Followers

Sunday, March 17, 2013

വീണ്ടും സ്ത്രീത്വം പിച്ചി ചീന്തപ്പെടുന്നു..., പ്രതികരിക്കുക




Posted on: 17 Mar 2013


20 പേര്‍ കസ്റ്റഡിയില്‍




ധാട്യ (മധ്യപ്രദേശ്): സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നെത്തിയ വിനോദസഞ്ചാരി മധ്യപ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായി. ധാട്യ ജില്ലയില്‍ വനപ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. എട്ടുപേരാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സൂപ്രണ്ട് സി.എസ്.സോലങ്കി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് 20 പേരെ പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഭര്‍ത്താവിനൊപ്പം ഇന്ത്യയിലെത്തിയതാണ് 39-കാരി. സൈക്കിളില്‍ രാജ്യം ചുറ്റവേ ജാരിയ ഗ്രാമത്തില്‍വെച്ച് ഇരുവരെയും കൊള്ളയടിച്ചശേഷം എട്ടംഗ സംഘം യുവതിയെ ഭര്‍ത്താവിനുമുന്നില്‍വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരെ ഗ്വാളിയോറിലെ കമല്‍രജെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പീഡനം നടന്നത് സ്ഥിരീകരിച്ചു. ഓര്‍ച്ചയില്‍ നിന്ന് ആഗ്രയിലേക്ക് പോവുകയായിരുന്നു ഇരുവരും.
കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. രാത്രി എട്ടരയോടെയാണ് ബലാത്സംഗം നടന്നത്. വിദേശികളുടെ ലാപ്‌ടോപ്പും അക്രമികള്‍ കവര്‍ന്നതായി പോലീസ് പറഞ്ഞു.
വിദേശവനിത ബലാത്സംഗത്തിനിരയായ സംഭവം മധ്യപ്രദേശിന് അന്താരാഷ്ട്രതലത്തില്‍ത്തന്നെ നാണക്കേടുണ്ടാക്കിയതായി സംസ്ഥാന പ്രതിപക്ഷനേതാവ് അജയ്‌സിങ് പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നതായും സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ മംമ്ത ശര്‍മ ആവശ്യപ്പെട്ടു.

1 comment:

അഷ്‌റഫ്‌ സല്‍വ said...

എന്ത് ചെയ്യാം ........