്രായത്തെയല്ല, പ്രത്യുത വിവാഹത്തെത്തന്നെയാണ് അത്തരക്കാര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതെന്ന് വിവാഹപ്രായത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന ചര്‍ച്ചകളും ‘പുരോഗമനക്കാര്‍’ പുറത്തുനടത്തുന്ന കോലാഹലങ്ങളും ശ്രദ്ധിച്ചാല്‍ വ്യക്തമാവും.
വിവാഹം കുടുംബജീവിതത്തിലേക്കുള്ള വാതായനമായതുകൊണ്ടുതന്നെ പ്രസ്തുത ജീവിതത്തില്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ട ദൗത്യത്തിനനുസരിച്ച് വിവാഹപ്രായത്തിന്റെ കാര്യത്തില്‍ സ്വാഭാവികമായ ചില ചിട്ടകള്‍ സമൂഹത്തില്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട് എന്നതാണ് വാസ്തവം. ആരുടെയെങ്കിലും നിര്‍ബന്ധമോ നിയമമോ ഇല്ലാതെ തന്നെ സ്വാഭാവികമായി ഉണ്ടായി വന്നതാണ് പ്രസ്തുത ചിട്ടകള്‍. ചൈന, ഇന്ത്യ, ബംഗ്ലാദേശ്, അള്‍ജീരിയ, സെനഗല്‍, ലിബിയ, ടുണീഷ്യ, ഹോങ്കോംഗ്, ജപ്പാന്‍, മലേഷ്യ, നേപ്പാള്‍, സിംഗപ്പൂര്‍, പ്യൂര്‍ട്ടോറിക്കോ എന്നീ രാജ്യങ്ങളൊഴിച്ച് ലോകത്തെ ബഹുഭൂരിപക്ഷം നാടുകളിലും പുരുഷന് വിവാഹിതനാകാന്‍ വേണ്ട നിയമപരമായ പ്രായം പതിനെട്ട് വയസ്സാണ്.(4)എന്നാല്‍ ലോകത്തിലെത്ര പുരുഷന്‍മാര്‍ പതിനെട്ടാം വയസ്സില്‍ വിവാഹിതരാകുന്നുണ്ടെന്ന ചോദ്യത്തിന് ഉത്തരം വളരെ വിരളമെന്നാണ്. ബഹുഭൂരിപക്ഷം പുരുഷന്‍മാരും വിവാഹിതരാവുന്നത് 25നും 29നും വയസ്സുകള്‍ക്കിടയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്ത് ആകെ നടക്കുന്ന വിവാഹങ്ങളില്‍ 73 ശതമാനവും ഈ പ്രായപരിധിക്കുള്ളിലാണ് എന്നാണ് കണക്ക്.(5)
പ്രായപൂര്‍ത്തിയെത്തിയ ഉടനെത്തന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്ന ഓസ്‌ട്രേലിയന്‍ ആദിവാസികള്‍ക്കിടയില്‍ പോലും പുരുഷന്‍മാര്‍ വിവാഹിതരാവുന്നത് ഇരുപത് വയസ്സുകഴിഞ്ഞതിനുശേഷം മാത്രമാണ്. (6) സ്ത്രീയെപ്പോലെത്തന്നെ പുരുഷനും അവന്റെ കൗമാരത്തോടെത്തന്നെ ലൈംഗിക വാസനകളുണ്ടാവുകയും ആകര്‍ഷണത്തിനും ആസ്വാദനത്തിനുമുള്ള ജൈവികശേഷിയുണ്ടാവുകയും ചെയ്യുമെങ്കിലും പുരുഷന്‍ വിവാഹത്തിന് പുരാതനകാലം മുതല്‍ തന്നെ ഇരുപതുകള്‍ വരെ കാത്തിരിക്കേണ്ടി വന്നിരുന്നുവെന്നാണല്ലോ ഇതു വ്യക്തമാക്കുന്നത്. ശരാശരി ആണ്‍ കൗമാരകാലം 12 മുതല്‍ 17 വയസ്സുവരെയെന്നാണ് ഇന്നത്തെ കണക്ക്.(7) പതിനേഴ് വയസ്സാകുമ്പോഴേക്ക് ആണ്‍കുട്ടി മാനസികമായും ശാരീരികമായും ഒരു
പൂര്‍ണ പുരുഷനാകുമെന്നര്‍ഥം. എന്നാല്‍ വിവാഹം നടക്കുന്നതാകട്ടെ, ഇരുപതുകളിലും. നിയമവും നിര്‍ബന്ധവുമില്ലാതെ തന്നെയുണ്ടായ ഈ വിവാഹപ്രായ തെരഞ്ഞെടുപ്പ് പുരുഷന് കുടുംബത്തില്‍ നിര്‍വഹിക്കേണ്ട ഭാഗധേയത്തിന് അനുസൃതമായി സ്വാഭാവികമായി ഉരുത്തിരിഞ്ഞതാണ്. അധ്വാനിക്കുകയും പണം സമ്പാദിക്കുകയും ചെയ്ത് കുടുംബത്തെ പോറ്റുകയെന്ന
പുരുഷബാധ്യത നിര്‍വഹിക്കാന്‍ അവനെ പര്യാപ്തമാക്കുന്ന പ്രായംവരെ വിവാഹത്തിന് കാത്തുനില്‍ക്കുകയെന്ന സമ്പ്രദായം ആരും അടിച്ചേല്‍പിക്കാതെ സ്വാഭാവികമായി ഉണ്ടായി വന്നതാണ്. പുരുഷ വിവാഹപ്രായം ഇരുപത്തിയൊന്നായി നിജപ്പെടുത്തിയിരിക്കുന്ന ഇന്ത്യയില്‍ പുരുഷന്‍മാര്‍ വിവാഹിതരാകുന്ന ശരാശരി പ്രായം ഇരുപത്തിയാറാണെന്ന വസ്തുത(8) വിവാഹപ്രായത്തിന്റെ കാര്യത്തില്‍ സ്വാഭാവികമായ പരിവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്നാണ് വ്യക്തമാക്കുന്നത്.
വിവാഹപ്രായത്തിന്റെ കാര്യത്തില്‍ നിയമങ്ങളുള്ള രാഷ്ട്രങ്ങളില്‍ പോലും പുരുഷന്റെയോ സ്ത്രീയുടെയോ ലൈംഗികാവകാശങ്ങളെ ഹനിക്കാത്ത രൂപത്തിലാണ് പ്രസ്തുത നിയമങ്ങള്‍ നടപ്പാക്കുന്നത് എന്നതാണ് വാസ്തവം. അമേരിക്കന്‍ സംസ്ഥാനങ്ങളിലൊന്നായ അലാസ്‌കയുടെ സ്ഥിതിയെടുക്കുക. സ്ത്രീപുരുഷന്‍മാര്‍ വിവാഹിതരാകണമെങ്കില്‍ രണ്ടുപേര്‍ക്കും പതിനെട്ട് വയസ്സ് തികഞ്ഞിരിക്കണമെന്നാണ് അവിടെയുള്ള നിയമം. എന്നാല്‍ രക്ഷിതാക്കളുടെ സമ്മതത്തോടുകൂടിയാണെങ്കില്‍ പതിനാറാം വയസ്സില്‍തന്നെ അവര്‍ക്ക് വിവാഹിതരാകാം. പ്രത്യേകമായ സാഹചര്യങ്ങളില്‍ പതിനാലു വയസ്സുതികഞ്ഞവര്‍ക്കും കോടതിയുടെ അനുവാദത്തോടെ അലാസ്‌കയില്‍ വിവാഹിതരാകാവുന്നതാണ്.(9) ഏറ്റവുമധികം ജനസംഖ്യയുള്ള അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്ക്, തലസ്ഥാനനഗരമായ വാഷിംഗ്ടണ്‍ തുടങ്ങിയ സ്ഥലങ്ങളിലടക്കം മുഴുവന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന നിയമം ഇതുതന്നെയാണ്. കോടതിയുടെ സമ്മതപ്രകാരം വിവാഹിതരാകാനുള്ള കുറഞ്ഞ പ്രായത്തിന്റെ കാര്യത്തില്‍ മാത്രമാണ് വിവിധ സ്റ്റേറ്റുകള്‍ തമ്മിലുള്ള കാര്യമാത്രപ്രസക്തമായ വ്യത്യാസം. ചില സ്റ്റേറ്റുകളില്‍ ഇത് പതിനാലാണെങ്കില്‍ മറ്റു ചില സ്റ്റേറ്റുകളില്‍ ഇത് പതിനഞ്ചാണെന്ന് മാത്രമേയുള്ളൂ.(10)
സ്‌കോട്‌ലന്‍ഡിലും അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലുമെല്ലാം നിലനില്‍ക്കുന്ന 1929ലെ വിവാഹപ്രായ നിയമ(ഠവല അഴല ീള ങമൃൃശമഴല അര േ1929)പ്രകാരം പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും പതിനാറു വയസ്സ് തികഞ്ഞാല്‍ മതി.(11) ഒരുവിധം എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും വിവാഹിതരാകാനുള്ള കുറഞ്ഞ
പ്രായം പതിനെട്ട് വയസ്സാണെങ്കിലും രക്ഷിതാക്കളുടെ സമ്മതത്തോടെ വിവാഹത്തിലേര്‍പെടാന്‍ പതിനാറു വയസ്സുകാര്‍ക്കും അനുവാദം നല്‍കുന്നുണ്ട്. സ്‌പെയിനിനെ പോലെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളിലാകട്ടെ, മിനിമം വിവാഹപ്രായം 14 വയസ്സാണ്.(12) വത്തിക്കാന്‍ സിറ്റിയില്‍ നിലനില്‍ക്കുന്ന കാനോനിക നിയമപ്രകാരം രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ വിവാഹിതരാകണമെങ്കില്‍ പുരുഷന്‍മാര്‍ക്ക് 16 വയസ്സും സ്ത്രീകള്‍ക്ക് 14 വയസ്സും തികഞ്ഞാല്‍ മതി.(13) വിവാഹപ്രായത്തിന്റെ കാര്യത്തില്‍ നിബന്ധനകളുള്ള ആധുനിക വികസിത രാഷ്ട്രങ്ങളിലെല്ലാം തന്നെ രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ പ്രായത്തിന് ഇളവു നല്‍കുകയും അനിവാര്യമായ സാഹചര്യത്തില്‍ കോടതി ഇടപെട്ടുകൊണ്ട് വീണ്ടും ഇളവു നല്‍കുകയും ചെയ്തുകൊണ്ട് വ്യക്തികളുടെ ലൈംഗികാവകാശങ്ങളെ ഹനിക്കാത്ത രൂപത്തിലാണ് നിയമം നടപ്പാക്കുന്നതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ ബാലവിവാഹങ്ങള്‍ക്ക് ചരിത്രപരമായ വേരുകളുണ്ട്. കൗമാരത്തിലെത്തുന്നതിന് മുമ്പ് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കാതിരിക്കുന്നത് പിതാവ് ചെയ്യുന്ന പാപമായും പെണ്‍കുട്ടി ശൂദ്രാവസ്ഥയിലേക്ക് നിപതിക്കുന്നതിനുള്ള നിമിത്തമായുമായിരുന്നു ഹിന്ദുക്കള്‍ കരുതിയിരുന്നതെന്ന് എന്‍സൈക്ലോപീഡിയ ഓഫ് റിലിജ്യന്‍ ആന്റ് എത്തിക്‌സ് നിരീക്ഷിക്കുന്നുണ്ട്.(14) മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(15) ബൃഹസ്പതിയും മഹാഭാരതവും മുപ്പതുകാരന്‍ പത്തുവയസ്സുകാരിയെയും ഇരുപത്തിനാലുകാരന്‍ ഏഴു വയസ്സുകാരിയെയും വേള്‍ക്കുവാന്‍ കല്‍
പിക്കുമ്പോള്‍ അതിനുശേഷമുണ്ടായ ചില ഗ്രന്ഥങ്ങള്‍ വിവാഹത്തിന്റെ
പ്രായം നാലുവയസ്സിനും എട്ടുവയസ്സിനുമിടയിലായാണ് നിജപ്പെടുത്തിയിരിക്കുന്നതെന്ന് എന്‍സൈക്ലോപീഡിയ ഓഫ് റിലിജ്യന്‍ ആന്റ് എത്തിക്‌സ് ഉദ്ധരിക്കുന്നുണ്ട്.(16)ഒരു പെണ്‍കുട്ടി തന്റെ ആര്‍ത്തവാരംഭത്തിനുമുമ്പുതന്നെ വിവാഹം ചെയ്യപ്പെടുന്നതിനാണ് കന്യാദാനമെന്ന് പറയുന്നതെന്നും ഇത് നടക്കേണ്ടത് പതിനൊന്നാമത്തെ വയസ്സിലാണെന്നുമായിരുന്നു ഹിന്ദുക്കള്‍ മനിലാക്കിയിരുന്നതെന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ബാലവിവാഹങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ബി. എസ്. നാഗി നിരീക്ഷിക്കുന്നുണ്ട്.(17)
ആര്‍ത്തവാരംഭത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പെണ്‍കുട്ടിയെ ഭര്‍തൃപിതാവിന് കൈമാറുന്ന സമ്പ്രദായം വ്യാപകമായിരുന്നുവെന്നും ഇന്ത്യന്‍ പെണ്‍കുട്ടികളുടെ ശരാശരി ആര്‍ത്തവാരംഭകാലമായ പതിനൊന്ന് വയസ്സിനുശേഷവും പെണ്‍കുഞ്ഞിനെ വിവാഹം ചെയ്തയക്കാതിരിക്കുന്നത് അവിശുദ്ധമായി കരുതപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വരന്റെ പിതാവിനോട് വധൂപിതാവ് വിവാഹസമയത്ത് അനുഷ്ഠാനപരമായി പറഞ്ഞിരുന്ന വരികളില്‍നിന്ന് ബാലവിവാഹം എത്രമാത്രം വ്യാപകമായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. ”ഞാന്‍ ഈ പെണ്‍കുട്ടിയെ എട്ടുവയസ്സുവരെ ഒരു ആണ്‍കുട്ടിയെ പോലെ വളര്‍ത്തി, ഇപ്പോള്‍ ഞാനിതാ അവളെ താങ്കളുടെ മകനെ ഏല്‍പിക്കുന്നു. വാത്സല്യത്തോടെ അവളെ കൈകാര്യം ചെയ്യേണമേ”(18) -ഇതായിരുന്നു ഭാര്യാപിതാവിന്റെ ആചാരപ്രകാരമുള്ള അപേക്ഷ. ദയാഭാഗത്തില്‍നിന്നും പൈനാശിയില്‍നിന്നും ഉദ്ധരിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ സ്തനം നിറയുകയും ആര്‍ത്തവം ആരംഭിക്കുകയും ചെയ്യുന്നതിന് മുമ്പ് അവളെ വിവാഹം ചെയ്ത് അയക്കുകയാണ് ഹിന്ദുധര്‍മമെന്നും അതു ചെയ്യാത്തവര്‍ നരകത്തിലാണ് നിപതിക്കുകയെന്നും സ്ഥാപിക്കുന്ന ബ്രാഹ്മണപണ്ഡിതനായ ഡോ: ജെ. എന്‍. ഭട്ടാചര്‍ജിയെ ഉദ്ധരിച്ചുകൊണ്ട്, ഹിന്ദുസമൂഹത്തില്‍ ബാലവിവാഹങ്ങള്‍ വ്യാപകമായിരുന്നുവെന്ന് ബി. എസ്. നാഗി സമര്‍ഥിക്കുന്നുണ്ട്.
ബന്ധം തുടങ്ങാന്‍ ഏറ്റവും നല്ല ദിവസമായി പരിഗണിക്കപ്പെടുന്ന അക്ഷയതൃതീയ നാളില്‍ ഇന്നും രാജസ്ഥാനില്‍ ഏറെ ബാലവിവാഹങ്ങള്‍ നടക്കാറുണ്ടെന്ന് യൂനിസെഫിന്റെ പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പുള്ള വിവാഹങ്ങളെക്കുറിച്ച പഠനരേഖ വ്യക്തമാക്കുന്നു. (19)പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പ് വിവാഹം ചെയ്തയക്കുകയും പത്തുവയസ്സിനുമുമ്പുതന്നെ ഭര്‍തൃഗൃഹങ്ങളിലേക്ക് പറിച്ചുനടപ്പെടുകയും ചെയ്യുന്ന സമ്പ്രദായത്തിനാണ് ബാലവിവാഹം എന്നു പറയുന്നത്. ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകമായിരുന്ന ബാലവിവാഹങ്ങള്‍ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലുണ്ടായ ആദ്യത്തെ ഭരണഘടനാ നടപടി 1927ലെ ഹിന്ദു ബാലവിവാഹ നിയമമാണ് (Child Marriage Act 1927). വിവാഹസമയത്ത് ഹിന്ദു യുവാവിന് കുറഞ്ഞത് 15 വയസ്സും യുവതിക്ക് കുറഞ്ഞത് 12 വയസ്സും തികയണമെന്നും അതല്ലാത്ത വിവാഹങ്ങള്‍ അസാധുവാണെന്നും വ്യക്തമാക്കുന്നതാണ് നിയമം. കൂടുതല്‍ വ്യക്തമായ നിയമമാവശ്യമാണെന്ന അഭിപ്രായത്തിന്റെ വെളിച്ചത്തില്‍ ഹര്‍ബിലാസ് സാര്‍ദ്രയാണ് ഈ രംഗത്ത് പുതിയ ബില്‍ കൊണ്ടുവരികയും 1929 ലെ ബാലവിവാഹ നിയന്ത്രണനിയമം പ്രാബല്യത്തിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്തത്. ബാലവിവാഹങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ-കുടുംബ പ്രശ്‌നങ്ങളുടെ പശ്ചാതലത്തില്‍ 1929 സെ
പ്റ്റംബര്‍ 29ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പാസാക്കുകയും 1930 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്ത നിയമമാണ് ‘ബാലവിവാഹ നിയന്ത്രണ നിയമം 1929′ (Child Marriage Restraint Act 1929) എന്ന് അറിയപ്പെടുന്നത്. പതിനെട്ട് വയസ്സു തികയാത്ത പുരുഷനെയും പതിനാല് വയസ്സ് തികയാത്ത സ്ത്രീയെയുമാണ് ബ്രിട്ടീഷുകാര്‍
പാസാക്കിയ നിയമം ബാലന്‍ (Child) എന്ന് വിളിച്ചത്. പതിനെട്ടുകാരനും പതിനാലുകാരിക്കും വിവാഹിതരാകുവാന്‍ അനുവാദം നല്‍കുന്ന പ്രസ്തുത നിയമത്തെ ‘ബാലവിവാഹ നിയന്ത്രണ നിയമം’ എന്നു പറയുന്നത് ന്യായീകരണക്ഷമമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം സ്ഥിതി മാറി. ഈ നിയമത്തില്‍ ആദ്യമായി ഭേദഗതിയുണ്ടായത് 1949 ലാണ്. നിയമത്തിന്റെ നാല്‍പത്തിയൊന്നാം വകുപ്പ് ഭേദഗതി ചെയ്ത് പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെങ്കില്‍ കുറഞ്ഞത് പതിനഞ്ച് വയെങ്കിലുമാകണമെന്നും ഈ നിയമം ലംഘിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നുമുള്ള മാറ്റങ്ങളാണ് 1949ല്‍ വരുത്തിയത്.(20)
ഈ നിയമനടപടികളെല്ലാം ഇന്ത്യയില്‍ നിലനില്‍ക്കുന്ന, പ്രായപൂര്‍ത്തിയാകാത്ത ബാലികാബാലന്‍മാരുടെ വിവാഹങ്ങളെ തടയുകയെന്ന ലക്ഷ്യത്തോടുകൂടിയുള്ളവയായിരുന്നു. ഇന്ത്യയില്‍ അന്നു നിലവിലുണ്ടായിരുന്ന അവസ്ഥയുടെ ഭീകരത 1921ലെ സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതുപ്രകാരം ഹിന്ദു വിധവകളില്‍ 612 പേര്‍ ഒരു വയസ്സുപോലും തികയാത്തവരാണ്. 2024 ഹിന്ദു വിധവകള്‍ അഞ്ചു വയസ്സു തികയാത്തവരും 97,857 പേര്‍ പത്തുവയസ്സു തികയാത്തവരും 3,32,024 പേര്‍ പതിനഞ്ചു വയസ്സിനു താഴെയുള്ളവരുമാണെന്നാണ് പ്രസ്തുത സെന്‍സസ് റിപ്പോര്‍ട്ടിലുള്ളത്. (21) ഈയൊരു ഭീകരാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയും ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകമായി നിലനിന്നിരുന്ന ബാലവിവാഹങ്ങളെ ഇല്ലാതാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിര്‍മിക്കപ്പെട്ട നിയമത്തെ ‘ബാലവിവാഹ നിയന്ത്രണ നിയമം’ എന്നു വിളിക്കുന്നത്, 1949 വരെ അര്‍ഥവത്തായിരുന്നു. ബാലവിവാഹത്തെ നിയന്ത്രിക്കുകയും അത് സൃഷ്ടിക്കുന്ന സാമൂഹ്യ-കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമായിരുന്നു പ്രസ്തുത നിയമം നിര്‍മിക്കുകയും നടപ്പാക്കുകയും ചെയ്തവര്‍ക്കുണ്ടായിരുന്നത്.
എന്നാല്‍, 1978 ലെ ബാലവിവാഹ നിയന്ത്രണനിയമത്തിലുണ്ടാക്കിയ ഭേദഗതിയോ പരിഷ്‌കാരമോ ലക്ഷ്യമാക്കിയത് ബാലവിവാഹ നിയന്ത്രണമോ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമോ ആയിരുന്നില്ല; പ്രത്യുത ജനസംഖ്യാ നിയന്ത്രണമായിരുന്നു. ഇന്ത്യയുടെ പിന്നോക്കാവസ്ഥയുടെ പ്രധാനപ്പെട്ട കാരണം ഇവിടെയുള്ള ജനസംഖ്യാ വര്‍ധനവാണെന്നും അതു നിയന്ത്രിക്കാതെ ഭാരതത്തിന് പുരോഗമിക്കാനാവുകയില്ലെന്നുമുള്ള പ്രചാരണം കൊണ്ട് മുഖരിതമായിരുന്നു 1960കളിലെ ഇന്ത്യന്‍ രാഷ്ട്രീയ-സാമ്പത്തിക രംഗം. ഈ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്, അമേരിക്കയിലെ
പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ‘ഇന്ത്യയിലെ വിവാഹപ്രായം’ എന്ന വിഷയത്തിലുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് നേടുകയും 1957ല്‍ സ്ഥാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യാഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറാവുകയും ചെയ്ത പ്രൊഫ: എസ്. എന്‍. അഗര്‍വാളായിരുന്നു.(22) 1965 ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 10 വരെ യുഗോസ്ലാവിയയിലെ ബെല്‍ഗ്രേഡില്‍ വെച്ച് നടന്ന യുനൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം അവതരിപ്പിച്ച ‘ഇന്ത്യയിലെ ജനന നിരക്കിലുള്ള വിവാഹപ്രായ വര്‍ധനയുടെ സ്വാധീനം’ (Effect of Rise in Female Marriage Age on Birth Rate in India) എന്ന പ്രബന്ധത്തില്‍ നിലവിലുള്ള ശരാശരി ഇന്ത്യന്‍ വിവാഹപ്രായമായ 15.6 വയസ്സ്് 19.2 വയസ്സാക്കി ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ജനനനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ കഴിയുമെന്ന് സമര്‍ഥിച്ചിരുന്നു.(23) ഇക്കാര്യം സമര്‍ഥിച്ചുകൊണ്ട് എക്കണോമിക് ആന്‍ഡ്് പൊളിറ്റിക്കല്‍ വീക്ക്‌ലിയിലും അദ്ദേഹം എഴുതിയിരുന്നു.(24)
മാനവവിഭവശേഷിയെ ശരിയാംവണ്ണം ഉപയോഗപ്പെടുത്തിയാണ് രാഷ്ട്ര
പുരോഗതി സാധ്യമാവുകയെന്ന, ഇന്ന് ഒന്നാം ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞ വസ്തുതയെക്കുറിച്ച് വിവരമില്ലാതിരുന്ന കാലത്ത് അഗര്‍വാളിന്റെ നിരീക്ഷണം ഇന്ത്യയിലെ രാഷ്ട്രനേതാക്കളെ ആകര്‍ഷിച്ചു. അതോടൊപ്പം തന്നെ ഇന്ത്യയിലേക്കുള്ള യു. എന്‍ മിഷന്‍, 1975 ആകുമ്പോഴേക്കും വിവാഹ പ്രായപരിധി വര്‍ധിപ്പിച്ചുകൊണ്ട് ജനനനിരക്കില്‍ ഇരുപത് ശതമാനമെങ്കിലും കുറവുണ്ടാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു.(25) 1965 ല്‍ നടന്ന ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തോടനുബന്ധിച്ച് ഇന്ത്യന്‍ സാമ്പത്തിക രംഗം പ്രതിസന്ധിയിലായപ്പോള്‍ സഹായം തേടി അമേരിക്കയില്‍ ചെന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് ഇന്ത്യയ്ക്ക് ഭക്ഷണസഹായം നല്‍കണമെങ്കില്‍ കര്‍ശനമായ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കണമെന്ന് യു. എസ് പ്രസിഡന്റ് ലിങ്കണ്‍ ബി ജോണ്‍സണ്‍ ആവശ്യപ്പെട്ടതനുസരിച്ച് കര്‍ശനമായ നടപടികളുണ്ടായി. വന്ധ്യംകരണ പരിപാടികള്‍ ഇന്ത്യയില്‍ സജീവമായി. 1961ല്‍ ഇന്ത്യയില്‍ ആകെ നടന്നത് 1,05000 വന്ധ്യംകരണങ്ങളായിരുന്നെങ്കില്‍ 1966-67 ല്‍ അത് 8,87,000 വും 1967-68 ല്‍ അത് 18,00,000 വും 1972-73 ആയപ്പോഴേക്ക് അത് മുപ്പത് ലക്ഷവുമായിത്തീര്‍ന്നു.(26)1975 ജൂണ്‍ 26 മുതല്‍ 1977 മാര്‍ച്ച് 21 വരെ പത്തൊന്‍പത് മാസങ്ങള്‍ക്കുള്ളില്‍ അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധിത വന്ധ്യംകരണ പദ്ധതികളില്‍ ഒരു കോടിയോളം പേരെയാണ് വന്ധ്യംകരണം നടത്തിയത്.(27) അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള ജനവികാരത്തിന്റെ ഫലമായുണ്ടായ മൊറാര്‍ജി ദേശായി സര്‍ക്കാര്‍, സഞ്ജയ് ഗാന്ധിയുടെ നിര്‍ബന്ധിത വന്ധ്യംകരണ പദ്ധതികള്‍ ഒഴിവാക്കിയെങ്കിലും ശിശുജനന നിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സമര്‍ഥമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഫലമെന്നോണമാണ് 1929ലെ ബാലവിവാഹ നിയന്ത്രണ നിയമത്തില്‍ 1978ല്‍ ഭേദഗതി വരുത്തിയത്. പ്രസ്തുത ഭേദഗതിയാണ് വിവാഹപ്രായം പുരുഷന് ഇരുപത്തിയൊന്നും സ്ത്രീക്ക് പതിനെട്ടുമാണെന്ന് നിഷ്‌കര്‍ഷിച്ചത്.
ബാലവിവാഹം ഇല്ലാതെയാക്കുകയെന്ന സദുദ്ദേശ്യത്തിന് പകരം ഇന്ത്യയിലെ മാനവവിഭവശേഷിയുടെ വളര്‍ച്ച തടയുകയെന്ന ഗൂഢലക്ഷ്യത്തോടെയുള്ള സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായാണ് ‘ബാലവിവാഹ നിയന്ത്രണ നിയമം 1929′ 1978 ല്‍ ഭേദഗതി ചെയ്യപ്പെട്ടത് എന്ന വസ്തുത വിവാഹപ്രായവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൊന്നും തന്നെ ഉയര്‍ന്നുകേള്‍ക്കാറില്ല. 1929ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച നിയമത്തിലെ വിശദീകരണങ്ങളില്‍ മാത്രം മാറ്റം വരുത്തിക്കൊണ്ടാണ് 1978ല്‍
പുതിയ ഭേദഗതി വരുത്തിയത്. പ്രസ്തുത ഭേദഗതികളിലൊന്ന് ‘ബാലന്‍’ (Child) എന്ന പദത്തിന്റെ നിര്‍വചനമാണ്. പതിനെട്ട് വയസ്സ് തികയാത്ത പുരുഷനും പതിനഞ്ച് തികയാത്ത സ്ത്രീയുമാണ് ബാലന്‍ എന്ന ബ്രിട്ടീഷുകാരന്റെ നിര്‍വചനത്തിന്റെ അലകും പിടിയുമെല്ലാം അതുപോലെ തന്നെ നിലനിര്‍ത്തി പുരുഷന്‍ ബാലനല്ലാതിരിക്കണമെങ്കില്‍ ഇരുപത്തിയൊന്നും സ്ത്രീ ബാലികയല്ലാതിരിക്കണമെങ്കില്‍ പതിനെട്ടും തികയണമെന്ന് തിരുത്തുക മാത്രമാണ് മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ചെയ്തത്. ഈ തിരുത്തലില്‍ ബാലനെന്ന പദത്തിന്റെ അര്‍ഥം പോലും അവര്‍ പരിഗണിച്ചിട്ടില്ല. പതിനേഴുകാരിയും ഇരുപതുകാരനും ബാലികയും ബാലനുമാകുന്ന ഭാഷാപ്രയോഗത്തിലെ ‘അത്ഭുതം’ ഇന്ത്യയില്‍ മാത്രമേയുള്ളൂ. വിവാഹപ്രായത്തെക്കുറിച്ച ചര്‍ച്ചകള്‍ക്കിടയില്‍ മുസ്ലിം സമൂഹത്തെയും പണ്ഡിതന്‍മാരെയും കുതിരകയറാന്‍ ഒരു അവസരം ലഭിച്ച ആഹ്ലാദത്തിമിര്‍പ്പിനിടയില്‍ മൂന്നാം ലോകത്തെ മാനവവിഭവശേഷിയാണ് തങ്ങള്‍ക്ക് ഭീഷണിയായിത്തീരാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി മനിലാക്കിയ സാമ്രാജ്യത്വത്തിന്റെ തൊപ്പിയാണ് തങ്ങള്‍ അണിയുന്നതെന്ന് മനിലാക്കാനോ ഇരുപതുകാരനെ ബാലനായി വ്യവഹരിക്കുന്ന നിയമപ്രയോഗത്തിന്റെ സാധുതയെക്കുറിച്ച് ചിന്തിക്കാനോ നമ്മുടെ ബുദ്ധിജീവികള്‍ക്ക് നേരം കിട്ടിയിട്ടില്ല. പതിനേഴ്‌സ് വയസ്സുള്ള സ്ത്രീയോ ഇരുപതു വയസ്സുള്ള പുരുഷനോ വിവാഹിതരാകുന്നതിനെക്കുറിച്ച ചര്‍ച്ചയ്ക്ക് ‘ഇന്ത്യയിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനം’ നല്‍കിയ തലക്കെട്ട് ‘ശൈശവ വിവാഹവും വര്‍ഗീയ നിലപാടുകളും’ എന്നായിരുന്നുവെന്ന വസ്തുത അന്ധമായ വിരോധം സൃഷ്ടിക്കുന്ന തിമിരം എന്തുമാത്രം മാരകവും അറപ്പുളവാക്കുന്നതുമാണെന്ന് മനിലാക്കിത്തരുന്നുണ്ട്. പതിനഞ്ചി
നും നാല്‍പതിനുമിടയില്‍ പ്രായമുള്ള യുവാക്കളുടെ സംഘടനയാണ് തങ്ങളുടേതെന്ന് നെഞ്ചുവിരിച്ച് പറയുന്നവര്‍,(28) തങ്ങളുടെ പിന്നില്‍ അണിനിരന്നവരില്‍ ബഹുഭൂരിപക്ഷവും ശിശുക്കളാണെന്ന് നാളെ സത്യവാങ്ങ്മൂലം നല്‍കുമോയെന്ന് മലയാളികള്‍ കണ്ടറിയുക തന്നെ വേണം!
1978ല്‍ ഭേദഗതി ചെയ്യപ്പെട്ട ‘ബാലവിവാഹ നിയന്ത്രണ നിയമം 1929′ ലെ വ്യവസ്ഥകളില്‍ ചിലതില്‍ മാറ്റം വരുത്തിക്കൊണ്ട് ഭാരതീയ സര്‍ക്കാര്‍ 2007 നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാക്കിയിരിക്കുന്ന ‘ബാലവിവാഹ നിരോധന നിയമം 2006′ (The Prohibition of Child Marriage Act 2006) ലും ഇരുപതുകാര
നും പതിനേഴുകാരിയും ഉള്‍പെടുന്നത് ‘ബാലന്‍’ (Child) എന്ന വിഭാഗത്തിലാണ്. വിവാഹിതരാവുന്നതില്‍ ആരെങ്കിലുമൊരാള്‍ ‘ബാലനാ’ണെങ്കില്‍ അത് രണ്ടുവര്‍ഷത്തില്‍ കവിയാത്ത തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റകൃത്യമാണെന്നും കുറ്റവാളി സ്ത്രീയാണെങ്കില്‍ തടവുശിക്ഷയില്‍നിന്ന് ഇളവു നല്‍കണമെന്നുമുള്ളതാണ് പുതിയ നിയമത്തിലെ വ്യവസ്ഥകള്‍.(29)
പ്രകൃതിപരമായ ലൈംഗികാസക്തിയുടെ നിയമപരവും ധാര്‍മികവുമായ ആസ്വാദനത്തിന് ശിക്ഷ വിധിക്കുന്നത് ജനാധിപത്യക്രമത്തില്‍ എത്രത്തോളം ആശാസ്യമാണെന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് പറയാന്‍ മനുഷ്യാവകാശങ്ങളെപ്പറ്റി വാതോരാതെ സംസാരിക്കുന്നവരൊന്നും സന്നദ്ധമാവാത്തത് ബോധപൂര്‍വമാണെന്നുവേണം കരുതാന്‍. അവരെ സംബന്ധിേച്ചടത്തോളം ലൈംഗികാസ്വാദനത്തിന് വിവാഹത്തിന് പുറത്തും നിരവധി മാര്‍ഗങ്ങളുണ്ട്. പ്രസ്തുത മാര്‍ഗങ്ങളെ മാര്‍ക്കറ്റു ചെയ്യുകയും മാര്‍ക്കറ്റിംഗിനുവേണ്ടി പ്രസ്തുത മാര്‍ഗങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നവരാണല്ലോ ഇത്തരം മനുഷ്യാവകാ വേതാളങ്ങളുടെ പ്രായോജകര്‍! അതുകൊണ്ടുതന്നെ അവര്‍ക്കൊന്നും തന്നെ പച്ചയായ ഈ മനുഷ്യാവകാശ ധ്വംസനത്തെപ്പറ്റി വായ തുറക്കാന്‍ കഴിയുകയില്ല. അവരുടെ വാലുകള്‍ക്കുമുകളില്‍ ഡോളറുകള്‍കൊണ്ട് സിംഹാസനമുണ്ടാക്കി അതിലിരുന്ന് ലോകത്തെ ആസ്വദിക്കാന്‍ ശ്രമിക്കുന്നവര്‍ അതിന് അനുവദിക്കുകയില്ലെന്ന് പറയുന്നതാവും ശരി!
ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നല്ല ഇന്ത്യക്കാരായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ മുസ്ലിംകള്‍. സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്റെ കല്‍പനാനിര്‍ദേശങ്ങള്‍ അനുധാവനം ചെയ്യാന്‍ അനുവദിക്കുന്നിടത്തോളം കാലം ഇന്ത്യയിലെ നിയമങ്ങളൊന്നും തന്നെ ലംഘിച്ചുകൂടെന്ന് മുസ്ലിംകള്‍ക്ക് നിര്‍ബന്ധമുണ്ട്. ഇന്ത്യന്‍ ഭരണഘടനയാകട്ടെ, മുസ്ലിംകള്‍ക്ക് മറ്റു മതവിശ്വാസികളെപ്പോലെത്തന്നെ, അവരുടെ മതമനുസരിച്ച് ജീവിക്കുകയും അത് പ്രബോധനം നടത്തുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുമുണ്ട്. ആറ് മൗലികാവകാശങ്ങളാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ളത്. അതില്‍ നാലാമത്തേതായ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടയുടെ മൂന്നാം ഭാഗത്തിലെ 25ാം വകുപ്പ് പറയുന്നത് ‘എല്ലാവര്‍ക്കും സ്വന്തം മനഃസാക്ഷിയനുസരിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുഷ്ഠിക്കാ
നും പ്രബോധനം ചെയ്യാനുമുള്ള അവകാശവുമുണ്ട്’ എന്നാണ് (30) മുസ്ലിമിന് ഇസ്ലാം മതമനുസരിച്ച് ജീവിക്കാനും അതിന്റെ അനുഷ്ഠാനങ്ങള്‍ പിന്തുടരാ
നും അതിലേക്ക് ആളുകളെ ക്ഷണിക്കാനുമുള്ള പൂര്‍ണമായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട് എന്നര്‍ഥം.
കേവലം കുറേ അനുഷ്ഠാനമുറകളുടെ സാകല്യമോ ആരാധനാ സമ്പ്രദായങ്ങളുടെ സമ്മേളനമോ അല്ല ഇസ്ലാം എന്ന വസ്തുത ഇസ്ലാമിനെ കുറിച്ച് അല്‍പമെങ്കിലും മനിലാക്കിയിട്ടുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ദൈവികവിധിവിലക്കുകളുടെ പ്രയോഗവല്‍കരണം വഴി വിശുദ്ധീകരിക്കുന്നതിന്റെ പേരാണ് ഇസ്ലാം. മുസ്ലിമിന് ഇസ്ലാം മതമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെടുന്ന ഒരു രാജ്യത്ത് അവന് അഞ്ചുനേരം നമസ്‌കരിക്കാനും റമദാനില്‍ നോമ്പുപിടിക്കാ
നും സകാത്ത് കൃത്യമായി നല്‍കാനും ഹജ്ജിനു പോകാനുമുള്ള സ്വാതന്ത്ര്യം നല്‍കപ്പെടുന്നതുപോലെ വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വിമലീകരണത്തിനായി ഇസ്ലാം നിര്‍ദേശിക്കുന്ന വിധിവിലക്കുകള്‍
പാലിക്കാനുള്ള വിലക്കുകളില്ലാത്ത സ്വാതന്ത്ര്യം അനുവദിക്കപ്പെടേണ്ടതുണ്ട്. ഇസ്ലാമിക വ്യക്തി-കുടുംബനിയമങ്ങളുടെ പാലനം മുസ്ലിമിനെ സംബന്ധിേച്ചടത്തോളം അവന്റെ മതാനുഷ്ഠാനത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് അവരുടെ കുടുംബപരവും വ്യക്തിപരവുമായ വിഷയങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ അനുസരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശമാണ്. ഇസ്ലാമിക വ്യക്തി നിയമമനുസരിച്ച് മുസ്ലിം പ്രശ്‌നങ്ങളില്‍ വിധി പുറപ്പെടുവിക്കണമെന്നു പറയുമ്പോള്‍ അതിനര്‍ഥം ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്നു മാത്രമാണ്. ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ എല്ലാ പൗരന്‍മാര്‍ക്കുമുള്ളതാകയാല്‍ പ്രസ്തുത അവകാശങ്ങള്‍ ലഭിക്കാന്‍ മുസ്ലിം പൗരനും അര്‍ഹതയുണ്ട്; അത് ആരുടെയെങ്കിലും ഔദാര്യമല്ലെന്ന് എല്ലാവരും മനിലാക്കേണ്ടതുണ്ട്.
മുസ്ലിംകള്‍ക്ക് അവരുടെ വൈയക്തികവും കുടുംബപരവുമായ പ്രശ്‌നങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ അനുസരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ‘മുസ്ലിം വ്യക്തിനിയമ പ്രയോഗവല്‍കരണ നിയമം 1937′ (The Muslim Personal Law (Shariat) Application Act 1937) നടപ്പാക്കപ്പെട്ട 1937 ഒക്ടോബര്‍ മാസം ഏഴാം തീയതി മുതല്‍ ഇന്ത്യയിലെ മുസ്ലിംകള്‍ അനുഭവിച്ചുവരുന്നതാണ് തങ്ങളുടെ വിവാഹ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം. (31) വിവാഹകാര്യങ്ങളില്‍ ശരീഅത്ത് അനുശാസിക്കുന്ന രീതീയില്‍ തീരുമാനമെടുക്കാനുള്ള മുസ്ലിംകളുടെ സ്വാതന്ത്ര്യം ഇന്നത്തെ ഇന്ത്യന്‍ ഭരണഘടന നിലവില്‍വരുന്നതിനുമുമ്പേ നിലവിലുള്ളതാണ് എന്നര്‍ഥം. വിവാഹകാര്യത്തില്‍ ശരീഅത്ത് പ്രകാരം തീരുമാനങ്ങളെടുക്കാന്‍ മുസ്ലിംകള്‍ക്ക് അവകാശമുണ്ടെങ്കില്‍ വിവാഹപ്രായത്തിന്റെ വിഷയത്തിലും ശരീഅത്ത് അനുശാസനകള്‍ പ്രകാരം തീരുമാനങ്ങളെടുക്കാന്‍ മുസ്ലിംകള്‍ക്ക് അവകാശമുണ്ട്. പ്രസ്തുത അവകാശം അംഗീകരിക്കാതിരിക്കുന്നത് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമായിരിക്കും.
ലൈംഗികാസ്വാദനത്തിനു വേണ്ടിയുള്ള കേവലമൊരു ലൈസന്‍സ് എന്നതിലുപരിയായി വിവാഹം ജീവിത വിമലീകരണത്തിനുവേണ്ടിയുള്ള ഒരു വിശുദ്ധ കര്‍മമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവിവാഹിതരെ വിവാഹം കഴിപ്പിക്കാന്‍ ക്വുര്‍ആന്‍ മുസ്ലിംകളോട് ആവശ്യപ്പെടുന്നു.(32) വിവാഹത്തിന് കഴിയുന്നവര്‍ വിവാഹത്തിലേര്‍പെടണമെന്നും അത് കണ്ണിനെയും ലൈംഗികാവയവത്തെയും തിന്മകളില്‍നിന്ന് സംരക്ഷിക്കുമെന്നും യുവാക്കളെ ഉപദേശിച്ച മുഹമ്മദ് നബി(സ) വിവാഹത്തിന് കഴിയാത്തവര്‍ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനായി നോമ്പെടുക്കാനാണ് കല്‍പിച്ചിട്ടുള്ളത്.(33) ചാരിത്ര്യശുദ്ധിയാഗ്രഹിച്ചുകൊണ്ട് വിവാഹിതനാവുന്നവനെ സഹായിക്കേണ്ടത് ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നവനെയും മോചനപത്രമെഴുതിയ അടിമയെയും സഹായിക്കുന്നത് പോലെ തന്റെ ബാധ്യതയായി അല്ലാഹു ഏറ്റെടുത്തിരിക്കുന്നുവെന്നാണ് നബി(സ) നല്‍കിയ സന്തോഷ വാര്‍ത്ത. (34) വിവാഹിതരാവാതെ വിശുദ്ധ ജീവിതം നയിക്കുകയെന്ന ബ്രഹ്മചര്യം ശരിയല്ലെന്നും വൈവാഹിക ജീവിതത്തിലൂടെ ലൈംഗിക സംതൃപ്തി നേടുകയും നല്‍കുകയും ചെയ്യേണ്ടത് പ്രവാചകചര്യയനുസരിക്കുന്നവരുടെ ബാധ്യതയാണെന്നുമാണ് നബി(സ) പഠിപ്പിച്ചത്.(35)
മതത്തിന്റെയും വിശ്വാസത്തിന്റെയും പൂര്‍ണതയ്ക്ക് വൈവാഹിക ജീവിതം അനിവാര്യമാണെന്നാണ് ‘ഒരു ദാസന്‍ വിവാഹിതനായാല്‍ അയാളുടെ മതത്തിന്റെ പകുതി പൂര്‍ത്തിയാക്കി; ബാക്കി പകുതിയുടെ കാര്യത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ’(36)യെന്ന നബിവചനം വ്യക്തമാക്കുന്നത്. സ്വന്തം ഇണയുമായി നടത്തുന്ന ലൈംഗികബന്ധം അല്ലാഹു പ്രതിഫലം നല്‍കുന്ന സല്‍കര്‍മമാണെന്ന് പഠിപ്പിച്ച മുഹമ്മദ് നബി(സ)യേക്കാള്‍(37)ലൈംഗികതയെ ധനാത്മകമായും ക്രിയാത്മകമായും കണ്ട ആത്മീയാചാര്യനുണ്ടോയെന്ന ചോദ്യത്തിന് ഇല്ലയെന്നു തന്നെയാണുത്തരം. ബ്രഹ്മചര്യത്തെ നിരോധിക്കുകയും(38) വിവാഹത്തിലൂടെയുള്ള ലൈംഗികാസ്വാദനത്തെ ദൈവതൃപ്തിക്ക്
പാത്രമാവുന്ന സല്‍പ്രവര്‍ത്തനമായി പഠിപ്പിക്കുകയും ചെയ്ത മുഹമ്മദ് നബി(സ)യുടെ ജീവിത മാതൃക അനുധാവനം ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം വിവാഹം ഒരു മതകര്‍മമാണ്. ദൈവവചനമായ ക്വുര്‍ആനിന്റെയും ദൈവികബോധനപ്രകാരമുള്ള ജീവിതമായ നബിചര്യയുടെയും അടിസ്ഥാനത്തില്‍ എപ്പോഴെന്നും എങ്ങനെയെന്നുമെല്ലാം തീരുമാനിക്കപ്പെടേണ്ടതായ മതകര്‍മം.
വ്യക്തികളുടെ ലൈംഗികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ശക്തമായി പഠിപ്പിച്ച ദര്‍ശനമാണ് ഇസ്ലാം. ഇണകളുടെ തെരഞ്ഞെടുപ്പില്‍ പരസ്പരമുള്ള ഇഷ്ടത്തിന് പ്രധാനപ്പെട്ട പരിഗണന നല്‍കണമെന്നാണ് പ്രവാചക നിര്‍ദേശം. തന്റെ സംരക്ഷണയിലുള്ള അനാഥ പെണ്‍കുട്ടിയെ വിവാഹാലോചന നടത്തിയ രണ്ടുപേരില്‍ ധനികനെയാണ് തനിക്കിഷ്ടമെന്നും എന്നാല്‍ ദരിദ്രനോടാണ് അവള്‍ക്ക് താല്‍പര്യമെന്നും അറിയിച്ചുകൊണ്ട് അവളെ ആര്‍ക്കു വിവാഹം ചെയ്തുകൊടുക്കണമെന്ന് അഭിപ്രായമാരാഞ്ഞയാളോട് ”പരസ്പരം ഇഷ്ടപ്പെട്ടവര്‍ക്ക് വിവാഹമല്ലാതെ മറ്റൊന്നും ഗുണകരമായി തെളിയിക്കപ്പെട്ടിട്ടില്ല”യെന്നതായിരുന്നു പ്രവാചകന്റെ(സ) മറുപടി.(39) ഒരാള്‍ വിവാഹമന്വേഷിച്ച് വന്നാല്‍ അയാളുടെ മതബോധത്തിലും സ്വഭാവചര്യകളിലും നിങ്ങള്‍ സംതൃപ്തരാണെങ്കില്‍ അയാള്‍ക്ക് നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കണമെന്നും അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ വമ്പിച്ച കുഴപ്പങ്ങളും നാശനഷ്ടങ്ങളുമാണുണ്ടാവുകയെന്നും പഠിപ്പിച്ച മുഹമ്മദ് നബി(സ)(40), ഇഷ്ടപ്പെട്ടവര്‍ തമ്മില്‍ ഇണകളായിത്തീരുവാനുള്ള അവസരമൊരുക്കണം എന്നുതന്നെയാണ് വിശ്വാസികളെ തെര്യപ്പെടുത്തുന്നത്. സ്വന്തം ഇണയുമായുള്ള സംസര്‍ഗത്തില്‍ താല്‍പര്യം കാണിക്കാതെ നമസ്‌കാരത്തിലും വ്രതാനുഷ്ഠാനത്തിലും നിമഗ്നനായി ആത്മീയോല്‍കര്‍ഷം നേടാമെന്ന് ധരിച്ച ഉഥ്മാനുബ്‌നു മദ്വ്ഊനി(റ)നോട് ”താങ്കള്‍ എന്റെ ചര്യയെ അവഗണിക്കുകയാണോ” എന്ന് ഗുണദോഷിക്കുകയും ”താങ്കള്‍ക്ക് താങ്കളുടെ ശരീരത്തോടും ഇണകളോടുമെല്ലാം ബാധ്യതകളുണ്ട്”(41) എന്ന് പഠിപ്പിക്കുകയും ചെയ്ത പ്രവാചകന്‍ (സ) ഒരാളുടെ ലൈംഗികാവകാശങ്ങളെ ഹനിക്കാന്‍ സ്വന്തം ഇണക്കു
പോലും അവകാശമില്ലെന്നാണ് പഠിപ്പിക്കുന്നത്. ലൈംഗിക ശേഷിയില്ലാത്ത പുരുഷനില്‍നിന്ന് വിവാഹ മോചനം നേടാന്‍ സ്ത്രീകളെ അനുവദിക്കുകയും (42) അങ്ങാടിയില്‍നിന്ന് ഏതെങ്കിലും സ്ത്രീകളെ കണ്ട് പ്രലോഭിതനായാല്‍ തന്റെ ഇണയ്ക്കടുത്തെത്തി തന്റെ തൃഷ്ണ തീര്‍ക്കണമെന്ന് ഉപദേശിക്കുകയും(43) അടുപ്പിനടുത്താണെങ്കില്‍ പോലും ഇണയുടെ ലൈംഗികതാല്‍പര്യങ്ങളെ അവഗണിക്കരുതെന്ന് പഠിപ്പിക്കുകയും(44) ചെയ്ത പ്രവാചകന്‍(സ) സ്ത്രീക്കും പുരുഷനുമെല്ലാം ലൈംഗികാവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കുകയും അവ നേടുന്നതില്‍ നിന്ന് തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് തെര്യപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
വ്യക്തികളുടെ ലൈംഗികാവകാശങ്ങളില്‍പെട്ടതാണ് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ മാത്രം ഇണയായി സ്വീകരിക്കാനുള്ള അവകാശം. ഈ രംഗത്ത് പ്രലോഭനങ്ങളൊന്നുമുണ്ടായിക്കൂടെന്നാണ് ഇസ്ലാമിന്റെ അധ്യാപനം. വിവാഹാന്വേഷണം നടത്തുന്നവര്‍ ഇണയെ കാണണമെന്നും (45) വിവാഹയോഗ്യയാണെന്ന് ബോധ്യപ്പെടുംവരെ കാഴ്ച തുടരാമെന്നും(46) ഇണയെ കാണുന്നത് ഇണകള്‍ രണ്ടുപേര്‍ക്കുമിടയില്‍ സ്വരച്ചേര്‍ച്ചയുണ്ടാക്കുന്നതിന് ഉപകരിക്കുമെന്നുമാണ്(47) പ്രവാചകനിര്‍ദേശം.
പുരുഷന്‍ സ്ത്രീയുടെ പിതാവിനോടോ രക്ഷിതാക്കളോടോ ആണ് വിവാഹാലോചന നടത്തേണ്ടത് എന്നതിനാല്‍ അവളുടെ സമ്മതമില്ലാതെ അവളെ ആര്‍ക്കും വിവാഹം ചെയ്തുകൊടുക്കരുതെന്ന് പ്രവാചകന്‍(സ)പിതാക്കളോട്/രക്ഷിതാക്കളോട് പ്രത്യേകം കല്‍പിച്ചതായി കാണാന്‍ കഴിയും. കന്യകയേയും വിധവയേയുമെല്ലാം അവേരാട് ചോദിച്ച ശേഷമായിരിക്കണം മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കേണ്ടതെന്നാണ് മുഹമ്മദ് നബി(സ) നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.(48) വിധവകള്‍ കാര്യപ്രാപ്തിയുള്ളവരും അനുഭവസമ്പത്തുള്ളവരുമായതിനാല്‍ അവരോട് വിവാഹകാര്യം കൂടിയാലോചിക്കണമെന്നും സ്വന്തം കാര്യത്തില്‍ അവര്‍ക്ക് രക്ഷാകര്‍ത്താക്കളേക്കാള്‍ അവകാശമുണ്ടെന്നും കന്യകയോടും സമ്മതം ചോദിക്കണമെന്നും അവള്‍ മൗനം അവലംബിക്കുകയാണെങ്കില്‍ അത് സമ്മതമായി കണക്കാക്കണമെന്നുമെല്ലാം നിഷ്‌കര്‍ഷിച്ച പ്രവാചകന്‍(സ) സ്വന്തം ഇണയെ തീരുമാനിക്കാനും തിരസ്‌കരിക്കാനുമുള്ള സ്ത്രീകളുടെ അവകാശത്തെക്കുറിച്ചാണ് സമൂഹത്തെ തെര്യപ്പെടുത്തിയിരിക്കുന്നത്.(49) സ്വന്തം ഇഷ്ടപ്രകാരമല്ലാതെ, അറേബ്യന്‍ ഗോത്രവര്‍ഗരീതിയനുസരിച്ച് വിവാഹം ചെയ്യപ്പെട്ടവര്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം വിവാഹബന്ധം തുടരാനോ ബന്ധം അവസാനിപ്പിച്ച് വിവാഹമോചനം നേടാനോ ഉള്ള സ്വാതന്ത്ര്യം മുഹമ്മദ് നബി (സ) നല്‍കിയ ഒന്നിലധികം സംഭവങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങള്‍ നിവേദനം ചെയ്തിട്ടുണ്ട്.(50) തന്റെ ഇണ ആരായിരിക്കണമെന്ന് തീരുമാനിക്കാന്‍ പുരുഷനും പെണ്ണിനും അവകാശം നല്‍കിയ ഇസ്ലാം വളരെ പ്രധാനപ്പെട്ടതും ചരിത്രത്തിലുടനീളം അവഗണിക്കപ്പെട്ടുപോന്നതുമായ ഒരു ലൈംഗികാവകാശമാണ് വകവെച്ചുനല്‍കിയത്.
എപ്പോഴാണ് വിവാഹം വേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം പുരുഷനും സ്ത്രീക്കുമാണെന്നാണ് ഇസ്ലാമിന്റെ അധ്യാപനം. വ്യക്തിപരമായ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുകയും മതത്തിന്റെ പകുതി പൂര്‍ത്തിയാക്കുകയുമാണ് ഒരു മുസ്ലിമിനെ സംബന്ധിേച്ചടത്തോളം തന്റെ വിവാഹ ലക്ഷ്യമെന്നതിനാല്‍ എപ്പോള്‍ വിവാഹിതരാകണമെന്ന് തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്; വിവാഹിതരാകുന്നതുവരെ ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ വ്യക്തിപരമായി വിവാഹം നീട്ടിവെക്കുന്നവര്‍ ബാധ്യസ്ഥരാണെന്ന് മാത്രമേയുള്ളു. വൈയക്തികമായ കാരണങ്ങളാല്‍ വിവാഹം നീട്ടിവെക്കേണ്ടി വരുന്നവര്‍ തങ്ങളുടെ കണ്ണും കാതും മനും വിമലമായി സൂക്ഷിക്കാന്‍ പോന്ന രീതിയില്‍ വ്രതമനുഷ്ഠിക്കണമെന്നാണ് പ്രവാചകന്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്ന വസ്തുത നല്‍കുന്ന വെളിച്ചം എന്തിന്, എപ്പോള്‍, വിവാഹമെന്ന കാര്യത്തില്‍ മുസ്ലിംകള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കാന്‍ പര്യാപ്തമാണ്.
താന്‍ എപ്പോഴാണ് വിവാഹിതനാവേണ്ടതെന്ന് തീരുമാനിക്കാന്‍ പുരുഷന് അവകാശമുള്ളതുപോലെ, രക്ഷിതാവുമായി കൂടിയാലോചിച്ച ശേഷം തന്റെ വിവാഹപ്രായം തീരുമാനിക്കാന്‍ സ്ത്രീയ്ക്കും അനുവാദമുണ്ട്. തന്റെ മകളെ എപ്പോഴാണ് വിവാഹം ചെയ്ത് അയക്കേണ്ടതെന്ന് തീരുമാനിക്കുന്നത് പിതാവാണെങ്കിലും അവള്‍ക്ക് അതിന് സമ്മതമുണ്ടോയെന്ന് ആരായുകയും സമ്മതമില്ലെങ്കില്‍ അതില്‍നിന്ന് പിന്‍മാറുകയും ചെയ്യേണ്ടത് അയാളുടെ ബാധ്യതയാണ്. വിവാഹിതയാകുന്നത് വരെ സ്വന്തം പാതിവ്രത്യത്തിന് കളങ്കമുണ്ടാകുന്ന വാക്കോ നോട്ടമോ പ്രവര്‍ത്തനങ്ങളോ ഇല്ലാതെ സൂക്ഷിക്കാന്‍ അവളും അതുവരാതെ സംരക്ഷിക്കാന്‍ അയാളും ബാധ്യസ്ഥരാണെന്നു മാത്രമേയുള്ളു. തന്റെ മകളുടെ ലൈംഗികവിശുദ്ധി കളങ്കപ്പെടുമെന്ന് ആശങ്കിക്കുന്ന ഒരാള്‍, അവളുടെ സമ്മതത്തോടെ അവളെ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്നതിന് പ്രായം മാനദണ്ഡമാക്കേണ്ടതില്ലെന്നു തന്നെയാണ് ഇസ്ലാമിന്റെ പക്ഷം. ഇതില്‍ തീരുമാനമെടുക്കേണ്ടത് അവളും പിതാവും തന്നെയാണ്. ഈ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് ഒരാളുടെ ലൈംഗികാവകാശത്തിനു നേരെയുള്ള വെല്ലുവിളിയായാണ് കാണേണ്ടത് എന്നാണ് ഇസ്ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. ഒരാള്‍ക്ക് അതിശക്തമായ ലൈംഗികാഭിനിവേശമുണ്ടാവുകയും ലൈംഗികാസ്വാദനം മൂലമുണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കാന്‍ അയാള്‍ സന്നദ്ധമാവുകയും ചെയ്തിട്ടും ലൈംഗികാസക്തിയുടെ പൂര്‍ത്തീകരണത്തിനാവശ്യമായ നിയമപരവും വിശുദ്ധവും പ്രകൃതിപരവുമായ ഒരേയൊരു മാര്‍ഗം അയാളുടെ മുമ്പില്‍ കൊട്ടിയടക്കുന്നതിനേക്കാള്‍ വലിയ മനുഷ്യാവകാശ ലംഘനമെന്താണുള്ളത്?
പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ യാതൊരു നിബന്ധനയും വെക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. തനിക്ക് വൈവാഹിക ജീവിതം നയിക്കാന്‍ മാനസികവും ശാരീരികവുമായ പ്രാപ്തിയുണ്ടാകുന്നതുവരെ വിവാഹം നീട്ടിവെക്കാന്‍ അവള്‍ക്കും പിതാവിനും അവകാശമുണ്ടെന്നു തന്നെയാണ് പ്രവാചകജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളില്‍നിന്ന് മനിലാവുന്നത്. പ്രവാചകപത്‌നിമാര്‍ക്കിടയിലെ ഒരേയൊരു കന്യകയായിരുന്ന ആയിശ(റ)യുമായി പ്രവാചകന്‍(സ) തന്റെ വൈവാഹിക ജീവിതമാരംഭിക്കുന്നത് അവര്‍ക്ക് ഒമ്പതു വയസ്സ്
പ്രായമുള്ളപ്പോഴായിരുന്നു.(51) എന്നാല്‍, പ്രവാചകപുത്രിയായ ഫാത്വിമയും പ്രവാചകന്റെ പിതൃവ്യപുത്രനായ അലിയും(റ) തമ്മിലുള്ള വൈവാഹിക ജീവിതം ആരംഭിച്ചത് പതിനെട്ടാമത്തെ വയസ്സിലായിരുന്നു എന്ന് ചരിത്രകാരന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട.്(52) അതിനുമുമ്പ് ഫാത്വിമ(റ)യെ വിവാഹമാലോചിച്ച അബൂബക്കര്‍(റ), ഉമര്‍(റ) എന്നീ അരുമ ശിഷ്യന്‍മാരോട് അവള്‍ ചെറുപ്പമാണെന്ന് പറഞ്ഞ് അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ സന്നദ്ധമാകാതിരിക്കുകയാണ് നബി (സ) ചെയ്തത്. (53) ഇവയില്‍നിന്ന്, ഒരുവളുടെ പാകതയും പക്വതയും വൈവാഹിക ജീവിതത്തിന്റെ അനിവാര്യതയും പരിഗണിച്ചുകൊണ്ട് അവരുടെ വിവാഹപ്രായം നിശ്ചയിക്കാനും നീട്ടിവെക്കാനും അവള്‍ക്കും രക്ഷിതാക്കള്‍ക്കും അവകാശമുണ്ടെന്ന വസ്തുത വ്യക്തമാകുന്നുണ്ട്.
ഇന്നത്തെ ലോകക്രമമനുസരിച്ച്, വൈവാഹിക ജീവിതമാരംഭിക്കുന്നതിനുമുമ്പ് പുരുഷനും സ്ത്രീയും അവര്‍ക്കാവശ്യമായ ഭൗതികവും ആത്മീയവുമായ വിജ്ഞാനീയങ്ങള്‍ കരസ്ഥമാക്കാന്‍ ശ്രമിക്കുന്നതുതന്നെയാണ് അഭികാമ്യം. ഔദ്യോഗിക ജീവിതം ആഗ്രഹിക്കാത്ത സ്ത്രീകള്‍ പോലും ആവശ്യമായ വിദ്യാഭ്യാസം നേടേണ്ടത് അവരുടെ കുടുംബജീവിതത്തിനും കുട്ടികളുടെ വൈജ്ഞാനിക പരിചരണത്തിനും സാമൂഹ്യബോധമുണ്ടാകുന്നതിനുമെല്ലാം അനിവാര്യമാണ്. വൈവാഹിക ജീവിതം ആരംഭിച്ചുകഴിഞ്ഞാല്‍, പലപ്പോഴും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം തുടരാനാവാത്ത സ്ഥിതിവിശേഷമാണുണ്ടാവുക. മാതൃത്വത്തിന്റെ ഉന്നതമായ ഉത്തരവാദിത്തമേറ്റെടുക്കുന്നവര്‍ക്ക് സ്വയംപഠനത്തേക്കാളധികം ഉമ്മയുടെ ബാധ്യതാനിര്‍വഹണത്തിന് പ്രാധാന്യം നല്‍കേണ്ടതായും ഭര്‍തൃപരിചരണത്തിനും കുടുംബ ഭരണത്തി
നും തന്നെ തന്റെ സമയം തികയാതെ വരികയും ചെയ്യുന്ന അവസ്ഥയുണ്ടാകാവുന്നതാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ സാഹചര്യത്തില്‍ പതിനെട്ടുവയസ്സിനുമുമ്പ് വിവാഹിതരാകേണ്ടതില്ലെന്ന് തീരുമാനിക്കുകയും അതുവരെ പഠനകാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതുതന്നെയാണ് അഭികാമ്യമായ നടപടി. പക്ഷെ അത് തീരുമാനിക്കേണ്ടത് പെണ്‍കുട്ടിയും അവളുടെ രക്ഷിതാക്കളുമാണ്. അവരെ അതിന് പ്രേരിപ്പിക്കുന്നതിനുള്ള ബോധവല്‍കരണ നടപടികളും വിവാഹേതര ലൈംഗികാസ്വാദനത്തിലേക്ക് നയിക്കുന്ന സാമൂഹ്യസാഹചര്യങ്ങളുടെ നിര്‍മൂലനവുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചെയ്യാനാവുന്ന നടപടികള്‍. ഇതൊന്നും ചെയ്യാതെ, ലൈംഗികോത്തേജനത്തിന് നിമിത്തമാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ വിപണീവിദഗ്ധര്‍ക്ക് സകലവിധ സ്വാതന്ത്ര്യവും നല്‍കുകയും വിവാഹേതര ലൈംഗികാസ്വാദനങ്ങള്‍ക്കുള്ള അവസരങ്ങളുണ്ടാക്കുകയും ചെയ്യുകയും ലൈംഗികാസ്വാദനത്തിനുള്ള പ്രകൃതിപരമായ മാര്‍ഗം സ്വീകരിക്കുന്നവര്‍ക്ക് മാത്രം ശിക്ഷ വിധിക്കുകയും ചെയ്യുന്നത് ക്രൂരതയും മനുഷ്യാവകാശ ലംഘനവുമാണ്. വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ജനാധിപത്യക്രമത്തില്‍നിന്ന് അത്തരമൊരു മനുഷ്യാവകാശ ലംഘനമുണ്ടാകുന്നത് നാണക്കേടാണ്.
2006ലെ ബാലവിവാഹ നിരോധനനിയമത്തിന്റെ പശ്ചാതലത്തില്‍ പ്രസ്തുതനിയമം നടപ്പാക്കപ്പെടുമ്പോള്‍ മൗലികാവകാശമായ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം പണ്ഡിതന്‍മാര്‍ സുപ്രീം കോടതിയെ സമീപിച്ചതിന്റെ പശ്ചാതലമിതാണ്. തന്റെ മതജീവിതത്തിന്റെ പൂര്‍ണതയ്ക്കും ലൈംഗികവിശുദ്ധിയില്‍നിന്ന് വ്യതിചലിക്കാതിരിക്കുന്നതിനും വൈവാഹികജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം മുസ്ലിമിനെ സംബന്ധിച്ചേടത്തോളം മതജീവിതത്തിന്റെ ഭാഗമായതിനാല്‍ അത് ഹനിക്കുന്ന രീതിയിലുള്ള നിയമനടപടികളുണ്ടാകരുതെന്ന് രാജ്യത്തെ പരമോന്നത നീതിപീഠത്തോട് ആവശ്യപ്പെടുന്നത് നിയമം അനുസരിച്ചുകൊണ്ട് ജീവിക്കുന്ന നല്ല പൗരന്‍മാരായിത്തന്നെ നിലനില്‍ക്കണമെന്ന് മുസ്ലിംകള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്. പതിനെട്ടിനുശേഷം മാത്രം വിവാഹിതരായാല്‍ മതിയെന്ന് സമൂഹത്തിലെ പെണ്‍കുട്ടികളെ പഠിപ്പിക്കുകയും അതിന് രക്ഷിതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യുവാനുള്ള ബോധവല്‍കരണ പരിപാടികളില്‍ സജീവമാകാനുള്ള സന്നദ്ധത അറിയിച്ചതിനുശേഷമാണ് അതിനുമുമ്പ് വിവാഹിതരാവേണ്ട അനിവാര്യതയുള്ള അവസരങ്ങളില്‍ അത് അനുവദിക്കുന്ന തരത്തിലുള്ള നിയമവ്യാഖ്യാനത്തിന് പരമോന്നത നീതിപീഠം ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന വസ്തുത തമസ്‌കരിച്ചുകൊണ്ടാണ് അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളെല്ലാം അരങ്ങേറുന്നത്. വിവാഹപ്രായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ”എല്ലാവര്‍ക്കും എല്ലായ്‌പോഴും യോജിക്കുന്ന തരത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഒരു വിവാഹപ്രായ ഫോര്‍മുലയുണ്ടാക്കുക പ്രയാസകരമാണ്”(54) എന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, ചിലര്‍ക്കെങ്കിലും അനിവാര്യമായ സാഹചര്യത്തില്‍ പതിനെട്ടിനുമുമ്പ് വിവാഹിതരാവേണ്ടി വന്നാല്‍ അത് അനുവദിക്കണമെന്ന ആവശ്യമെങ്ങനെയാണ് വര്‍ഗീയനിലപാടുകളായിത്തീരുകയെന്ന് വിശദീകരിക്കേണ്ട ബാധ്യത അങ്ങനെ ആരോപിക്കുന്നവര്‍ക്കുണ്ട്. ഇസ്ലാമിനെയും മുസ്ലിംകളെയും അടിക്കാന്‍ കിട്ടിയ വടികളൊന്നും തന്നെ പാഴാക്കിക്കളയരുതെന്ന് വാശി പിടിക്കുന്ന ശത്രുക്കള്‍ക്കൊപ്പം തന്നെയാകണം സ്വന്തം ഇരിപ്പിടെമന്ന് വാശിയുള്ള ബുദ്ധിജീവിനാട്യക്കാര്‍ക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. നൈസര്‍ഗികമായ മനുഷ്യചോദനയെ നിയതമായി ഉപയോഗിക്കുന്നവര്‍ക്ക് ശിക്ഷ വിധിക്കണമെന്ന് പറയുന്നവര്‍ പക്ഷെ, ഇനിയൊരിക്കലും തന്നെ ലൈംഗികാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് സംസാരിച്ചുപോകരുത്. അമേരിക്കയിലെ യുവാവ് ഇന്ത്യയിലെത്തുമ്പോള്‍ ബാലനും ശിശുവുമായിത്തീരുമെന്ന് മുസ്ലിംകളെ തോല്‍പിക്കാനായി വാ പൊളിക്കുന്നവര്‍ ഇനിയൊരിക്കലും തന്നെ മനുഷ്യാവകാശങ്ങളുടെ സാര്‍വത്രികതയെക്കുറിച്ച് മിണ്ടരുത്. അവര്‍ക്ക് പാടനായി ഏതാനും വരികള്‍!
”ഞാന്‍ കരുതിയത് അവനെ കുഴിച്ചുമൂടിയെന്നാണ്,
കുഴിമാടത്തിനുമുകളില്‍ വിതറിയ പൂക്കളുടെ നിറം കണ്ട് ജനം എന്നെ വാഴ്ത്തുമെന്നാണ്.പക്ഷെ, അവന്‍ ഉയിര്‍ത്തെഴുന്നേറ്റ് ഞാനാണ് ‘സത്യം’ എന്നുറക്കെപ്പറഞ്ഞപ്പോള്‍
വിതറിയ പ്ലാസ്റ്റിക് പൂക്കളെ ജനം തിരിച്ചറിഞ്ഞു;
കള്ളനെന്ന് വിളിച്ച് അവരെന്നെ കല്ലെറിഞ്ഞു.”
കുറിപ്പുകള്‍:
1. International Planned Parenthood Federation: Sexual Rights; an IPPF Declaration, May 2008, London, Page 5.
2. Emil Man Lun Ng: Sexualtiy in the New Millenium, Procedings of the 14th World Congress of Sexology, Hong Kong SAR, Aug 23-27, 1999 Page 128-159.
3. World Association for Sexual Health: Sexual Health for the Millenium, A Declaration and Technical Document, Minneapolis, 2008, Page 24-25.
4. www.gapminder.org/world.
5. Barbara S Mensch, Susheela Singh, John B. Casterline: Trends in the Timing of First Marriage Among Men and Women in the Developing World, New York, 2005, Page 40.
6. Lester Richard Hiatt: Kinship and Conflict: A study of an Aborginal Communtiy in Northern Arnhem Land, Canberra, 1965, Page 121 -14.
7.’Parents and Teachers: Teen Growth and Development”, Palo Atto Medical Foundation, www.pamf.org.
8. ‘Average Age at Marriage -India”, www.medindia.net.
9. ‘Marriage Licences -Alaska Department of Health and Social Services”, dhss.alaska.gov.
10. ‘US Marriage Laws”, www.usmarriage laws.com.
11. ‘Getting Married in Scotland”-General Register office for Scotland, www.gro-scotland.gov.uk.
12. ‘Spain to keep minimum marriage age at 14: government”, www.expatica.com.
13. ‘Code of canon law-Chapter III”, www.vatican.va.
14. James Hastings (Ed): Encyclopedia of Religion and Ethics, Voume VIII, Life and Death-Mulla, Edin burgh, 1915, page 450.
15. മനുസ്മൃതി 9:24.
16. James Hastings: Op.Cit, Page 450.
17. B.S Nagi: Child Marriage in India, Newdelhi, 1993, page 4.
18. B.M. Malabari; Infant Marriage and Enforced Widowhood, Page 26, quoted by B.S. Nagi, Ibid, Page 4.
19. UNICEF: Early Marriage, Child Spouses, Innocent Digest, No:7, March 2001, Italy, Page 2.
20. A. S. Srinivasan Aiyer: The Child Marriage Restraint Act 1929, NewDelhi, 2011, Page 4-5.
21. B.S. Nagi: Op.Cit, Page 2.
22. Institute of Economic Growth, Delhi: IEG at Fitfy. Recollections, Rterospect and Prospect, NewDelhi, 2008, Page 92.
23. Gorah Ohlin: Population Cotnrol and Economic Development, Paris, 1972, Page 104.
24. S.N. Agarwala, ‘Rising the Marriage Age for women -A means to lower the Birth Rate”, Economic and Political Weekly, Dec 24, 1966 Vol 1, No:19.
25. Gorah Ohlin: Op.cit, Page 105.
26. ”India’s Sordid Experience with population Cotnrol”, www.spontaniousorder.in.
27. Carl Hawb & O.P. Sharma, ”India`s Population Realtiy: Reconciling Change and Tradition”, Population Bulletin, Sept 2006, Page 3-4.
28. www.dyfikerala.net.
29. The Gazette of India, New Delhi, January 11, 2007 No:6.
30. The Constitution of India, Part III, Fundamental Rights, Article 25.
31. The Muslim Personal Law (Shariat) Application Act 1937, (26 of 1937), 2010, Delhi, Page 3.
32. വിശുദ്ധ ക്വുര്‍ആന്‍ 24: 32.
33. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്ലിം.
34. അഹ്മദ്, തിര്‍മിദി, നസാഈ; സ്വഹീഹുല്‍ ജാമിഅ് 3050.
35. അഹ്മദ്, ഇബ്‌നുഹിബ്ബാന്‍, ത്വബ്റാനി; ഇര്‍വാഉല്‍ഗലീല്‍ 2015.
36. ത്വബ്‌റാനി; സ്വഹീഹുല്‍ ജാമിഅ് 430.
37. സ്വഹീഹു മുസ്ലിം.
38. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്ലിം.
39. ഇബ്‌നുമാജ, ഹാകിം,
അസ്‌സ്വഹീഹ 624.
40. തിര്‍മിദി, ഇബ്‌നുമാജ,
അസ്‌സ്വഹീഹ 1022.
41. അഹ്മദ്, അബൂദാവൂദ്; ഇര്‍വാഉല്‍ ഗലീല്‍ 2015.
42. സ്വഹീഹുല്‍ ബുഖാരി.
43. സ്വഹീഹു മുസ്‌ലിം.
44. തിര്‍മിദി, അഹ്മദ്; അസ്‌സ്വഹീഹ 1202.
45. സ്വഹീഹു മുസ്‌ലിം.
46. അബൂദാവൂദ്, അഹ്മദ്; ഇര്‍വാഉല്‍ ഗലീല്‍ 1791.
47. അഹ്മദ്, ഹാകിം;
അസ്‌സ്വഹീഹ 96.
48. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്ലിം.
49. സ്വഹീഹു മുസ്ലിം.
50. ഇബ്‌നുമാജ; സ്വഹീഹ് ഇബ്‌നുമാജ 1520 സ്വഹീഹുല്‍ ബുഖാരി, അഹ്മദ്‌ ഇര്‍വാഉല്‍ ഗലീല്‍ 1835.
51. സ്വഹീഹുല്‍ ബുഖാരി.
52. താരീഖുത്ത്വബ്‌രി; കിതാ
ബുത്ത്വബഖാത്, ഇബ്‌നു സഅദ്, 8/11.
53. നസാഈ: സ്വഹീഹു നസാഈ 3221.
54. ‘Tough to fix marriage age for girls, Supreme Court Says” The Times of India July 25, 2013.