Followers

Sunday, January 6, 2013

ഏറെ വേദനയോടെ ഒരിക്കല്‍ കൂടി പറയട്ടെ., ഈ മഹിളാ അസോസിയേഷന്‍ മഹിളകള്‍ക്കും മാനവര്‍ക്കും മാനക്കേട്‌


മുമ്പ് ഇവരുടെ നേതാക്കള്‍ പത്രസമ്മേളനം നടത്തി വേട്ടക്കര്‍ക്കുവേണ്ടി ഒച്ചയിടുകയായിരുന്നെങ്കില്‍ ഇവിടെ പാവപ്പെട്ട സ്ത്രീകളെ വിളിച്ചു വരുത്തി അവരെ മസ്തിഷ്ക പ്രക്ഷാളനം നടത്തിയതിന്റെ വിശേഷങ്ങളാണ് ഈ വാര്‍ത്തയിലൂടെ നാം അറിയുന്നത്.


 പല ഫെമിനിസ്റ്റു കൂട്ടങ്ങളും മുതലാളിത്തത്തിന്റെയും പുരുഷവേട്ടക്കാരുടെയും താല്‍പര്യസംരക്ഷണത്തിനു അവരില്‍ നിന്നും അര്‍ത്ഥവും വിചാരവും വാങ്ങി പെണ്ണിനെ എങ്ങിനെ മാര്‍കറ്റിനെ ഉണര്‍ത്താനും പുരുഷന് സൌകര്യ പ്രദമായ രീതിയില്‍ ഭോഗയന്ത്രമായി പരിവര്‍ത്തിപ്പിക്കാനും സാധ്യമാവും എന്ന് ഗവേഷണം നടത്തുകയും  പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന പണിയാണ് നടത്തി കൊണ്ടിരിക്കുന്നത്. പെണ്ണിന് കപടസ്വതന്ത്ര്യ ബോധവും സ്വത്വബോധവും സൃഷ്ടിച്ചു നല്‍കി അവളുടെ യതാര്‍ത്ഥ സ്വാതന്ത്ര്യവും അവകാശവും കര്‍ത്തവ്യവും തമസ്കരിപ്പിച്ചു തങ്ങളുടെ ചരടുവലികള്‍ക്കനുസരിച്ചു കളിക്കുന്ന പാവകളാക്കി അവളെ മാറ്റാനുള്ള ഒളിയജണ്ടകള്‍ കൃത്യമായി നടപ്പിലാക്കാന്‍ ഇവര്‍ക്ക് സാധിച്ചു എന്നത് എത്ര ദയനീയമാണ്. ഇതില്‍ മലയാളത്തിലെയടക്കം മാധ്യമ മുതലാളിമാരുടെ പങ്കും നിസ്തുലമാണ്.

ഇത് തിരിച്ചറിഞ്ഞു നിര്‍മ്മണാത്മകമായി പ്രതികരിക്കാന്‍ സ്ത്രീ സമൂഹത്തിനായെങ്കില്‍

പുതിയ വാര്‍ത്ത താഴെ



സ്ത്രീപീഡനം: ആജീവനാന്ത ഏകാന്തതടവുശിക്ഷ നല്‍കണം-ആനി ഡി.രാജ
Posted on: 06 Jan 2013


തലശ്ശേരി: സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ഷണ്ഡീകരണം പ്രായോഗികമല്ലെന്നും ആജീവനാന്ത ഏകാന്തതടവാണ് ശിക്ഷ വിധിക്കേണ്ടതെന്നും എന്‍.എഫ്.ഐ.ഡബ്ല്യു. ജനറല്‍ സെക്രട്ടറി ആനി ഡി.രാജ. കേരള മഹിളാസംഘം സംസ്ഥാന നേതൃക്യാമ്പ് തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പത്തോ പതിനാലോ വര്‍ഷം തടവുശിക്ഷ വിധിക്കുന്നത് ഒട്ടും ആശാസ്യമല്ല. സ്ത്രീപീഡനക്കേസുകളില്‍ ചുരുങ്ങിയത് ആറു മാസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കാന്‍ കഴിയണം. പ്രതിയുടെ സ്വത്ത് കണ്ടുകെട്ടുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കു പിറകില്‍ ലൈംഗികവാഞ്ഛയാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. എവിടെ വര്‍ഗീയകലാപങ്ങള്‍ ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം കൂട്ടബലാത്സംഗങ്ങളും നടന്നിട്ടുണ്ട് എന്ന കാര്യം ഇത് സാധൂകരിക്കുന്നതാണ്. ഡല്‍ഹി സംഭവത്തേക്കാള്‍ വലിയ സംഭവങ്ങളും സമാനസംഭവങ്ങളും കേരളത്തില്‍ മുമ്പേ നടന്നിട്ടുണ്ടെങ്കിലും നാം ഉണര്‍ന്നില്ല. ഏറ്റവും സുരക്ഷിതമായ ഇടമാണ് വീട് എന്ന സങ്കല്പം ഇന്ന് മാറിപ്പോയിരിക്കുന്നു-അവര്‍ പറഞ്ഞു.

കനക് റസിഡന്‍സി ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. ഇന്ദിര രവീന്ദ്രന്‍ അധ്യക്ഷയായി. അഡ്വ. കെ.രാജന്‍, കെ.പി.സന്ദീപ്, ഗീത ഗോപി എം.എല്‍.എ. എന്നിവര്‍ സംസാരിച്ചു. എന്‍.ഉഷ സ്വാഗതവും വാഴയില്‍ ലക്ഷ്മി നന്ദിയും പറഞ്ഞു. സി.പി.ഐ. സംസ്ഥാന അസി.സെക്രട്ടറി സി.എന്‍.ചന്ദ്രന്‍, ബിജിമോള്‍ എം.എല്‍.എ., കമല സദാനന്ദന്‍, ചിഞ്ചുറാണി, ആര്‍.ലതാദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.
  
പഴയ പോസ്റ്റ്‌ തുടര്‍വായനക്ക് 

രണ്ടാഴ്ചയോളമായി സ്ത്രീകള്‍ക്ക് നേരെയുണ്ടായി കൊണ്ടിരിക്കുന്ന നിരന്തര ലൈംഗിക അക്രമങ്ങളുടെയും പീഡനങ്ങളുടെയും കൂട്ട ബലാല്‍സംഘങ്ങളുടെയും   വാര്‍ത്തകളും പ്രതിഷേധങ്ങളുടെയും നിയമ നിര്‍മ്മാണ, നിര്‍ദ്ദേശങ്ങളുടെയും വാര്‍ത്തകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
സോഷ്യല്‍മീഡിയ കൂട്ടായ്മകളുടെ ശക്തി തെളിയിച്ച പ്രതിഷേധസമരങ്ങളില്‍ അധികാരി വര്‍ഗ്ഗവും നിയമ പാലകരും നെട്ടിവിറച്ചതും നാം കണ്ടു. അത് നമുക്ക് അഭിമാനവും ആത്മ വിശ്വാസം പകരുന്നു.
ഇന്നത്തെ (31/12/12) വാര്‍ത്തകളില്‍ ഏറെ സന്തോഷം തോന്നിയത് മനോരമ ഒന്നാം പേജ് വാര്‍ത്തയാണ്. (അതിന്റെ സ്ക്രീന്‍ഷോട്ട് താഴെ)



















മാനഭംഗം ചെയ്യുന്ന പുരുഷ കോമരങ്ങളെ ശന്ധീകരിക്കുന്നതിനുള്ള നിയമ നിര്‍ദ്ദേശമാണത്. ഇത്തരം നരാധമന്മാര്‌ക്കു വധശിക്ഷ നല്‍കണമെന്ന അഭിപ്രായം രാജ്യവ്യാപകമായി രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത്തരം അഭിപ്രായങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ പൊതുതാല്‍പര്യവും അഭിപ്രായവുമായി മുഖവിലക്കെടുക്കേണ്ടതുണ്ട്. ഭാരതത്തില്‍ കേരളത്തില്‍ ഏതൊരു കേസിനും തടവ്‌ ശിക്ഷയെന്ന സുഖവാസം കുറ്റവാളികള്‍ക്ക് കുറ്റകൃത്യം ചെയ്യാന്‍ പ്രചോതനവും പ്രോത്സാഹനവും ആത്മവിശ്വാസവും വര്‍ദ്ദിപ്പിക്കുന്നു എന്നത് ഒരു  യാതാര്‍ത്യമാണ്. ജീവപര്യന്തം കഠിനതടവ്‌ എന്ന ഏറ്റവും ഉയര്‍ന്ന തടവ്‌ ശിക്ഷ പോലും പരമാവധി 12 വര്‍ഷത്തെ സുഖവാസത്തിലൊതുങ്ങുന്നു എന്നത് എത്ര ദയനീയമല്ല.
ഇരകളുടെ ഭാഗത്ത് നില്‍ക്കുന്ന പച്ചക്കരളുള്ള ഒരാള്‍ക്കും ഈ രീതിയിലുള്ള ശിക്ഷാ നാടകങ്ങള്‍ ആശ്വാസം നല്‍കില്ല. പക്ഷെ സാമൂഹ്യദ്രോഹികളുടെയും കുറ്റവാളികളുടെയും അക്രമകാരികളുടെയും തെമ്മാടികളുടെയും ഭാഗത്തുനിന്നു വേട്ടക്കാര്‍ക്ക് വേണ്ടി വക്കാലത്ത് പറയുന്ന സാമൂഹ്യ ദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന ആളുകളെ അംഗീകരിക്കാന്‍ ഇരകളുടെ വേദനയറിയുന്ന ഒരു മനുഷ്യസ്നേഹിക്കും സാധ്യമല്ല.
വധശിക്ഷയോ ശന്ധീകരണമോ ശിക്ഷയായി ലഭിക്കുമെന്ന ഭയമുണ്ടെങ്കില്‍ ഒരു പരിതിവരെയെങ്കിലും ഇത്തരം പൈഷചികാ ക്രമങ്ങള്‍ ഇല്ലാതാവും. ഈ വിഷയത്തില്‍ ഭാരതത്തിന്റെ കേരളത്തിന്റെ വികാരമാണ് വധ ശിക്ഷ നല്‍കുക എന്നത്. ആ അഭിപ്രായത്തെ എതിര്‍ത്തു ആരും ഇത് വരെ സംസാരിച്ചതായും അറിയില്ല.
കൂട്ടത്തില്‍ സാധാരണ വധശിക്ഷ കൊടുത്താല്‍ പോര എന്ന നിര്‍ദ്ദേശവും വായിച്ചിരുന്നു. നിരന്തരം പീഡനങ്ങള്‍ക്ക്  വിധേയയായി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച പ്രമുഖ യുക്തിവാദിനി തസ്നീബാനു അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്. "Thasni Banu രേപിസ്ടുകള്‍ക്ക് വധ ശിക്ഷയാണോ കൊടുക്കേണ്ടത്..? ആണെങ്കില്‍ എങ്ങിനെയുള്ള വധ ശിക്ഷയാണ് കൊടുക്കേണ്ടത്. തൂക്കി കൊല്ലുക എന്നത് വളരെ സിമ്പിള്‍ അയ ഒരു വധ ശിക്ഷ രീതിയല്ലേ..? കൊച്ചി രാജാക്കന മാര്‍ നടത്തിയിരുന്ന പോലെ പ്രതിയെ ഒരു കംബികൂട്ടില്‍ മരത്തിനു മുകളില്‍ ദിവസങ്ങളോളം തൂക്കിയിട്ടു പട്ടിണിക്കിട്ട് പരുന്തിനും കഴുകനും കൊത്തിവലിക്കാന്‍ കൊടുത്ത പോലെ യുള്ള ഒരു ശിക്ഷയല്ലേ ഈ നരാധമന്മാര്‍ അര്‍ഹിക്കുന്നത്..?"
ഇതെല്ലാം വ്യക്തമാക്കുന്നത് ജനങ്ങള്‍ക്ക്‌ തടവ്‌ ശിക്ഷയില്‍ വിശ്വാസം നഷ്ടപെട്ടിരിക്കുന്നു എന്നതാണ്. തടവ്‌ ശിക്ഷക്ക് (ജീവപര്യന്തം കഠിനതടവ്‌ ഉള്‍പ്പെടെ) ശിക്ഷിക്കപ്പെടുന്നവര്‍ ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരാണെങ്കില്‍ അവിടെ ഫൈവ്സറ്റാര്‍  സൌകര്യങ്ങള്‍ കാത്തിരിക്കും. മാത്രമല്ല അവരെ മോചിപ്പിക്കാന്‍ നിയമത്തിന്റെ എല്ലാ പഴുതുകളും തപ്പിയെടുക്കും., ഇല്ല എങ്കില്‍ പ്രത്യേകം നിയമ നിര്‍മ്മാണം നടത്തിയും ആ വേട്ടക്കാരെ സ്വതന്ത്രരാക്കും.
ഈ ചര്‍ച്ചകള്‍ക്കിടയില്‍ ആരും ശിക് ലഘൂകരിക്കണം എന്നഭിപ്രായപ്പെട്ടതായറിയില്ല. എന്നാല്‍ ഇന്നത്തെ മാധ്യമം പത്രത്തില്‍ 'അഖിലേന്ത്യാ  ജനാധിപത്യ മഹിളാ അസോസിയേഷന്‍' പ്രസിഡണ്ട്, സെക്രട്ടറിമാര്‍ നടത്തിയ  വാര്‍ത്ത സമ്മേളനം (ഈ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് വായിക്കുക) ഭാരതത്തിന്റെയും, കേരളത്തിന്റെയും, സ്ത്രീ സമൂഹത്തിന്റെയും പൊതുവികാരത്തിനും അഭിപ്രായത്തിനുമെതിരില്‍ വേട്ടക്കാരുടെ ഭാഗത്ത്‌ നിന്ന് സംസാരിച്ചു എന്നത് പെണ്‍വര്‍ഗ്ഗത്തിന് തന്നെ അപമാനമാണ്. എന്ത് കൊണ്ട് ഇവര്‍ ഇത്തരം സാഹചര്യത്തിലും ഇങ്ങനെ പിന്തിരിപ്പന്‍ അഭിപ്രായം നിര്‍ലജ്ജം വിളമ്പി എന്ന് മനസ്സിലാകുന്നില്ല.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കും മാനഭംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരില്‍ ലോക മനസ്സാക്ഷി ഉണര്‍ന്ന ഈ സമയത്ത് സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി നിയമനിര്‍മ്മാണത്തിനു കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുത്തു മുന്നേറുന്ന സമയത്ത് സ്ത്രീകളുടെ പേരില്‍ സംഘടിച്ച ഇക്കൂട്ടര്‍ തന്നെ വേട്ടക്കാര്‍ക്ക് വേണ്ടി സംസാരിക്കുന്നു എന്ന തിരിച്ചറിവ് നമുക്ക് വേണം. 
ഇത്തരം ഒരു പ്രസ്താവന ഇവര്‍ നടത്തിയത് ദല്‍ഹി ബാലാല്‍സംഘത്തില്‍ മരണപ്പെട്ട സഹോദരിയുടെ ദുഖത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ദുഃഖം രേഖപ്പെടുത്തിയ അതെ ദിവസമായി എന്നത് വേദന വര്‍ദ്ദിപ്പിക്കുന്നു.
ക്ഷമിക്കുക സോദരീ ക്ഷമിക്കുക

No comments: