Followers

Tuesday, February 4, 2014

പാവം വേട്ടക്കാർക്ക് വേണ്ടി കുരക്കാൻ ഒരു CPMഉം അവരുടെ അടിമകളായ ഇടതുപക്ഷവും മാത്രം

കേരളത്തിലെ മുഴുവൻ മനുഷ്യരും വിറങ്ങലിച്ച ടിപി  വധക്കേസിലെ പ്രതികളെ (ശരിയായ നത്തോലികൾ പുറത്ത് വിലസുന്നു) ജയിലിൽ മർദ്ദിച്ചു എന്നും പറഞ്ഞു നിയമസഭയിൽ ബഹളം വച്ച മനുഷ്യശത്രുക്കളെ തിരിച്ചറിയുക.

 

ഒരു പഴയ പോസ്റ്റ്‌ ഇവിടെ ക്ലിക്കിവായിക്കുക

 

ടി.പി കേസ് പ്രതികള്‍ക്ക് മര്‍ദനം: പ്രതിപക്ഷം സബ്മിഷന്‍ അവതരിപ്പിച്ചു

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്കു വിധിക്കപ്പെട്ടു ജയില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കു വേണ്ടി നിയമസഭയില്‍ പ്രതിപക്ഷത്തിന്‍്റെ സബ്മിഷന്‍. കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയ പ്രതികളെ ജയിലില്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് നിയമസഭയില്‍ പ്രതിപക്ഷം സബ്മിഷന്‍ അവതരിപ്പിച്ചത്. കെ.രാധാകൃഷ്ണന്‍ എം.എല്‍.എ ആണു സബ്മിഷനന്‍ സഭയില്‍ അവതരിപ്പിച്ചത്.
ഒമ്പതു പ്രതികളെയും കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ.രാധാകൃഷ്ണന്‍ എം.എല്‍.എ ആരോപിച്ചു. ജയിലില്‍ പ്രതികള്‍ക്ക് ക്രൂരമായി മര്‍ദനമേറ്റെന്ന് സബ്മിഷനില്‍ ഉന്നയിച്ചു. വിയ്യൂരിലത്തെിയ പ്രതികളെ ജയിലിലെ പ്രത്യേക മുറിയിലേക്ക് മാറ്റി ജയിലില്‍ വാര്‍ഡന്‍മാര്‍ മര്‍ദിച്ചു. വായില്‍ തോക്കു തിരുകിയാണ് പ്രതികളെ മര്‍ദിച്ചത്. അവരുടെ ചെവിക്കും നട്ടെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ഹൈകോടതി നിര്‍ദേശിച്ച യാതൊരു സുരക്ഷയും പ്രതികള്‍ക്ക് ജയിലില്‍ ലഭിച്ചില്ളെന്നും കെ. രാധാകൃഷ്ണന്‍ സഭയില്‍ ഉന്നയിച്ചു.
അതേസമയം, പ്രതികളെ ജയിലില്‍ മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സബ്മിഷന് മറുപടി നല്‍കി. പ്രതികളാണ് പ്രകോപനപരമായി പെരുമാറിയത്. ഇതിനെതിരെ ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികള്‍ ജയിലില്‍ വൈദ്യപരിശോധനയും കണ്ണൂര്‍ ജയിലില്‍ നിന്നുകൊണ്ടുവന്ന ബാഗുകളും പരിശോധിക്കുന്നതിന് വിസമ്മതിച്ചു. മൂന്നു പേരെ വീതം 

ഓരോ ജയിലില്‍ അടക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഓരോരുത്തരെയും റെവ്വേറെ സെല്ലിലാക്കുന്നതിനെവരെ അവര്‍ പ്രതിഷേധിച്ചു. പ്രതികളെ ബലം പ്രയോഗിച്ചാണ് സെല്ലുകളിലേക്ക് മാറ്റിയതെന്നും മര്‍ദനം നടന്നിട്ടില്ളെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

സബ്മിഷനെ തുടര്‍ന്ന് സഭയില്‍ ഇരുപക്ഷങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. സബ്മിഷന്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സഭയില്‍ നിന്നും വിട്ടുനിന്നു.
ടി.പി.കേസ് പ്രതികളെ ജയിലില്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ അടിയന്തരപ്രമേയത്തിന് അവതരാണാനുമതി തേടാനാണ് പ്രതിപക്ഷം ആദ്യം തീരുമാനിച്ചത്. എന്നാല്‍ വി.എസ്.അച്യുതാനന്ദന്‍്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടിയന്തരപ്രമേയം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

No comments: